Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്ത്രീത്വത്തിന്റെ കരുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2015, 09:19 pm IST
in Samskriti

അക്ഷരമാല ശരിക്കു പഠിക്കണമെങ്കില്‍ ‘ഹരിഃശ്രീ’യില്‍ നിന്നു തന്നെ തുടങ്ങണം. വിദ്യാരംഭത്തിന് നാവില്‍ എഴുതി തുടങ്ങുന്നതും ‘ഹരിഃശ്രീ’ തന്നെയാണ്. അല്ലാതെ ശ,ഷ,സ,ഹ എന്നല്ല. അതുകൊണ്ട് ആദ്യം നന്നായാല്‍ മധ്യവും അന്ത്യവും നന്നാവും. എല്ലാകര്‍മ്മങ്ങള്‍ക്കും എല്ലാ പ്രവൃത്തികള്‍ക്കും ഇതു ബാധകമാണ്. തെറ്റായ അടിത്തറയില്‍ നിലയുറപ്പിച്ച് തുടക്കം കുറിക്കുന്നത് കൊണ്ടാണ് സ്ത്രീകള്‍ക്ക് പലതും നഷ്ടമാകാന്‍ ഇടയാകുന്നത്. ഉദാഹരണത്തിന് പുരുഷനോടൊപ്പം സമൂഹത്തിന്റെ എല്ലാ രംഗങ്ങളിലും സ്ത്രീക്ക് സ്ഥാനം വേണം എന്നാണ് നമ്മള്‍ ആവശ്യപ്പെട്ടത്. ഇത് ന്യായമായ ഒരാവശ്യമാണ്. അതിനുവേണ്ടി പ്രയത്‌നിക്കേണ്ടതും ശരിതന്നെ. എന്നാല്‍ തുടക്കം ശരിയായിരിക്കണം.

പക്ഷേ, ഇന്ന് തുടക്കം തെറ്റി, അതിനെക്കുറിച്ചുള്ള ധാരണയും തെറ്റി എന്നാണ് അമ്മയ്‌ക്ക് പറയാനുള്ളത്. നമ്മുടെ സ്ത്രീകള്‍ എന്താണു ചെയ്യുന്നത്? ആദ്യം വിട്ട്, അല്ലെങ്കില്‍ തുടക്കം ഉപേക്ഷിച്ച് ഒടുക്കത്തിലേക്ക് ആണ് സ്ത്രീകള്‍ ചാടിപ്പിടിക്കുന്നത്. അതായത് ഹരിഃശ്രീ പഠിക്കാതെ ശ,ഷ,സ,ഹയില്‍ നിന്ന് തുടങ്ങാന്‍ ശ്രമിക്കുന്നതുപോലെ.

പുരുഷന് ചെയ്യാന്‍ കഴിയുന്നതെല്ലാം സ്ത്രീക്കും കഴിയും. ബുദ്ധിശക്തികൊണ്ടും കഴിവുകൊണ്ടും സ്ത്രീ പുരുഷനെക്കാള്‍ താഴെയല്ല. ഏതു കര്‍മ്മരംഗമായാലും സ്ത്രീക്ക് അസാധാരണമായ വിജയം നേടാന്‍ സാധിക്കും. ബഹിരാകാശത്തുവരെ സ്ത്രീകള്‍ ചെന്നെത്തിയല്ലോ? കൊടുമുടികള്‍ കീഴടക്കിയ സംഘത്തിലും സ്ത്രീകള്‍ ഉണ്ടായിരുന്നു. ഇതിനൊക്കെയുള്ള ഇച്ഛാശക്തിയും കര്‍മ്മശേഷിയും സ്ത്രീക്കുമുണ്ട്. ഹൃദയശുദ്ധിയും ബുദ്ധിവൈഭവവും സ്ത്രീക്കുണ്ട്.

ഇതൊക്കെയുണ്ടെങ്കിലും സ്ത്രീയുടെ ഹരിഃശ്രീ, അതായത് അവളുടെ ജീവിതത്തിന്റെ അടിത്തറ എന്താണ്? സ്ത്രീയെ സ്ത്രീയാക്കുന്നത് എന്താണ് അവളുടെ അടിസ്ഥാന ഗുണങ്ങളായ മാതൃത്വം, പ്രേമം, കാരുണ്യം ,ക്ഷമ എന്നിവയാണ്. സ്ത്രീ ഏതുരംഗത്ത് പ്രവര്‍ത്തിച്ചാലും പ്രകൃതി അല്ലെങ്കില്‍ ഈശ്വരന്‍ കനിഞ്ഞുതന്നിരിക്കുന്ന ഈ ഗുണങ്ങള്‍ അവള്‍ മറക്കാന്‍ പാടില്ല. എന്നുമാത്രമല്ല, ഈ ഗുണങ്ങളുടെ അടിത്തറയില്‍ ഉറച്ചു നിന്നുകൊണ്ടായിരിക്കണം സ്ത്രീകള്‍ ഏതുമേഖലയിലും കര്‍മ്മം ചെയ്യേണ്ടത് അവളുടെ ജീവിതത്തിന്റെ ഹരിഃശ്രീ, മാതൃത്വമാണ്.

പുരുഷന്മാരില്‍ സാധാരണയായി കാണാത്ത പലവഴികളും സ്ത്രീകളില്‍ കാണാം.

പ്രവൃത്തിയായാലും ചിന്തയായാലും പുരുഷമനസ്സ് പൊതുവെ അതുമായി ഒട്ടിച്ചേര്‍ന്ന് പോകും. ഒഴുകാത്ത വെള്ളക്കെട്ടുപോലെ, ഒഴുകാത്ത ഊര്‍ജ്ജമാണ് പുരുഷന്റേത്. മനസ്സിനെ ഒരു ഭാവത്തില്‍ നിന്ന് വിടര്‍ത്തി മറ്റൊരു ഭാവത്തിലേക്ക് കൊണ്ടുവരാന്‍ പുരുഷന് പ്രയാസമാണ്. ഇതുകൊണ്ടാണ് പല പുരുഷന്മാരുടെയും ഔേദ്യാഗിക ജീവിതവും കുടുംബജീവിതവും കെട്ടുപിണഞ്ഞുപോകുന്നത്. രണ്ടും രണ്ടായി കാണാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഔദ്യോഗിക ജീവിതത്തിലെ മുഴുവന്‍ ടെന്‍ഷനും അവര്‍ വീടിനുള്ളിലേക്ക് കൊണ്ടുവരുന്നു.

എന്നാല്‍ സ്ത്രീ ഇങ്ങനെയല്ല. ജന്മസിദ്ധമായ കഴിവുകൊണ്ട് അവള്‍ അവരെ രണ്ടായി കാണുന്നു.

ഒഴുകുന്ന നദിപോലെ,ഒഴുകുന്ന ഊര്‍ജ്ജമാണ് സ്ത്രീയുടെത്. അതുകൊണ്ട് പലകാര്യങ്ങളില്‍ വ്യാപൃതയാകാനും ചെയ്യുന്ന കര്‍മ്മങ്ങളിലെല്ലാം ഭംഗിയും പൂര്‍ണതയും കൈവരിക്കുവാനും സ്ത്രീക്ക് സാധിക്കുന്നു. വാത്സല്യമയിയായ അമ്മയാകാനുള്ള കഴിവ് പോലെ തന്നെ ശിക്ഷണവും വിവേകബുദ്ധിയും പകര്‍ന്ന് അവള്‍ കുട്ടികളെ വളര്‍ത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

Kerala

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിച്ചു

Kerala

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

Kerala

പാമ്പ് ഭീതി ഒഴിയുന്നില്ല, വിവിധയിടങ്ങളില്‍ പാമ്പുകളെ പിടികൂടി

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
India

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഒരു എസ് 400 കൂടി കപ്പലില്‍ അയച്ച് റഷ്യ; ഉക്രൈന്‍ യുദ്ധത്തിന് നടുവിലും ഇന്ത്യയോട് കരുതല്‍

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയതിന് കാരണം മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതും

എണ്ണപ്പന ഒടിഞ്ഞ് ശരീരത്തില്‍ വീണ് തൊഴിലാളി സ്ത്രീ മരിച്ചു

മണിമലയാറ്റില്‍ യുവാവ് മുങ്ങി മരിച്ചു

ഹര്‍ത്താല്‍ : 29 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ഡി ജി പി

തെന്മലയില്‍ കാടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.