എം.എ.ബേബി മകന്റെ മിന്നുകെട്ട് നടത്തിയത് രാഹുകാലവും മതാചാരങ്ങളും പാലിക്കാതെ ലളിതമായിട്ടാണെന്നാണ് ബേബി തന്നെ പ്രസ്താവിച്ചിരിക്കുന്നത്. ഇതുകേട്ടാൽ തോന്നും ‘രാഹുകാലം നോക്കണേ, ബേബീ…..’ എന്നുപറഞ്ഞ് ഇവിടുത്തെ ഹിന്ദുക്കൾ ക്രിസ്ത്യാനിയായ ബേബിയുടെ പുറകെ നടന്നെന്ന്. അതുംപോരാഞ്ഞ് നല്ല ഒന്നാന്തരം ക്രിസ്ത്യാനിപ്പെണ്ണിനെത്തന്നെ തിരഞ്ഞുപിടിച്ച് മകന്റെ തലയിൽകെട്ടിവച്ചിട്ടാണ് മതാചാരം നോക്കിയില്ലെന്ന് ബേബിച്ചായൻ പുളുവടിക്കുന്നത്.
ചാനലുകളിൽ ബേബി പുത്രന്റെ പാർട്ടിക്കല്യാണം വീക്ഷിച്ചവർ മറ്റൊന്നുകൂടി കണ്ടു. തലനിറയെ മുല്ലപ്പൂവും നെറ്റിനിറയെ ചാന്തുപൊട്ടുമണിഞ്ഞെത്തിയ വധുവിനെ വെള്ളവസ്ത്രം ധരിച്ചെത്തിയ ബേബി മകൻ മിന്നുകെട്ടുന്നത് തുളസിപ്പൂമാലയണിഞ്ഞാണ്. മുല്ലപ്പൂ ചൂടുക, പൊട്ട് തൊടുക, പൂമാലയിടുക (അതും തുളസി), വെള്ളയോ ചന്ദനമോ നിറമുള്ള വിവാഹ വസ്ത്രം ധരിക്കുക. ഇവയൊക്കെ നല്ല പത്തരമാറ്റ് ഹൈന്ദവാചാരങ്ങളല്ലാതെ കാറൽ മാർക്‌സിന്റെ തറവാട്ടീന്നു കൊണ്ടുവന്നതാണോ? അതുപോലെ യേശുദാസ്, ക്രിസോസ്റ്റം, വെനസ്വേലയിലെ അംബാസഡർ, മന്ത്രിമാർ, ജസ്റ്റിസുമാർ തുടങ്ങിയ വമ്പന്മാർ പങ്കെടുത്ത മിന്നുകെട്ട് ലളിതമാണെന്നു പറയാനുള്ള തൊലിക്കട്ടി അൽപ്പനായ ബേബിക്കു മാത്രമേ ഉണ്ടാവുകയുള്ളൂ.അക്കൂട്ടത്തിൽ ലളിതമെന്നു പറയാവുന്നത് പാർട്ടിയുടെ ഔദ്യോഗിക ഭക്ഷണമായ ‘പരിപ്പുവട’ മാത്രമായിരുന്നു.
രാഹുവും ഗുളികനും യമകണ്ടനുമെല്ലാം ഹിന്ദുസംസ്‌കാരത്തിൽ വിശ്വസിക്കുന്നവർക്കുള്ളതാണ്. അത് പാലിക്കാൻ ഇവിടെ ഹിന്ദുവിശ്വാസികളുണ്ട്. നസ്രാണിയായ ബേബി അതോർത്ത് ഞരമ്പ് പൊട്ടിക്കണ്ട. മുമ്പിതുപോലെ ജോൺ ബ്രിട്ടാസ് എന്ന വേറൊരു നസ്രാണി കാട്ടിക്കൂട്ടിയ വങ്കത്തരംകൊണ്ടാണ് കൊല്ലത്ത് കുണ്ടറപ്പാത്രത്തേക്കാൾ കഷ്ടമായി പൊട്ടിപ്പോയതെന്നും കൂടാതെ ഈയിടെ ശ്രീകൃഷ്ണജയന്തി കക്കാൻ നോക്കി നാണം കെട്ടതെന്നുമുള്ള വസ്തുതകൂടി ബേബിയെപ്പോലുള്ള പുളുവടി വീരന്മാർ മറക്കേണ്ട.
അനിൽ മധു,കുണ്ടറപൊങ്ങച്ചംബേബി
















