പാനൂര്‍: എസ്ഡിപിഐക്ക് വീണ്ടും സിപിഎം പ്രഹരം. തലശേരിയിലെ ഫസലിനെ കൊന്നവരെ ന്യായീകരിക്കുകയും അവര്‍ക്കു വോട്ടു നല്‍കുകയും ചെയ്തവരുടെ കയ്യിലെ മഷിയുണങ്ങും മുമ്പ് കുറ്റിയാടിയില്‍ എസ്ഡിപിഐ നേതാവിനെ വകവരുത്താനാണ് സിപിഎം ശ്രമിച്ചത്. അക്രമികള്‍ കൊളവല്ലൂര്‍, പാനൂര്‍ മേഖലയിലുളളവരാണെന്ന സംശയവും ബലപ്പെടുന്നു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പല വാര്‍ഡുകളിലും ബിജെപിയുടെ പരാജയം കാണാന്‍ സ്ഥാനാര്‍ത്ഥിയെ മരവിപ്പിച്ച് എസ്ഡിപിഐ സിപിഎമ്മിന് വോട്ടുനല്‍കിയിരുന്നു. ഫസല്‍ പിടഞ്ഞു വീണ റമദാന് മാസത്തിന്റെ ചോരമണക്കുന്ന ഓര്‍മ്മകളെ പണത്തിനും സ്വാധീനത്തിനും വശപ്പെടുത്തി കാല്ക്കീഴില് അടിയറവെച്ച എസ്ഡിപിഐ നേതൃത്വത്തിനേറ്റ കനത്ത പ്രഹരമാണ് കുറ്റിയാടി നിസാര്‍ വധശ്രമം. ഏറെ വിവാദമായ കുറ്റിയാടി ബലാത്സംഗക്കേസിലെ പ്രതിയായിരുന്ന ഡിവൈഎഫ്ഐ പ്രവര്ത്തകന് ബിനു വധക്കേസിലെ നാലാംപ്രതിയായിരുന്ന വെട്ടേറ്റു ചികിത്സയില്‍ കഴിയുന്ന നിസാര്‍. തലശേരിയില്‍ ഫസലിന്റെ സഹോദരനെ വിലക്കെടുത്ത് വധത്തെ കാരായിമാരില്‍ നിന്നും മോചിപ്പിക്കാനും സിപിഎം ശ്രമിച്ചിരുന്നു. സംസ്ഥാന വ്യാപകമായി എസ്ഡിപിഐയുടെ വോട്ടു വാങ്ങിയവര്‍ കുറ്റിയാടിയില്‍ കൊടുത്ത പണി എട്ടിന്റെതായി. കണ്ണൂരിലെ സിപിഎം ക്വട്ടേഷന്‍ ടീമാണ് അക്രമത്തിനു പിന്നിലെന്നും സൂചനയുണ്ട്. ജില്ലയില്‍ പ്രവേശിക്കാന്‍ വിലക്കുളളവര് താല്‍ക്കാലിക സന്ദര്‍ശനം നടത്തുമ്പോഴേക്കും കേള്‍ക്കാന്‍ പാടില്ലാത്തത് കേള്‍ക്കുന്നതും നാട്ടില്‍ ചര്‍ച്ചയായിട്ടുണ്ട്. എന്തായാലും നാദാപുരം മേഖലയില്‍ വീണ്ടും ഒരു വര്‍ഗീയ കലാപത്തിനായുളള സിപിഎം നീക്കമാണ് കൊലപാതക ശ്രമത്തിനു പിന്നില്ലെന്ന് വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: