Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഈ കാടത്തത്തിനെതിരെ ലോകം കണ്ണുതുറക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2015, 09:06 pm IST
in Vicharam

പാരീസില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈനികര്‍

സംസ്‌കാരത്തിന്റെയും ഫാഷന്റെയും ലോക തലസ്ഥാനമായ പാരീസിലെ ഭീകരാക്രമണം ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. നൂറ്റമ്പതോളം പേരുടെ മരണത്തിനും നൂറുകണക്കിനാളുകള്‍ക്ക് സാരമായി പരിക്കേല്‍പ്പിക്കാനും ഇടയാക്കിയ ആക്രമണം ഏഴുവര്‍ഷം മുമ്പ് മുംബൈയില്‍ നടന്നതിന് സമാനമാണ്. ഒരേസമയം നിരവധി സ്ഥലങ്ങളിലാണ് സ്‌ഫോടനം സൃഷ്ടിച്ചത്. വിപ്ലവവീര്യം തുടിച്ചു നില്‍ക്കുകയും രണ്ട് ലോകമഹായുദ്ധങ്ങളിലും വിജയികളുടെ ഭാഗത്തുമായിരുന്ന ഫ്രാന്‍സിന്റെ തലസ്ഥാനമെന്നതിന് ഉപരിയാണ് പാരീസിന്റെ സ്ഥാനം.

സൗന്ദര്യം, സാഹിത്യം, സിനിമ, നാടകം എന്നിവയ്‌ക്കെല്ലാം മഹനീയ സ്ഥാനമുള്ള പാരീസില്‍ ഇപ്പോള്‍ ചോരയുടെയും വെടിമരുന്നിന്റെയും ഗന്ധമാണ്. ചരിത്രത്തില്‍ സമാനതകളില്ലാത്ത ആക്രമണമായിരുന്നു മുംബൈയില്‍ നടന്നത്. സ്‌ഫോടനം, വെടിവയ്‌പ്പ്, ഏറ്റുമുട്ടല്‍, ബന്ദിയാക്കല്‍ എന്നിവയെല്ലാമാണ് അന്ന് നടന്നത്. ഭീകരര്‍ 60 മണിക്കൂറോളം മുള്‍മുനയില്‍ രാജ്യത്തെ നിര്‍ത്തി. 197 പേരാണ് അന്ന് കൊല്ലപ്പെട്ടത്. അതിന്റെ എത്രയോ ഇരട്ടിപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. ലോകരാഷ്‌ട്രങ്ങളെല്ലാം മുംബൈ ഭീകരതയെ അപലപിക്കുകയുണ്ടായി. ഭീകരരെ തുരത്താന്‍ സഹായങ്ങളും വാഗ്ദാനം ചെയ്തതാണ്. എന്നിട്ടും ലോകത്തിന്റെ പലഭാഗത്തും ഭീകരതാണ്ഡവം വര്‍ദ്ധിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഫ്രാന്‍സിലെ ‘ചാര്‍ലി എബ്‌ദോ’ എന്ന വാരികയ്‌ക്ക് നേരെ ഭീകരാക്രമണം നടന്നിരുന്നു. അന്ന് പത്രാധിപരും പ്രസാധകനും  കാര്‍ട്ടൂണിസ്റ്റുകളും പോലീസുകാരും ഉള്‍പ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്. നാലുപതിറ്റാണ്ടിനിടയില്‍ ഫ്രാന്‍സില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു അതെന്നായിരുന്നു വാര്‍ത്ത.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു എന്നതിന്റെ പേരിലായിരുന്നു അന്നത്തെ ആക്രമണം. ഒന്‍പത് വര്‍ഷം മുമ്പ് മറ്റൊരു പത്രം പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിക്കുകമാത്രമാണ് ചാര്‍ലി എബ്‌ദോ ചെയ്തിരുന്നത്. ഭീകരതയും മതവും ബന്ധപ്പെടുത്തരുതെന്ന് ഓരോ അക്രമത്തിനുശേഷവും വലിയവായില്‍ വര്‍ത്തമാനം പറയുന്നുണ്ട്. എന്നാല്‍ മതത്തിന്റെ പേരില്‍ മാത്രം അക്രമം നടത്തുന്ന ഭീകരസംഘടനയായി ഐഎസ് മാറിയിരിക്കുകയാണ്. ഇസ്ലാമിലുള്ള 90ശതമാനം പേരും ഭീകരതയ്‌ക്ക് എതിരായിരിക്കാം. എന്നാല്‍ ഭീകരരില്‍ 99 ശതമാനവും ഇസ്ലാമില്‍പ്പെട്ടവരാണെന്ന് പറയേണ്ടിവരുന്നു. പാരീസിലെ അക്രമികള്‍ അയല്‍ രാജ്യമായ ബല്‍ജിയത്തില്‍ നിന്നെത്തിയവരാണെന്ന വാര്‍ത്തയുണ്ട്. അക്രമവുമായി ബന്ധമുള്ള മൂന്നുപേരെ ബല്‍ജിയം പിടികൂടിയിട്ടുമുണ്ട്. എന്നാല്‍ മധ്യപാരീസിലെ ബാറ്റാക്ലാന്‍ തിയേറ്ററില്‍ ആക്രമണം നടത്തിയത് ഇസ്ലാമിക സ്റ്റേറ്റുമായി ബന്ധമുള്ള ഫ്രഞ്ച് പൗരന്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. അക്രമികള്‍ ഫ്രഞ്ചില്‍ സംസാരിക്കുന്നത് കേട്ടതായി ദൃക്‌സാക്ഷികള്‍ പോലീസിന് മൊഴി നല്‍കി. അക്രമിയുടെ വിരലടയാളം പരിശോധിച്ചതിലൂടെയാണ് ഫ്രഞ്ച് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. തിയേറ്ററില്‍ കലാപരിപാടികള്‍ അസ്വദിക്കാനെത്തിയവരില്‍ നൂറോളം പേരെ ഇയാള്‍ ബന്ദിയാക്കുകയും തുടര്‍ന്ന് ദാരുണമായി വെടിവച്ചുകൊല്ലുകയുമായിരുന്നു. അക്രമി നൂറു റൗണ്ട് വെടിയുതിര്‍ത്തതായി പറയുന്നു.

സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയ കാറില്‍ നിന്നും മറ്റു ഭീകരരുടേതെന്നു കരുതുന്ന സിറിയന്‍ പാസ്‌പോര്‍ട്ടുകളും കണ്ടെടുത്തിട്ടുണ്ട്. ഭീകരരില്‍ ഒരാള്‍ അഭയാര്‍ത്ഥികളോടൊപ്പം ഫ്രാന്‍സിലേക്ക് കടന്നതാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. സിറിയയിലെ ഇടപെടല്‍ ഫ്രാന്‍സ് നിര്‍ത്തിയില്ലെങ്കില്‍ ആക്രമണങ്ങള്‍ ആവര്‍ത്തിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി മുഴക്കിയിരിക്കുകയാണ്. സ്റ്റാഡേ ഡി ഫ്രാന്‍സെയില്‍ പൊട്ടിത്തെറിച്ച ചാവേറുകള്‍ക്ക് സമീപത്തുനിന്ന് ഒരു സിറിയന്‍ പാസ്‌പോര്‍ട്ടും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. ലെറോസ് ദ്വീപിലൂടെ അഭയാര്‍ത്ഥിയായി ഗ്രീസിലെത്തിയ ആളിന്റേതാണ് പാസ്‌പോര്‍ട്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബെല്‍ജിയം  രജിസ്‌ട്രേഷനിലുള്ള രണ്ട് കാറുകളാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

ഭാരതമടക്കം ലോകത്തിന്റെ പലഭാഗത്തും കടന്നുകയറാനുള്ള തീവ്രപദ്ധതി ഐഎസ് ഒരുക്കിയതായി വിവരമുണ്ട്. അവരില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുണ്ട്. അവര്‍ക്ക് ഇവിടെ ഒത്താശ ചെയ്തു കൊടുക്കുന്ന മത-സാമുദായിക രാഷ്‌ട്രീയ പാര്‍ട്ടികളുടെ പെരുമാറ്റവും ശ്രദ്ധിക്കപ്പെടേണ്ടതാണ്. രണ്ടര നൂറ്റാണ്ടുമുമ്പ് കര്‍ണാടകത്തിലും കേരളത്തിലും ഭീകരതസൃഷ്ടിച്ച ടിപ്പുസുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കാനുള്ള തീരുമാനമെടുത്തത് കര്‍ണാടക സര്‍ക്കാരാണ്. അതിപ്പോള്‍ മതപരമായ ചേരിതിരിവിനും ഭീകരതയ്‌ക്ക് ആക്കം കൂട്ടാനും വഴിവച്ചത് വിസ്മരിച്ചുകൂടാ. ഭീകരതയ്‌ക്കെതിരെ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ജാഗ്രതയും ശക്തമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഭീകരര്‍ സംഭവങ്ങളുണ്ടാക്കി ശ്രദ്ധനേടുകയും ലക്ഷ്യം കൈവരിക്കുന്നതിനുമാണ് ശ്രമിക്കുന്നത്. ലോകം മുഴുവന്‍ കണ്ണുതുറന്ന് എതിര്‍ക്കേണ്ട രാക്ഷസപ്പടയായി ഐഎസിനെ കാണുകതന്നെ വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

India

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

News

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

Kerala

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

India

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.