കോഴിക്കോട്: ശ്രീതൃക്കൈപ്പറ്റ മഹാക്ഷേത്രത്തില്‍ നടക്കുന്ന ശ്രീചക്ര നവാവരണ പൂജയ്ക്കായുള്ള മേരുചക്രവും നിലവിളക്കും ക്ഷേത്രത്തില്‍ എത്തി. ഇന്നലെ വൈകീട്ട് അഞ്ചേമുപ്പതോടെയാണ് മേരുവുമായുള്ള രഥയാത്രയും നിലവിളക്കുമായുള്ള രഥയാത്രയും സൈബര്‍പാര്‍ക്ക് ജംഗ്ഷനില്‍ എത്തിച്ചേര്‍ന്നത്. ക്ഷേത്രസന്നിധിയില്‍ എത്തിയ മേരുവും നിലവിളക്കും സ്വാമി ചിദാനന്ദപുരിയും ഗുരുവായൂര്‍ ക്ഷേത്രഓതിക്കന് മുന്നൂലം നീലകണ്ഠന് നമ്പൂതിരിയും ചേര്‍ന്ന് ഏറ്റുവാങ്ങി. രഥയാത്രയെ സ്വീകരിക്കാന്‍ നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രപരിസരത്ത് എത്തിച്ചേര്‍ന്നത്. ചെന്നൈയില്‍ നിര്‍മ്മിച്ച മേരു കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രത്തില്‍ നിന്നും നിലവിളക്ക് പയ്യന്നൂര്‍ കുഞ്ഞിമംഗലം നിന്നും രഥയാത്രയായാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. പ്രധാനക്ഷേത്രങ്ങളിലെ സ്വീകരണത്തിനും ദര്‍ശനത്തി നുംശേഷമാണ് രഥയാത്ര തൃക്കൈപ്പറ്റ ക്ഷേക്ഷസന്നിധിയില് എത്തിയത്.
ക്ഷേത്രത്തില്‍ നടന്ന സത്സംഗത്തില്‍ സ്വാമി ചിദാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. മുന്നൂലം നീലകണ്ഠന് നമ്പൂതിരി നിലവിളക്ക് തെളിയിച്ചു. എ.കെ.ബി. നായര്‍ അധ്യക്ഷത വഹിച്ചു. കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സംഘടനാസെക്രട്ടറി ടി.യു. മോഹനന് ആശംസ നേര്‍ന്നു. കെ.മുരളീധരന് സ്വാഗതവും കെ.എം. സുധീന്ദ്രന്‍ നന്ദിയും പറഞ്ഞു. രാവിലെ നടന്ന കലവറ നിറയ്ക്കല്‍ ക്ഷേത്രം മേല്‍ശാന്തി അജിത്ത് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വൈകീട്ട് സഹസ്രദീപ സമര്‍പ്പണവും നടന്നു.
ഇന്ന് വൈകീട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ സ്വാമി ആപ്തലോകാനന്ദ പ്രഭാഷണപരമ്പരയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഡോ. വി.കെ. എസ് മേനോന് അധ്യക്ഷത വഹിക്കും. ഈശ്വര സങ്കല്പവും ക്ഷേത്രാചരണങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് നൃത്തനൃത്യങ്ങളും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: