മഹാവിഷ്ണുവും ബ്രഹ്മാവും തമ്മിലുള്ള സംസാര വിഷയത്തില്‍ ശിവശിരസ്സിനെ ശ്രീ മഹാദേവന്റെ പാദാദികേശം ഇന്നുവരെ ആരും കണ്ടവരായി കണ്ടവരായി ആരും ഇല്ല എന്നു വിഷ്ണുപറഞ്ഞു. അതിന് ഒരു വിഷമവുമില്ല. ഞാന്‍ ശിരസിലേക്കും അങ്ങ് പാദത്തിങ്കലേക്കും യാത്രയായിക്കൊള്ളൂ.
ബ്രഹ്മാവ് ഉടനെ വാശിയോടെ ആകാശത്തേക്കു പറയുന്നുയര്‍ന്നു. എന്നാല്‍ മഹാവിഷ്ണു ശിവപാദം ദര്‍ശിക്കാന്‍ വേണ്ടി വരാഹമൂര്‍ത്തിയായി ഭൂമിക്കടിയിലേക്കും യാത്രതിരിച്ചു. ഉയരങ്ങളിലേക്ക് പോയിക്കൊണ്ടിരുന്ന ബ്രഹ്മാവിനു കാര്യം പിടികിട്ടി. ഇതു നടക്കില്ല. എന്തെങ്കിലും കളവോ ചതിയോ വേണം എന്ന ഉദ്ദേശം മനസ്സിലുദിച്ചു. അപ്പോഴാണ് താഴംപൂ ഭൂമിയിലേക്ക് ഇറങ്ങിവരുന്നതുകണ്ട് ബ്രഹ്മാവ് തടഞ്ഞുനിര്‍ത്തി താഴംപൂവിനോടായി പറഞ്ഞു.
ഞാന്‍ ശിവശിരസ്സ് കണ്ടതായി സാക്ഷി പറയണം. ബ്രഹ്മകോപം വേണ്ട എന്നുകരുതി സമ്മതിച്ചു. ഒരു സാക്ഷി മതിയാവില്ല എന്നു കരുതിയപ്പോള്‍ അതാ വരുന്നു കാമധേനുവിനു സമാനമായ ഒരു പശു. പിന്നെ ഒട്ടും താമസിച്ചില്ല. ബ്രഹ്മാവ് പശുവിനെയും വശത്താക്കി. മൂവരും ചേര്‍ന്ന് ഭൂമിയിലേക്ക് തിരിച്ചു. ഈ സമയം വരാഹമൂര്‍ത്തി ശിവപാദം സ്പര്‍ശിച്ചു. ശിവപെരുമാള്‍ തലകുനിച്ചു നോക്കിയപ്പോള്‍ വരാഹമൂര്‍ത്തിയേയാണ് കണ്ടത്. ആ സമയം വിഷ്ണുഭഗവാന്‍ ശിവശിരസ്സ് കണ്ടു എന്നു പറഞ്ഞു.
ബ്രഹ്മദേവനും ശിവശിരസ്സു കണ്ടതായി അവകാശപ്പെട്ടു, ഒപ്പം രണ്ടു സാക്ഷികളും. ശിവപെരുമാളിനു കോപം സഹിക്കാന്‍ കഴിഞ്ഞില്ല. ബ്രഹ്മദേവനു ശാപം നല്‍കി. ഭൂമിയില്‍ തനിക്കു പൂജ നല്‍കാതിരിക്കട്ടെ എന്നു ശപിക്കുന്നു. അഞ്ചുമുഖങ്ങളുണ്ടായിരുന്ന ബ്രഹ്മാവിന്റെ ഒരു മുഖം നുള്ളിയുംകളഞ്ഞു. അങ്ങനെ ബ്രഹ്മാവ് നാന്‍മുഖമായെന്നും പുരാണങ്ങളില്‍ പറയപ്പെടുന്നു. പിന്നെ താഴംപൂവിനെ ശിവന്‍ ശപിച്ചു. നിന്നെ ആരും പൂജക്ക് എടുക്കാന്‍ ഇടവരാതിരിക്കട്ടെ എന്ന്.
















