Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തളിപ്പറമ്പ് നഗര സഭയില്‍ ചരിത്രം കുറിക്കാന്‍ തയ്യാറായി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2015, 04:53 pm IST
in Kannur

തളിപ്പറമ്പ്: ഇത്തവണ തളിപ്പറമ്പ് നഗര സഭയില്‍ ചരിത്രം കുറിക്കാന്‍ തയ്യാറായി ബിജെപി. ആന്തൂര്‍ നഗരസഭ വിഭജിച്ച് പോയ ശേഷം പുതിയ വാര്‍ഡ് ഉള്‍പ്പെടുത്തി 34 എണ്ണമാക്കിയപ്പോള്‍ 26ലും ബിജെപി സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാണ് മത്സരിപ്പി ക്കുന്നത്. ഇടത് വലത് മുന്നണികളില്‍ ഒരു ഘടക കക്ഷിയും ഒറ്റയ്‌ക്ക് ഇത്രയും സീറ്റില്‍ മത്സരിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ബിജെപിയുടെ ജനപിന്തുണ അറിയാനാണ് പരമാവധി സീറ്റുകളില്‍ മത്സരിക്കുന്നത് എന്നു പറയുമ്പോഴും തളിപ്പറമ്പ് നഗരസഭയില്‍ മുമ്പത്തേതില്‍ നിന്നും മാറി ചരിത്രം സൃഷ്ടിക്കാനുള്ള പുറപ്പാടിലാണ് പാര്‍ട്ടി. തളിപ്പറമ്പ് നഗരസഭയില്‍ മുമ്പ് ബിജെപിക്ക് ഒരവസരത്തില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇടത്-വലത് മുന്നണികള്‍ ഒത്തുകളിച്ച് കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന വാര്‍ഡ് വിഭജനത്തില്‍ ബിജെപിക്ക് മൃഗീയ ഭൂരിപക്ഷം ലഭിച്ച വാര്‍ഡുകളെ വെട്ടി മുറിച്ച് ഇല്ലാതാക്കി. അവയെ മുന്നണികളുടെ കോട്ടയില്‍ തളയ്‌ക്കുകയായിരുന്നു.

ആന്തൂര്‍ പോയ ശേഷം വാര്‍ഡ് പുനര്‍നിര്‍ണ്ണയം ചെയ്തപ്പോള്‍ ഉണ്ടായ വാര്‍ഡുകളില്‍ നിരവധി സ്ഥലത്ത് ജയിച്ച് വരാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. പുതുതായി രൂപം കൊണ്ട കോടതിമൊട്ട വാര്‍ഡില്‍ ബിജെപിക്ക് ശക്തമായ മേല്‍ക്കയ്യാണ് ഉള്ളത്. ഇവിടെ മത്സരിക്കുന്ന വത്സരാജന്‍ ശിശുവായിരിക്കുമ്പോള്‍ത്തന്നെ സ്വായം സേവകനാണ്. മാത്രമല്ല എല്ലാവര്‍ക്കും സര്‍വ്വ സമ്മതനാണ് വത്സരാജ്. മുമ്പ് ബിജെപി ജയിച്ച വാര്‍ഡിന്റെ ഭൂരിഭാഗവും ചേര്‍ന്നതാണ് കോടതിമൊട്ട വാര്‍ഡ്.

രണ്ടാമത് ബിജെപിക്ക് കൗണ്‍സിലര്‍ ഉണ്ടായിരുന്ന പാലകുളങ്ങരയിലും ജയിക്കും എന്ന ശുഭ പ്രതീക്ഷയിലാണ് ബിജെപി. ഈ വാര്‍ഡും ബിജെപിക്ക് അനുകൂലമാണെന്ന കണക്കുകൂട്ടുന്നു. വനിത സംവരണ സീറ്റായ ഇവിടെ മത്സരിക്കുന്നത് ശാന്തയാണ്.

യുഡിഎഫിന്റെ സിറ്റിങ് സീറ്റായ തൃച്ചംബരത്ത് അട്ടിമറി നടക്കും എന്നാണ് കണക്കുകൂട്ടുന്നത്. ഇവിടെ നിന്നും കഴിഞ്ഞ തവണകളില്‍ ജയിച്ചു വന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി തുടക്കത്തില്‍ മത്സരത്തിനില്ല എന്ന് പറയപ്പെട്ടിരുന്നു. മഹിളാ കോണ്‍ഗ്രസ്സിന്റെ ജില്ലാ നേതൃത്വത്തിലേക്ക് ഉയര്‍ന്ന നേതാവ് നഗരസഭയില്‍ മത്സരിക്കില്ല എന്നാണ് പറഞ്ഞിരുന്നത്. ഈ അവസരത്തില്‍ മറ്റ് ചിലര്‍ മത്സരിക്കാന്‍ തയ്യാറാവുകയും ചെയ്തു. എന്നാല്‍ അവസാന നിമിഷം സംസ്ഥാന നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെ ജില്ലാ നേതാവുതന്നെ മത്സര രംഗത്ത് എത്തിയത് അണികളില്‍ അമര്‍ഷത്തിന് വഴിയൊരുക്കി. യുഡിഎഫിലെ പടലപ്പിണക്കം ബിജെപിക്ക് അനുകൂലമാണ് എന്നാണ് കരുതുന്നത്. ഇവിടെ കഴിഞ്ഞ തവണ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. ഇവിടെ പി.ഷൈമയാണ് ബിജെപി സ്ഥാനാര്‍ത്ഥി.

പുതുതായി രൂപം കൊണ്ട നേതാജി വാര്‍ഡിലും ബിജെപി ക്ക് ഏറെ സ്വാധീനമുണ്ട്. ഇവിടെ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. വനിത സംവരണ സീറ്റായ ഇവിടെ എം.ദീപ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.

കഴിഞ്ഞ തവണ എല്‍ഡിഎഫ് ഘടക കക്ഷിയായ സിപിഐക്ക് നല്കിയ പുളിമ്പറമ്പ് സീറ്റ് ഇത്തവണ അവര്‍ക്ക് നല്‍കിയില്ല. സിപിഐ പുളിമ്പറമ്പ് ആവശ്യപ്പെട്ടിരുന്നു വെങ്കിലും സിപിഎം ആ ആവശ്യം തള്ളുകയായിരുന്നു. ജില്ലാ സഹകരണ ബാങ്കില്‍ നിന്നും റിട്ടയര്‍ ചെയ്ത സിപിഎം പ്രവര്‍ത്തകനുവേണ്ടിയാണ് ഈ സീറ്റ് സിപിഎം തിരികെ പിടിച്ചത്. സിപിഐക്ക് വിജയ സാദ്ധ്യതയുള്ള തളിപ്പറമ്പ് നഗരസഭയിലെ ഏക സീറ്റായിരുന്നു പുളിമ്പറമ്പ്. ആന്തൂര്‍ നഗരസഭയില്‍ സിപിഎമ്മിന് സീറ്റ് നല്കുമ്പോള്‍ തളിപ്പറമ്പില്‍ സീറ്റ് കൊടുക്കില്ല എന്ന സംസാരം മുമ്പേ അണിയറയില്‍ ഉണ്ടായിരുന്നു. പുളിമ്പറമ്പില്‍ ബിജെപിയുടെ ശക്തമായ സാന്നിദ്ധ്യമാണുള്ളത്. ത്രികോണ മത്സരം നടക്കുന്ന ഇവിടുത്തെ ബിജെപി സ്ഥാനാര്‍ത്ഥി പി.സുദര്‍ശന്‍ ആണ്.

നഗരസഭയില്‍ പരമാവധി സീറ്റുകള്‍ പിടിച്ച് ചരിത്രം കുറിക്കണം എന്ന കണക്കുകൂട്ടലില്‍ വാര്‍ഡുകളില്‍ നിറ സാന്നിദ്ധ്യമായി നിന്നുകൊണ്ടുള്ള പ്രചരണ പ്രവര്‍ത്തനങ്ങളാണ് ബിജെപി നേതൃത്വവും അണികളും നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അരാജകത്വം ജനാധിപത്യമല്ല

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

Article

ഉന്നത വിദ്യാഭ്യാസത്തിന്റെ നവ പരിവര്‍ത്തനങ്ങള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

പുതിയ വാര്‍ത്തകള്‍

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.