കിളികൊല്ലൂര്‍: കോളേജ് ഡിവിഷനില്‍പ്പെട്ട ഇരുന്നൂറിലധികം വീടുകളിലേക്ക് പോകുന്ന ഓടപ്പുറത്തിലൂടെയുള്ള യാത്ര നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. റോഡിന്റെ മദ്ധ്യഭാഗത്തുകൂടെയുള്ള ഓടയുടെ വിവിധ ഭാഗങ്ങളിലെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നു പോയതിനാലാണ് ഇതുവഴി യാത്ര ചെയ്യാനാകാത്ത സ്ഥിതി വന്നിരിക്കുന്നുത്. നിര്‍മ്മാണം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുന്നതിന് മുമ്പ് തന്നെ ഓടയുടെ കോണ്‍ക്രീറ്റ് സ്ലാബ് പൊളിയുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പല തവണ കോര്പ്പറേഷന് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഓടയുടെ നിര്‍മ്മാണം നടക്കുന്ന സമയത്ത് തന്നെ ഇതില്‍ അഴിമതിയുണ്ടെന്ന് ആരോപണം ഉയര്‍ന്നതാണ്. വാര്‍ഡ് കൗണ്‍സിലറും കോണ്‍ട്രാക്ടറും ചേര്‍ന്ന് നടത്തിയ അഴിമതിയുടെ ഫലമായിട്ടാണ് സാധാരണക്കാരും പ്രായമായവരും കുട്ടികളും ഇപ്പോള്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്. സ്ലാബുകള്‍ തകര്‍ന്ന ഭാഗത്ത് മാസങ്ങളായി നാട്ടുകാര്‍ തടികഷ്ണങ്ങള്‍ നിരത്തിയാണ് സഞ്ചരിക്കുന്നത്. അടുത്ത ദിവസങ്ങളിലായി ഉണ്ടായ ശക്തമായ മഴയില്‍ ഇവ ഒലിച്ച് പോയതിനാല്‍ ഇവിടം അപകട കെണിയായി തീര്‍ന്നിരിക്കുകയാണ്. ഉടനടി കോര്പ്പറേഷന് അധികൃതര്‍ ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: