Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ബാലുശ്ശേരി താലൂക്ക് ആശുപത്രിയെ സംസ്ഥാന സര്‍ക്കാറും അവഗണിച്ചു കാഷ്വാലിറ്റി സംവിധാനമില്ല; രോഗികള്‍ക്ക് ദുരിതം തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2015, 10:29 am IST
in Kozhikode

ടി.കെ. ബിജീഷ്‌കുമാര്‍

ബാലുശ്ശേരി: ജില്ലയിലെ നാല് താലൂക്ക് ആശുപത്രി കളില്‍ കാഷ്വാലിറ്റി സംവി ധാനം ഏര്‍പ്പെടുത്താന്‍ തിരുമാനിച്ച സംസ്ഥാന മ ന്ത്രിസഭായോഗം ബാലുശ്ശേ രി താലൂക്ക് ആശുപത്രിയെ പാടെ അവഗണിച്ചതോടെ ആയിരക്കണക്കിന് വരുന്ന രോഗികള്‍ക്ക് ദുരിതം തന്നെ ശരണം. എല്‍ഡിഎഫ് – യുഡിഎഫ് പോരില്‍ രോഗികള്‍ക്ക് അന്യമാകുക യാണ് ഈ ആതുരാലയം. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ സ്ഥലം എംഎല്‍ എ പുരുഷന്‍ കടലുണ്ടിയു ടെ ഫണ്ടില്‍ നിന്നും അര ക്കോടി രൂപ ചെലവിട്ട് ആശുപത്രിമുറ്റത്ത് ഒരു പന്തലും കവാടവും നിര്‍മ്മി ച്ചത് നേരത്തെ വിവാദമായി രുന്നു. രോഗികള്‍ വിശ്രമിക്കുന്ന നല്ല സൗകര്യമുള്ള പന്തല്‍ തകര്‍ത്തായിരുന്നു പുതിയ നവീകരണം. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ധൃതിപ്പിടിച്ച് നടത്തിയിരുന്നു. പരിപാടി ബിജെപി ബഹിഷ്‌ക്കരിക്കുകയും യുവമോര്‍ച്ച യുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.

ആശുപത്രിയില്‍ കാഷ്വാലിറ്റി സംവിധാനം ഉടന്‍ വേണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ സര്‍ക്കാറിന് നല്‍കുകയും നിരവധി സമരങ്ങള്‍ നടത്തുകയും ചെയ്തിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഈ പ്രദേശങ്ങളില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ 25 കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും അല്ലെങ്കില്‍ മുപ്പത് കിലോമീറ്റര്‍ ദൂരമുള്ള മെഡിക്കല്‍കോളേജ് ആശുപത്രിയിലും എത്തണം. ഇതിനാല്‍ രോഗികള്‍ വഴിമദ്ധ്യേ മരണപ്പെടുന്നത് പതിവാണ്. ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍. ഇരുമുന്നണികളും ആശുപത്രിയുടെ കാര്യത്തില്‍ മൗനത്തിലായതോടെ ബിജെപി മാത്രമാണ് ഇപ്പോള്‍ സമരരംഗത്ത് ഉള്ളത്. ഇതിനിടെ ആശുപത്രി സംരക്ഷണ സമിതിയെന്നുപറഞ്ഞ് ചിലര്‍ സമരം നടത്തിയിരുന്നെങ്കിലും അടുത്ത പ്രഖ്യാപനത്തില്‍ ബാലുശ്ശേരിയില്‍ കാഷ്വാലിറ്റി സംവിധാനം ഉറപ്പാക്കുമെന്നും കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് അവരും പിന്‍മാറുകയായിരുന്നു. ഇപ്പോള്‍ ഒന്നുമില്ലാത്ത അവസ്ഥയാണുള്ളത്.

കാരുണ്യ മെഡിക്കല്‍ സ്റ്റോറിന് അഞ്ച് ലക്ഷം രൂപ ചെലവില്‍ സൗകര്യം ഒരുക്കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായിട്ടും സര്‍ക്കാറിന്റെ അനുമതി ഇനിയും ലഭിച്ചിട്ടില്ല. ഡോക്ടര്‍മാരുടെ സേവനം ഭാഗികമായതോടെ ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സയിലുള്ളത് നാമമാത്രം പേരാണ്. നിരവധി ബെഡുകളാണ് ഇവിടെ രോഗികളെ കാത്ത് കിടക്കുന്നത്. മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും ബെഡ് കിട്ടാതെ നിലത്ത് പായ വിരിച്ചാണ് രോഗികള്‍ കിടക്കുന്നത്. എന്നാല്‍ ഇവിടെ അധികൃതരുടെ പിടിപ്പുകേട്മൂലം സാധാരണക്കാരായ രോഗികള്‍ക്കുപോലും ഈ ആതുരാലയം അപ്രാപ്യമായിരിക്കുകയാണ്. എഴുപഞ്ചായത്തുകളിലെ രോഗികളാണ് ഈ ആതുരാലയത്തെ ആശ്രയിക്കുന്നത്. ഭൗതിക സാഹചര്യങ്ങള്‍ കൊണ്ട് സ്വകാര്യ ആശുപത്രിയെ പോലും വെല്ലുന്ന ഈ സര്‍ക്കാര്‍ ആശുപത്രി അധികൃതരുടെ പിടിപ്പുകേട്മൂലം നശിച്ചുകൊണ്ടിരിക്കുകയാണ്. നിത്യേന ആയിരത്തോളം രോഗികളാണ് ഒ.പിയില്‍ ചികിത്സതേടിയെത്തുന്നത്. എന്നാല്‍ അത്യാഹിത വിഭാഗം ഇല്ലാത്തതിനാല്‍ ഉച്ചയ്‌ക്ക് രണ്ടുമണി കഴിഞ്ഞാല്‍ ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമല്ല. 1970ല്‍ കിടത്തിചികിത്സയ്‌ക്ക് ആവശ്യമായ ആറ് ബെഡ്ഡോടുകൂടിയ ഒരുവാര്‍ഡ് ആരംഭിച്ചു. 1986ല്‍ സി.എച്ച്.സിയായിഉയര്‍ത്തി. തുടര്‍ന്ന് കെ.എച്ച്. ആര്‍.ഡബ്ല്യു.എസ് പേവാര്‍ഡ്, ലാബ്, എക്‌സറേയൂണിറ്റ്, ആംബുലന്‍സ്, തുടങ്ങിയ ലഭിച്ചു. കുറഞ്ഞനാളുകള്‍ മാത്രം ഇതിന്റെയെല്ലാം പ്രയോജനം രോഗികള്‍ക്ക് ലഭിച്ചെങ്കിലും പത്തുവര്‍ഷത്തോളമായി പേവാര്‍ഡ് അടഞ്ഞുകിടക്കുന്നു. ശുദ്ധ ജലം ഇവിടെ അന്യമാണ് കിണര്‍കുഴിക്കാന്‍ ആവശ്യ മായ സ്ഥലം ഒരു പൊതുപ്രവര്‍ത്തകന്റെ ഇടപെടലിലൂടെ സ്വകാര്യവ്യക്തി സൗജന്യമായി നല്‍കിയിട്ടും ഇതിനൊന്നും പരിഹാരമുണ്ടാക്കാന്‍ ബ്ലോക്ക് പഞ്ചായത്തിനോ ബന്ധപ്പെട്ട അധികൃതര്‍ക്കോകഴിഞ്ഞില്ല. തുടര്‍ന്ന് എഴുപത്തിഅഞ്ച് ബെഡ്ഡുകള്‍ കൂടി അനുവദിച്ചുകിട്ടിയെങ്കിലും കിടത്തിചികിത്സ കുറച്ച് പേര്‍ക്കുമാത്രമായതിനാല്‍ ഇതെല്ലാം നശിച്ചുകൊണ്ടിരിക്കുകയാണ്. സൗകര്യ പ്രദമായകെട്ടിടങ്ങള്‍ ഏറെയുണ്ടെങ്കിലും ഡോക്ടര്‍മാരുടെ അഭാവമാണ് ആശുപത്രിയുടെ പ്രധാന ശാപം. സ്ഥിരമായി നാല് ഡോക്ടര്‍മാരും ഗ്രാമീണ മേഖലയില്‍ സേവനമനുഷ്ടിക്കുന്നതിന്റെ ഭാഗമായി മൂന്ന് ഡോക്ടര്‍മാരുമാണ് ഇവിടെയുള്ളത്. ഇവരുടെ സേവനം രാവിലെ എട്ടുമുതല്‍ ഉച്ചയ്‌ക്ക് രണ്ടുമണിയോടെ അവസാനിക്കും. പിന്നിട് എത്തുന്ന രോഗികള്‍ സ്വകാര്യ ആശുപത്രികളേയും സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍ മാരെയും ശരണം പ്രാപിക്കണം. ഈ ആശുപത്രി ഐ.സി.യുവിലായതോടെ സ്വകാര്യ പ്രാക്ടീസില്‍ എര്‍പ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് ചാകരയാണ്. ജില്ലയില്‍ താമരശ്ശേരി, നാദാപുരം, കുറ്റിയാടി, പേരാമ്പ്ര എന്നിവിടങ്ങളിലാണ് കാഷ്വാലിറ്റി യൂണിറ്റ് ആരംഭിക്കാന്‍ മന്ത്രിസഭായോഗം തിരുമാനിച്ചത്. ഇവിടെ നാല് വീതം അധിക തസ്തികകളും അനുവദിച്ചിട്ടുണ്ട്.

ബാലുശ്ശേരി താലൂക്ക് ആശുപത്രി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

Entertainment

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

India

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

പുതിയ വാര്‍ത്തകള്‍

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.