പട്ടണക്കാട്: പട്ടണക്കാട് സര്‍വ്വീസ് സഹകരണബാങ്കില്‍ കോടികളുടെ ക്രമക്കേടുകള്‍ നടന്നതായ പരാതികളെ തുടര്‍ന്ന് സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി. സഹകരണ വകുപ്പ് ജില്ലാ ജോയിന്റ് രജിസ്റ്റാറുടെ ഉത്തരവിനെ തുടര്‍ന്ന് ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനുള്ള 65ാം വകുപ്പു പ്രകാരമുള്ള അന്വേഷണമാണ് നടക്കുന്നത്.
സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലെ യൂണിറ്റ് ഇന്‍സ്പക്ടര്‍ വി.കെ.രേണുകയുടെ നേതൃത്വത്തിലാണ് അന്വേഷണം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ്ബാങ്കില് ഭരണം നടത്തുന്നത്. ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായാണ് പ്രാഥമിക വിവരം. ചെക്ക് ഡിസ്കൗണ്ട് ചെയ്തു നല്‍കിയതില്‍ വന്വീഴ്ചയുണ്ടായതയാണ് കണ്ടെത്തല്‍. ഇതിനു പുറമെ വ്യാജവായ്പകള്‍ നല്‍കിയതായും പരാതികളുണ്ട്.
എന്നാല്‍ കെട്ടിച്ചമച്ച പരാതികളിലാണ് അന്വേഷണം നടക്കുന്നതെന്നും. പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമാണ് ഉള്ളതെന്നുമാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: