കോട്ടയം : സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഇടപെടലിനെ തുടര്‍ന്ന് മണര്‍കാട് ബസ്റ്റാന്റിന് സമീപം ശുചിമുറി നിര്‍മ്മിക്കാന്‍ പഞ്ചായത്ത് 5 ലക്ഷം വകയിരുത്തി. എരുമേലി ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ രാത്രികാല കിടത്തി ചികിത്സ പുനരാരംഭിക്കണമെന്ന ആവശ്യം പരിശോധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിശദീകരണം സമര്‍പ്പിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടു. മണര്‍കാട് സ്വദേശി ബെന്നി മാണി സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന് അധികൃതര്‍ക്ക് നോട്ടീസയച്ചിരുന്നു. തുടര്‍ന്നാണ് 2015 -16 ലെ പദ്ധതിയില്‍ അഞ്ചുലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചത്. എത്രയും വേഗം പുതിയ ശുചിമുറിയുടെ നിര്‍മ്മാണം തുടങ്ങണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്കും നാട്ടുകാര്‍ക്കും എരുമേലി പ്രാഥമികാരോഗ്യകേന്ദ്രം പ്രയോജനം ചെയ്യുമെന്ന് നെടുംകുന്നം മുഹമ്മദ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ഡോക്ടര്‍മാര്‍ സേവന സന്നദ്ധരാകാത്തതാണ് രാത്രി കാല ചികിത്സക്ക് തടസ്സമെന്ന് പരാതിയില്‍ പറയുന്നു.
എരുമേലി അഗതിമന്ദിരം, പൊതുശ്മശാനം, ശുചിമുറി എന്നിവയും തുറന്നു പ്രവര്പ്പിക്കണമെന്ന് പരാതിയില്‍ പറയുന്നു. അഗതിമന്ദിരം പണിതെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. പൊതുശ്മശാനത്തിന്റെ നിര്‍മ്മാണം തുടങ്ങിയിട്ടില്ല. പൊതുശുചിമുറി ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. മൂന്നു വിഷയങ്ങളിലും കോട്ടയം ജില്ലാകളക്ടറും എരുമേലി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും വിശദീകരണം നല്‍കണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: