Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അരിപ്പാ ഭൂസമരം: അതിജീവനത്തിനായുള്ള പോരാട്ടം ആയിരം ദിവസം പിന്നിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2015, 10:34 am IST
in Kollam

സജീഷ് വടമണ്‍

അഞ്ചല്‍: അന്തിയുറങ്ങാന്‍ ഇടമില്ലാത്ത ആദിവാസി-പട്ടികജാതി ജനറല്‍ വിഭാഗങ്ങള്‍ ഒരു തുണ്ട് ഭൂമിക്കായി നടത്തുന്ന അരിപ്പാഭൂസമരത്തിന് ആയിരം ദിനങ്ങള്‍ പിന്നിടുന്നു. മണ്ണില്‍ കൃഷിയെടുത്തും മണ്ണിനെ സ്‌നേഹിച്ചും ജീവിച്ചിരുന്ന പട്ടികജാതി- ആദിവാസി വിഭാഗങ്ങളെ കൃഷിഭൂമിയില്‍ നിന്നും ആട്ടിപ്പായിച്ച് മൂന്നുസെന്റ് കോളനികളിലും ലക്ഷം വീടുകളിലും തളയ്‌ക്കുന്ന ഗൂഡാലോചനക്കെതിരെയാണ് ആദിവാസി ദളിത് മുന്നേറ്റസമിതിയുടെ അരിപ്പാഭൂസമരം. അടുക്കള പൊളിച്ച് മൃതശരീരം മറവ് ചെയ്യാന്‍ പട്ടികജാതി സമൂഹത്തിന് ഇടവരുമ്പോള്‍ മതന്യൂനപക്ഷങ്ങള്‍ സര്‍ക്കാര്‍ ഭൂമിയും വനഭൂമിയും കൈയേറുന്ന വിരോധാഭാസമാണ് സമരം ചൂണ്ടിക്കാണിക്കുന്നത്.

ആദിവാസിക്ക് കൊടുക്കാന്‍ ഭൂമിയായെന്ന് പറയുന്ന സര്‍ക്കാര്‍ പാട്ടക്കാലാവധി കഴിഞ്ഞ ഹെക്ടര്‍ കണക്കിന് ഭൂമി വന്‍കിട കുത്തകകള്‍ കൈവശം വയ്‌ക്കുന്നതിന് അനുവാദം നല്‍കിയിരിക്കുകയാണ്. തങ്ങള്‍കുഞ്ഞ് മുസ്ലിയാര്‍ 90 വര്‍ഷത്തേക്ക് കുത്തക പാട്ടത്തിന് എടുത്ത് 102 വര്‍ഷത്തേക്ക് കൈവശം വച്ച് ഉപയോഗിച്ചിരുന്ന 90 ഏക്കര്‍ റവന്യൂ ഭൂമിയാണ് അരിപ്പാ സമരഭൂമി. ചെങ്ങറ സമരത്തില്‍ പങ്കെടുത്ത 21 കുടുംബങ്ങള്‍ക്കും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിനുവേണ്ടി മാറ്റിവയ്‌ക്കുകയും അരിപ്പയിലെ ജമാ-അത്തുകാര്‍ നിയമവിരുദ്ധമായി കൈയേറുകയും ചെയ്തതിന് ശേഷം വരുന്ന 56 ഏക്കര്‍ ഭൂമിയിലാണ് തെക്കന്‍ കേരളത്തിലെ ഭൂരഹിതരായ ആദിവാസി-പിന്നോക്ക വിഭാഗങ്ങള്‍ കുടില്‍കെട്ടി സമരം ചെയ്യുന്നത്.

2012 ഡിസംബര്‍ 31നാണ് ആയിരത്തിലധികം വരുന്ന ഭൂരഹിതര്‍ ആദിവാസി ദളിത് മുന്നേറ്റ സമിതി നേതാവ് ശ്രീരാമന്‍ കൊയ്യോന്റെ നേതൃത്വത്തില്‍ അരിപ്പാ മിച്ച ഭൂമിയില്‍ സമരം ആരംഭിച്ചത്. സമരക്കാരായ ആദിവാസികള്‍ മാവോയിസ്റ്റുകളാണെന്ന് ആരോപിച്ച് സ്ഥലം എംഎല്‍എ കെ.രാജുവിന്റെ നേതൃത്വത്തില്‍ സമീപവാസികള്‍ സമരത്തെ ഉപരോധിച്ചിരുന്നു. ഈ അവസരത്തിലാണ് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സമരത്തിന് പിന്തുണയുമായി സംഘപരിവാര്‍ പ്രസ്ഥാനങ്ങളെത്തിയത്. ഇത് സമരത്തിന് പുത്തന്‍ ഉണര്‍വുണ്ടാക്കി. ഒ.രാജഗോപാല്‍ തുടര്‍ന്ന് ശശികല ടീച്ചര്‍, ഇ.എസ്.ബിജു, വി.മുരളീധരന്‍, പി.കെ.കൃഷ്ണദാസ്, പി.എം.വേലായുധന്‍, കെ.പി.രാമനുണ്ണി, തുടങ്ങിയ സംഘപരിവാര്‍ നേതാക്കള്‍ സജീവമായി സമരത്തിന്റെ വിവിധഘട്ടങ്ങളില്‍ എത്തി ആഹ്വാനം ചെയ്ത കമ്മ്യൂണിസ്റ്റുകരും തുടര്‍ന്ന് സമരവേദിയിലെത്തി. വി.എസ്.അച്യുതാനന്ദന്‍ നേരിട്ട് സമരവേദിയിലെത്തിയത് പ്രദേശിക നേതാക്കളെ വിഷമവൃത്തത്തിലാക്കി. ഇതേസമയം സമരക്കാര്‍ നിത്യവൃത്തിക്ക് പരിസരങ്ങളില്‍ കുറഞ്ഞ വേതനത്തിന് പണിയെടുത്തും സമര ഭൂമിയില്‍ പൊന്നും വിളയിച്ചും മാതൃകയായി.

നൂറ്റാണ്ടുകളായി മനുഷ്യനിറങ്ങാത്ത ചതുപ്പ് മനുഷ്യപ്രയ്തനത്താല്‍ കൃഷിനിലമാക്കി മാറ്റി. ഇത്തരത്തില്‍ എട്ട് ഏക്കര്‍ ഭൂമിയില്‍ നെല്‍കൃഷി ചെയ്തു. പയര്‍, പാവല്‍, വെണ്ട, വഴുതന, ചെമ്പ്, ചേന എന്നിവയും വിളയിച്ചു. സമര ഭൂമിയിലൂടെയുള്ള 11 കെവി ഇലക്ട്രിക് ലൈനിനു കീഴിലുള്ള കാട് വെട്ടിത്തെളിച്ച് 21 ബ്ലോക്കുകളാക്കി കിളച്ച് കൂട്ടി മരച്ചീനി കൃഷിചെയ്തു. ആദിവാസിക്ക് ഭൂമി നല്‍കിയാല്‍ പൊന്നു വിളയിക്കുമെന്ന് സന്ദേശം നല്‍കിയതാണ് ഈ സമരം.

പട്ടികജാതി-ആദിവാസി പിന്നോക്ക ഹിന്ദുക്കള്‍ കനാല്‍പുറമ്പോക്കുകളിലും ചേരികളിലും നരകതുല്യ ജീവിതം നയിക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് വനം കൈയേറാനും സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കാനും സര്‍ക്കാര്‍ കുട്ടുനില്‍ക്കുന്നതിനെ സമരക്കാര്‍ ചോദ്യം ചെയ്യുന്നു. ഒരു ചുമരും രണ്ട് വീടും എന്ന രീതിയിലുള്ള ലക്ഷം വീടു പദ്ധതിയിലും മൂന്ന് സെന്റിലും തള്ളച്ചിട്ട് പിന്നോക്കക്കാരനെ മൃഗശാല ജീവികം നയിക്കാന്‍ ഇടയാക്കിയ ഇടത്-വലത് രാഷ്‌ട്രീയ പ്രസ്ഥാനങ്ങളോട് സന്ധിയില്ലാതെയാണ് അരിപ്പാ ഭൂസമരം മുന്നേറുന്നത്.

ആദിവാസികളുടെ പേരില്‍ ആദിവാസിക്ഷേമ സമിതിയുണ്ടാക്കി സമരം ചെയ്ത സിപിഎമ്മും ദളിത് കോണ്‍ഗ്രസ് ഉണ്ടാക്കി. പിന്നോക്കക്കാരന്റെ വോട്ട് ബാങ്കില്‍ പകച്ച ദരിദ്രഹിന്ദുവിന്റെ അവകാശങ്ങളെ ഹനിക്കുകയാണെന്ന് ഹിന്ദുസംഘടനകള്‍ ആരോപിക്കുന്നു.

മൃതശരീരം പോലും മറവ് ചെയ്യാന്‍ ഇടമില്ലാതെ ദരിദ്രഹിന്ദു മൃഗതുല്യം ജീവിതം നയിക്കുമ്പോള്‍ മത ന്യൂന പക്ഷക്കാരന്‍ സര്‍ക്കാര്‍ ഭൂമി തീറെഴതുന്നതിലെ കപട മതേതരത്വത്തെ ചോദ്യം ചെയ്യുകയാണ് അരിപ്പാഭൂ സമരം. കോളനികളിലൊതുക്കി മണ്ണിന്റെ നേരവകാശികളെ അടിമ കിടത്താന്‍ മെനയുന്ന രാഷ്‌ട്രീയ തന്ത്രങ്ങളെ നേരിടാനുറച്ച് തന്നെയാണ് കോളനിവിട്ട് കൃഷി ഭൂമിയേക്കെന്ന മുദ്രവാക്യം ഉയര്‍ത്തി ആയിരം ദിനരാത്രങ്ങളായി ഈ സഹനസമരം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.