Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബാര്‍കോഴ സിബിഐ അന്വേഷിക്കട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 09:25 pm IST
in Vicharam

ബാര്‍ കോഴ പ്രശ്‌നത്തില്‍ ഗത്യന്തരമില്ലാതെയാണ് ധനകാര്യമന്ത്രി കെ.എം.മാണി രാജിവച്ചൊഴിഞ്ഞത്. പിന്നാലെ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ കുരുക്കും മുറുകുകയാണ്. മന്ത്രി കെ. ബാബുവിന് രണ്ടുതവണയായി ഒരു കോടി രൂപ താന്‍ നേരിട്ട് കോഴ നല്‍കിയെന്ന് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ഡോ. ബിജുരമേശ് ആവര്‍ത്തിച്ചിരിക്കുന്നു. 50 ലക്ഷം രൂപവീതം സെക്രട്ടേറിയറ്റില്‍ ചെന്നാണ് നല്‍കിയത്. ഇതുസംബന്ധിച്ച് അന്വേഷിച്ചാല്‍ താന്‍ ഏതുതരത്തിലുള്ള നുണപരിശോധനയ്‌ക്കും തയ്യാറാണെന്ന് ബിജു രമേശ് പറയുകയാണ്. ബാര്‍ കോഴക്കേസില്‍ മന്ത്രി ബാബു നുണപരിശോധനയ്‌ക്ക് തയ്യാറാണോ എന്നും ബിജു രമേശ് വെല്ലുവിളിക്കുന്നു.

ബാര്‍ ഉടമകള്‍ പിരിച്ചെടുത്ത 25 കോടി രൂപയില്‍ 23.5 കോടിയും നല്‍കിയത് ബാബുവിനും ബാബു നിര്‍ദ്ദേശിച്ചവര്‍ക്കുമാണ്. രണ്ടുവട്ടവും സെക്രട്ടേറിയറ്റില്‍ നേരിട്ടുകൊണ്ടു പോയാണ് പണം നല്‍കിയത്. പത്തുകോടി രൂപയാണ് ബാബു ആവശ്യപ്പെട്ടത്. കൊടിയ അഴിമതിക്കാരനായ കെ. ബാബുവിനെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. ബാബുവിനെതിരെ പരാതി നല്‍കിയെങ്കിലും വിജിലന്‍സ് അത് കേട്ടതായി പോലും നടിച്ചില്ല. കെ.എം. മാണിക്കെതിരെ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറഞ്ഞാല്‍ മതിയെന്നായിരുന്നു മൊഴി രേഖപ്പെടുത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥന്റെ നിലപാട്.

വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം. പോളാണ് ഈ നിര്‍ദ്ദേശം അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയത്. ബാബുവിനെതിരായ മൊഴി വിജിലന്‍സ് എഴുതിയെടുത്തില്ല എന്നതും നിസ്സാരമായി തള്ളാവുന്നതല്ല. തുടക്കം മുതല്‍ തന്നെ ഈ ഭരണം അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണതാണ്. അതില്‍നിന്നു കരകയറാന്‍ ഒരു ശ്രമവും നടന്നിട്ടില്ല. ചോദിക്കാനും പറയാനും ആളില്ലെന്ന സ്ഥിതിയില്‍ കാലാവധി തീരുംവരെ കൊള്ളയടിക്കുക എന്ന നയമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചത് എന്നുവേണം കരുതാന്‍.

കഴിഞ്ഞ നവംബര്‍ ഒന്നിനാണ് കെ.എം.മാണിയുടെ കോഴക്കാര്യം പുറത്തുവന്നത്. ബാര്‍ ലൈസന്‍സ് ഫീസ് കുറച്ചുകിട്ടാനുള്ള മന്ത്രിസഭാ തീരുമാനത്തെ സ്വാധീനിക്കാന്‍ മാണിക്കുപുറമെ പല മന്ത്രിമാര്‍ക്കും കോഴ നല്‍കിയെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ദേവസ്വം മന്ത്രിയും മാത്രമല്ല എക്‌സൈസ് മന്ത്രിയുടെ പേരും അന്നു പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയെ കണ്ടശേഷം അദ്ദേഹം നിര്‍ദ്ദേശിച്ച പ്രകാരമാണ് ധനകാര്യമന്ത്രിയെ കണ്ടതെന്ന് ഇതിനകം വെളിവായിട്ടുണ്ട്.

അതിന്റെ അര്‍ത്ഥം ബാര്‍ കോഴയില്‍ കെ.എം.മാണി മാത്രമല്ല പ്രതിക്കൂട്ടിലെന്നാണ്. എന്നാല്‍ മാണിയുടെ പേരിലുള്ള ആരോപണം മാത്രമാണ് അന്വേഷിച്ച് കോടതി വരെ എത്തിയത്. എന്തുകൊണ്ട് സമാനമായ ആരോപണം ഉണ്ടായ മറ്റ് മന്ത്രിമാരുടെ കാര്യത്തില്‍ നടപടിയുണ്ടായില്ലായെന്ന കേരള കോണ്‍ഗ്രസുകാരുടെ ചോദ്യം പ്രസക്തമാണ്. ഇപ്പോള്‍ കെ.എം.മാണി തന്നെയും എനിക്ക് നീതികിട്ടിയില്ല, തന്റെ രക്തത്തിനു വേണ്ടി ദാഹിച്ചു നടക്കുന്നുണ്ടെന്ന് പറഞ്ഞിരിക്കുന്നു. ആരോപണം വന്ന ഉടന്‍തന്നെ ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ മാണി രാജിവച്ചപ്പോഴും അത് ആവര്‍ത്തിച്ചിരിക്കുകയാണ്. രാഷ്‌ട്രീയ മാന്യതയുള്ളതുകൊണ്ടുമാത്രമാണ് ഗൂഢാലോചനയുടെ ചുരുളഴിക്കാന്‍ തയ്യാറാകാത്തതെന്നും കെ.എം.മാണി സൂചിപ്പിച്ചിരുന്നു. തനിക്ക് കിട്ടാത്ത നീതി മറ്റു പലര്‍ക്കും കിട്ടി എന്ന മാണിയുടെ പരിഭവത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. അതിനു പുറകെയാണ് മന്ത്രി ബാബുവിനെതിരായ പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

ബാര്‍ കോഴ ലഹരി യുഡിഎഫിനെയും സര്‍ക്കാരിനെയും വിടാന്‍ പോകുന്നില്ല. ബാബുവിനെതിരായ ആരോപണം മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴിയായി നല്‍കിയതാണ്. ബിജുരമേശ് അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ തുടരന്വേഷണം നടക്കാതെ പറ്റില്ല. നിയമം നിയമത്തിന്റെ വഴിയെ എന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ മന്ത്രിസഭയിലെ അംഗങ്ങളോട് ഇരട്ടനീതി കാട്ടുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അമാന്യമാണ്. അക്കാര്യം യുഡിഎഫില്‍ തന്നെ ഉയര്‍ന്നുകഴിഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാദ്ധ്യക്ഷനുമായ പി.ജെ.കുര്യന്‍ തുറന്നടിക്കുകയും ചെയ്തു. കെ.എം.മാണിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ച സമീപനം ബാബുവിന്റെ കാര്യത്തിലും ഉണ്ടാകാത്തതില്‍ കുര്യന്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അഴിമതിയുടെ കറപുരണ്ട കൈകള്‍ ഏതായാലും അവയെല്ലാം തന്നെ വെളിയില്‍ വരണം. അത്തരക്കാരെ സംരക്ഷിക്കുന്ന രീതി മുഖ്യമന്ത്രി ഉപേക്ഷിക്കണം.

കോണ്‍ഗ്രസ് നയിക്കുന്ന കേരളത്തിലെ അവസാന മന്ത്രിസഭയായി ഇത് മാറാനാണ് എല്ലാ സാധ്യതയും. എക്‌സൈസ് മന്ത്രിസ്ഥാനത്തുനിന്നും കെ.ബാബുവിനെ മാറ്റിനിര്‍ത്തുക എന്നതാണ് ആദ്യം ചെയ്യേണ്ട കൃത്യം. ബാബുവിനെ മന്ത്രിസ്ഥാനത്തിരുത്തിക്കൊണ്ട് കേരളത്തിലെ അന്വേഷണ ഏജന്‍സികള്‍ ബാര്‍ കോഴ അന്വേഷിച്ചാല്‍ പ്രതികള്‍ രക്ഷപ്പെടുകയേയുള്ളൂ. അതുകൊണ്ടുതന്നെ ബാര്‍ കോഴ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം. മുഖ്യമന്ത്രി നിരപരാധിയാണെങ്കില്‍ ചെയ്യേണ്ടത് അതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

Career

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

പുതിയ വാര്‍ത്തകള്‍

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.