Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തെക്കന്‍ ജില്ലകളിലെ ക്വാറിമാഫിയ ജില്ലയില്‍ പിടിമുറുക്കുന്നു പടയംകല്ല് ക്വാറിക്കെതിരെ സമരവുമായി പ്രദേശവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2015, 09:36 pm IST
in Kasargod
കാസര്‍കോട്: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ തെക്കന്‍ കേരളത്തിലെ ഭൂരിഭാഗം വനപ്രദേശങ്ങളും ഉള്‍പ്പെട്ടതോടെ ക്വാറി മാഫിയ ജില്ലയില്‍ പിടിമുറുക്കാന്‍ തുടങ്ങി. കാസര്‍കോടുള്ള പല വന പ്രദേശങ്ങളും പരിസ്ഥിതി ലേല പ്രദേശങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്തായതോടെയാണ് തെക്കുനിന്നുള്ള മാഫിയയുടെ കടന്ന് കയറ്റം വ്യാപിച്ചത്.
വനാതിര്‍ത്തിയോടു ചേര്‍ന്ന് ആരംഭിക്കാനൊരുങ്ങുന്ന ഖനന വ്യവസായ കേന്ദ്രത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പടയംകല്ല് ചോലമല സംരക്ഷണസമിതി ഭാരവാഹികളായ  വാര്‍ഡംഗം ടി.പി.തമ്പാന്‍, ചോലമല സംരക്ഷണസമിതി രക്ഷാധികാരി പി.സുരേഷ്‌കുമാര്‍, സി.സുരേഷ്‌കുമാര്‍, എം.കുഞ്ഞമ്പു, സി.കൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ബളാല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ മാലോം പടയംകല്ല് കുണ്ടുപ്പള്ളിയില്‍ പരിസ്ഥിതി ലോല വനമേഖലയുടെ രണ്ടരകിലോമീറ്ററോളം ഉള്‍ഭാഗത്തായുള്ള സര്‍വേ നമ്പര്‍ 146/4 എ2വില്‍പെട്ട കുണ്ടുപ്പള്ളി എസ്റ്റേറ്റ് എന്നറിയപ്പെടുന്ന 120 ഏക്കറോളം സ്ഥലത്താണ് കരിങ്കല്‍ ക്വാറിയും ക്രഷറും എം സാന്‍ഡ് യൂണിറ്റും പ്രവര്‍ത്തന സജ്ജമായിരിക്കുകയാണ്.
ചൈത്രവാഹിനി പുഴയുടെ പുഴയുടെ ഉത്ഭവസ്ഥാനത്തോടു ചേര്‍ന്ന് ഇതു സ്ഥിതി ചെയ്യുന്നത്. 500-600 അടിക്കുമേലെ ഉയരമുള്ള മൂന്നിലധികം വെള്ളചാട്ടങ്ങള്‍ ഇവിടെയുണ്ട്. ഈ വെള്ളച്ചാട്ടങ്ങള്‍ ഇല്ലാതായാല്‍ മാലോം ചാല്‍ ഏറ്റവും സമീപഭാവിയില്‍ തന്നെ വറ്റിവരളും. പരിസരപ്രദേശങ്ങളിലെയും താഴ്‌വരകളിലെയും ആയിരക്കണക്കിനായ ജനങ്ങളുടെ കുടിവെള്ളത്തിനും കൃഷിയിടത്തിലേയ്‌ക്കുള്ള വെള്ളത്തിനും കടുത്ത ദൗര്‍ലഭ്യം അനുഭവപ്പെടുകയും ലഭ്യമാകുന്നത് മലിനമാവുകയും ചെയ്യും.
ബളാല്‍ പഞ്ചായത്തിലെ തന്നെ മുത്തപ്പന്‍മല ക്വാറി ഇതിനുദാഹരണമാണെന്നു സംരക്ഷണസമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. 12 സെന്റില്‍ ആരംഭിച്ച കരിങ്കല്‍ ഖനനം 50 ഏക്കറില്‍ വ്യാപിച്ചപ്പോള്‍ 250 അടി താഴ്ചയുള്ള കുഴല്‍ കിണറിലെ വെള്ളം പോലും പാറയുടെ വിള്ളലിലൂടെ ഒലിച്ചിറങ്ങിയ വെടിമരുന്ന് കലര്‍ന്നതായിരുന്നു.
 1.60 കോടി രൂപ ചെലവിലാണു പദ്ധതി സ്ഥാപിക്കുന്നത്. 392.5 എച്ച്പി ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന മെഷീനുകളും ഇവയ്‌ക്കു വൈദ്യുതി ലഭിക്കുന്നതിനായി 500 കെവിഎ ജനറേറ്ററും വനത്തിന്റെ സ്വാഭാവികതയെ ഗുരുതരമായി ബാധിക്കും. പശ്ചിമഘട്ട മലനിരയിലെ പ്രധാന ആനത്താരയിലാണ് ക്രഷറിനുള്ള കൂറ്റന്‍ കോണ്‍ക്രീറ്റ് ഫില്ലറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ 30 ഓളം ആനകള്‍ കൂട്ടമായി കുഞ്ഞുങ്ങളോടുകൂടി ചുറ്റിത്തിരിയുന്നത് നിത്യകാഴ്ചയാണ്. ഈ തോട്ടത്തിനത്തെ കൃഷിയും ഷെഡ്ഡും ക്വാറിയുടെ വെടിമരുന്ന് ശാലയുടെ സംരക്ഷണവേലിയും കാട്ടാനകള്‍ തകര്‍ത്ത നിലയിലാണ്.
ഈ ഖനനവ്യവസായം പ്രവര്‍ത്തനമാരംഭിച്ചാല്‍ ആനകൂട്ടങ്ങള്‍ കൂട്ടത്തോടെ ജനവാസകേന്ദ്രങ്ങളിലിറങ്ങി വ്യാപകനാശം വിതയ്‌ക്കുമെന്നു ജനങ്ങള്‍ ഭയപ്പെടുന്നു. വംശനാശഭീഷണി നേരിടുന്ന കാട്ടുപോത്ത്, മാന്‍, പുള്ളിപ്പുലി, വരയാട് തുടങ്ങിയ വന്യജീവികളും ഇവിടെ ധാരാളമുണ്ട്. ഇവ കൂട്ടത്തോടെ നശിക്കാനും ഖനനവ്യവസായം കാരണമാകും. ആയിരം അടിക്കുമേലെ നില്‍ക്കുന്ന പാറകള്‍ സ്‌ഫോടനത്തില്‍ തകര്‍ക്കുമ്പോള്‍ സമീപപ്രദേശത്തു സ്ഥിതിചെയ്യുന്ന പുഞ്ച എഎല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ജീവന് ഇതു ഭീഷണിയാകും. 90% ആദിവാസി കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണിത്.
30ഓളം ആദിവാസി കുടുംബങ്ങളിലായി 150ഓളം പേര്‍ ഇവിടെ താമസിക്കുന്നു. ക്രഷര്‍/ക്വാറി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതോടെ മറ്റു ക്വാറി പ്രദേശങ്ങളില്‍ സംഭവിക്കുന്നതുപോലെ ഇവര്‍ നരകയാതന അനുഭവിക്കേണ്ടി വരികയും നിസാരവിലയ്‌ക്കു സ്ഥലം ക്വാറി ഉടമയ്‌ക്കു വില്‍ക്കുകയും ചെയ്യേണ്ടിവരും.
 ഖനനവ്യാവസായ യൂണിറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ചോലമല സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ക്വാറി പ്രദേശത്ത് ഈ മാസം അവസാനവാരം മുതല്‍ അനിശ്ചിതകാല സായാഹ്ന ധര്‍ണാസമരം ആരംഭിക്കാനുള്ള തയ്യറെടുപ്പിലാണ് പ്രദേശവാസികള്‍.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

പുതിയ വാര്‍ത്തകള്‍

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.