Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വര്‍ഗ്ഗവും നരകവും മനസ്സിന്റെ സൃഷ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2015, 08:37 pm IST
in Samskriti

നിങ്ങള്‍ ആരാണ് എന്ന് മക്കളോടു ചോദിച്ചാല്‍ പല മറുപടികളാവും ലഭിക്കുന്നത്.

‘ഞാന്‍ ഹിന്ദു’, ‘ഞാന്‍ ക്രിസ്ത്യാനി’, ‘ഞാന്‍ മുസ്ലിം’,’ഞാന്‍ എഞ്ചിനിയര്‍ ‘, ‘ഞാന്‍ ഡോക്ടര്‍’ എന്നിങ്ങനെയാണ് ഓരോരുത്തരും പറയുന്നത്. എല്ലാവരിലും ഒരുപോലെയുള്ള, സര്‍വവ്യാപിയായ ഒന്നേയുള്ളൂ ‘ഞാന്‍,’ ഈ ‘ഞാനിന്ന്്’ നാമവും രൂപവും ഇല്ല. ആ പരമതത്വത്തെത്തന്നെയാണ് ആത്മാവ്, ബ്രഹ്മം, ഈശ്വരന്‍ എന്നെല്ലാം വിളിക്കുന്നത്.

ഈശ്വരനില്ലെന്നു പറയുന്നത്, നാവുകൊണ്ട് നാവില്ലെന്നു പറയുന്നതു പോലെയാണ്, താനില്ലെന്ന് താന്‍തന്നെ പറയുന്നതിനു സമ മാണത്. ഈശ്വരന്‍ നമ്മളിലോരോരുത്തരിലും കുടികൊള്ളുന്നു. സകല ജീവജാലങ്ങളിലും അവിടുത്തെ ചൈതന്യമാണു തുടിക്കുന്നത്. ഈശ്വരന്‍ ആകാശം പോലെയാണ്. ആകാശം എല്ലായിടത്തുമുണ്ട്.

ഈ പ്രപഞ്ചം സ്ഥിതിചെയ്യുന്നത് ആകാശത്തിലാണ്. നാം ഒരു വീട് പണിയുന്നതിന് മുന്‍പ് ആകാശം അവിടെയുണ്ട്. വീടുപണികഴിഞ്ഞതിന്‌ശേഷവും ആകാശം അവിടെയുണ്ട്. മുന്‍പുണ്ടായിരുന്ന ആകാശത്തില്‍ത്തന്നെയാണ് വീട് സ്ഥിതിചെയ്യുന്നത്. വീട് പൊളിച്ചു മാറ്റിയാലും ആകാശം അവിടെത്തന്നെയുണ്ട്. ഇതുപോലെ എന്നെന്നും ഭൂതകാലത്തിലും മാറ്റമില്ലാതെ വര്‍ത്തിക്കുന്ന പരമതത്വമാണ് ഈശ്വരന്‍.

‘ഈശ്വരന്‍ സര്‍വവ്യാപിയാണെങ്കില്‍ എന്തുകൊണ്ടാണ് അമ്മേ, നമുക്ക് അവിടത്തെ കാണാന്‍ കഴിയാത്തത്’ എന്നൊരു മകന്‍ അമ്മയോട് ചോദിച്ചത് ഇപ്പോള്‍ ഓര്‍മവരുന്നു. വൈദ്യുതിയെ നമ്മുടെ കണ്ണുകള്‍ കൊണ്ട് കാണുവാന്‍ കഴിയുമോ? ഇല്ല. എന്നാല്‍ കറന്റുള്ള ഒരു വയറില്‍ തൊട്ടു നോക്കിയാല്‍ ഷോക്കടിക്കും.

വൈദ്യുതിയെ നമ്മള്‍ അനുഭവിക്കുകയാണ്. ഈശ്വരതത്വം അനുഭവമാണ്. അനുഭവത്തിലൂടെയാണ് അവിടത്തെ അറിയേണ്ടത്.നാം ഒരു വൃക്ഷത്തിന്റെ മറവില്‍ നില്ക്കുമ്പോള്‍ ആകാശത്തില്‍ ജ്വലിച്ചുനില്ക്കുന്ന സൂര്യനെകാണാന്‍ കഴിയുന്നില്ല. വൃക്ഷം സൂര്യനെ മറച്ചിരിയ്‌ക്കുകയാണെന്ന് മക്കള്‍ പറഞ്ഞേക്കാം. എന്നാല്‍ സത്യമതല്ല.വൃക്ഷത്തിന് സൂര്യനെ മറയ്‌ക്കുവാനുള്ള ശക്തിയില്ല. എന്നാല്‍ വ്യക്ഷം സൂര്യനെ കാണുന്നതില്‍ നിന്നും നമ്മുടെ കാഴ്ചയെ മറയ്‌ക്കുന്നു. അതുപോലെ അജ്ഞാനം കാരണം നമുക്ക് ഈശ്വരനെ ദര്‍ശിക്കുവാനാവുന്നില്ല.

നമ്മില്‍ ജീവചൈതന്യമായി, ബോധമായി ഈശ്വരന്‍ കുടികൊള്ളുന്നു. ആനന്ദസ്വരൂപനായ അവിടുന്നുതന്നെ നമ്മുടെ ആത്മാവ്. ഈശ്വരന്‍ സര്‍വവ്യാപിയാണെങ്കിലും ഞാനെന്നും എന്റേതെന്നുമുള്ള നമ്മുടെ മനോഭാവം നമ്മുടെ സത്യദര്‍ശനത്തെ മറയ്‌ക്കുകയും നമ്മുടെ മനസ്സിനെ ബാധിക്കുകയും ചെയ്തിരിക്കുന്നു. മനസ്സ് ഒന്നു മാത്രമാണ് മനുഷ്യന്റെ ബന്ധത്തിനും മോക്ഷത്തിനും കാരണം. വികാര വിചാരങ്ങളില്‍ നിന്നും മനസ്സിനെ വിമുക്തമാക്കാന്‍ മക്കള്‍ പഠിക്കണം. ഞാനെന്നും എന്റേതെന്നും ഉള്ള ഭാവമാണ് ഇന്നു നമ്മളെ അസ്വതന്ത്രരാക്കിയിരിക്കുന്നത്.

പുറം ലോകത്തില്‍ ഒരിക്കലും നമുക്ക് പൂര്‍ണ്ണത കണ്ടെത്താനാവില്ല. എന്നിട്ടും ഇന്നത്തെ ലോകത്തില്‍ മനുഷ്യന്‍ പൂര്‍ണതയും സന്തോഷവും സദാ പുറത്തുതേടുകയാണ്.

പല സ്ത്രീകളും അമ്മയോട് വന്നു പറയാറുണ്ട്. ‘അമ്മാ, എനിക്കു നാല്‍പ്പതുവയസ്സായി, ഇതുവരെ കല്യാണം നടന്നിട്ടില്ല. പറ്റിയ പുരുഷനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല’. ഇതുപോലെതന്നെ പുരുഷന്മാരും പറയാറുണ്ട്. ‘അമ്മാ, ഇത്രവയസ്സായിട്ടും എന്റെ സങ്കല്പത്തിലെ ഭാര്യയെ കണ്ടെത്താനായില്ല. ഞാന്‍ തേടുകയാണ്’. അങ്ങനെ അവര്‍ നിരാശരാകുന്നു. ജീവിതം ദുഃഖപൂര്‍ണ്ണമാകുന്നു.

വിവാഹം കഴിക്കാന്‍ പെണ്ണിനെത്തേടി രാജ്യങ്ങള്‍ കറങ്ങിയ ഒരാളെക്കുറിച്ച് അമ്മയ്‌ക്ക് ഓര്‍മവരുന്നു. സ്‌പെയിനില്‍ വെച്ച് സുന്ദരിയും ബുദ്ധിമതിയുമായ ഒരു പെണ്‍കുട്ടിയെ ആ മോന്‍ കണ്ടെത്തി. പക്ഷേ, അവള്‍ക്ക് ലോകകാര്യങ്ങളില്‍ പഠിപ്പില്ല. കൊറിയയില്‍ വെച്ച് ആ മോന്‍ കണ്ട പെണ്‍കുട്ടിക്ക് സൗന്ദര്യവും ലോകപരിചയവും ബുദ്ധിയും ഉണ്ടായിരുന്നു. പക്ഷേ, അവര്‍ തമ്മില്‍ അടുത്തിടപഴകാന്‍ വൈഷമ്യം തോന്നി. വേറൊരു രാജ്യത്തുവെച്ച് എല്ലാം തികഞ്ഞ ഒരു പെണ്‍കുട്ടിയെ ആ മോന്‍ കണ്ടെത്തി. ‘സങ്കല്പത്തിലെ കുട്ടിയെ കല്യാണം കഴിച്ചോ?’ എന്ന് അമ്മ ചോദിച്ചു.

‘ഇല്ല’. വിഷാദത്തോടെ ആ മോന്‍ മറുപടിപറഞ്ഞു.

‘അതെന്തുപറ്റി’ എന്ന അമ്മയുടെ ചോദ്യത്തിന് കിട്ടിയ മറുപടി എല്ലാവര്‍ക്കും പാഠം ആകേണ്ടതാണ്.

അതോ? അമ്മാ, അവളും എല്ലാം തികഞ്ഞ പുരുഷനെത്തേടി നടക്കുകയായിരുന്നു.’

മക്കളേ പുറത്തു പൂര്‍ണ്ണത തേടിയാല്‍ എന്നും നിരാശയായിരിക്കും ഫലം. എന്താണ് മനുഷ്യന്‍ തേടുന്നത് ശാന്തിയും സന്തോഷവും അല്ലേ? ഒരിറ്റു ശാന്തിക്കുവേണ്ടി മനുഷ്യന്‍ പരക്കം പായുന്നു. പക്ഷേ, നമ്മുടെ ആന്തരികലോകം നരകതുല്യമാക്കിയിരിക്കുന്നത് നമ്മള്‍ തന്നെയാണ്. സുഖവും സന്തോഷവും ബാഹ്യവസ്തുക്കളാണങ്കില്‍ ആഡംബര ജീവിതത്തില്‍ നിന്ന് അവ കിട്ടിയേനെ. കാറുകളും മുറികളും എയര്‍കണ്ടീഷന്‍ ചെയ്താല്‍ പോരാ, മക്കള്‍ മനസ്സിനെ എയര്‍ കണ്ടീഷന്‍ ചെയ്യാന്‍ പഠിക്കണം.

മക്കളെ ശാന്തിയും സമാധാനവും അവനവന്റെ മനസ്സിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അല്ലാതെ ബാഹ്യവസ്തുക്കളെയോ സാഹചര്യങ്ങളെയോ അല്ല. മനോജയമാണ് സന്തോഷത്തിന്റെ അടിസ്ഥാനം. സ്വര്‍ഗ്ഗവും നരകവും മനസ്സിന്റെ സൃഷ്ടികളാണ് എന്നു മക്കള്‍ ഓര്‍മ്മിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

Kerala

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

പുതിയ വാര്‍ത്തകള്‍

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.