Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കളക്ടറുടെ വാക്കുകള്‍ വെറുംവാക്കായോ എന്ന് നഗരവാസികള്‍ എണ്ണിയാലൊടുങ്ങാത്ത പദ്ധതികള്‍; ഒന്നും എങ്ങുമെത്തിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 11:33 pm IST
in Thiruvananthapuram

 

തിരുവനന്തപുരം: നഗരം മിനുക്കുവാന്‍ എണ്ണിയാലൊടുങ്ങാത്ത പദ്ധതികളുമായാണ് നാലു മാസം മുന്‍പ് കളക്ടര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.പ്രഖ്യാപനങ്ങള്‍,വാഗ്ദാനങ്ങള്‍,വീമ്പു പറച്ചില്‍ ഒക്കെ തകൃതിയായി നടന്നതു മാത്രം മിച്ചം. ഒരു പദ്ധതി പോലും തലസ്ഥാനത്ത് വെളിച്ചം കണ്ടില്ല.തലസ്ഥാന നഗരിക്ക് പുതിയ മുഖം നല്‍കുമെന്ന് വായ്‌ത്താരി മുഴക്കിയെത്തിയ കളക്ടര്‍ ബിജു പ്രഭാകരന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.മാധ്യമങ്ങള്‍ കളക്ടറുടെ സ്വപ്‌ന പദ്ധതികള്‍ക്ക് പ്രചാരവും പിന്തുണയും നല്‍കി.എന്നാല്‍ മാസങ്ങള്‍ പിന്നിട്ടതോടെ കളക്ടറുടെ വാക്കും മന്ത്രിമാരെ പോലെ പ്രഖ്യാപനം പാഴ് വാക്കാക്കി കബളിപ്പിക്കുകയാണെന്ന് തലസ്ഥാന വാസികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

അനാഥബാല്യങ്ങള്‍ക്ക് അന്നമൂട്ടുന്ന ശ്രീചിത്ര പൂവര്‍ ഹോമിന്റെ ബൈല ഭേദഗതി ചെയ്യുമെന്നും ഇവിടെ ഒരു അത്യാധുനിക സൗകര്യങ്ങളോടു കൂടിയ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ തുറക്കുമെന്നും കളക്ടര്‍ കഴിഞ്ഞ മേയില്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി പ്രഖ്യാപിച്ചു. തീര്‍ന്നില്ല,അട്ടകുളങ്ങര ബസ് ടെര്‍മിനല്‍,കിഴക്കേകോട്ടയിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കല്‍, ബസ് നിര്‍ത്തുന്ന സ്ഥാനങ്ങളുടെ നവീകരണം, കിള്ളിപ്പാലം ബൈപാസില്‍ മാലിന്യ സംസ്‌ക്കരണ കേന്ദ്രം, ചെങ്കല്‍ചൂളയിലെ 636 കുടുംബങ്ങള്‍ക്ക് സമഗ്ര പാര്‍പ്പിട പദ്ധതി, കരമന മേലാറന്നൂരിലെ ഗവണ്മെന്റ് ക്വാര്‍ട്ടേഴ്‌സിലെ അനധികൃത താമസക്കാരെയും വാടകക്കാരെയും കുടിയൊഴിപ്പിക്കല്‍, തെരുവ് നായശല്യത്തിന് നിയമ പോരാട്ടത്തിലൂടെ ശാശ്വത പരിഹാരം, വിവിധ റോഡുകളുടെ നവീകരണം തുടങ്ങി ഒട്ടനവധി പദ്ധതികളാണു കളക്ടര്‍ പറഞ്ഞുകൂട്ടിയത്.രാത്രിയില്‍ നഗരം ചുറ്റിനടന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ ഉയര്‍ത്തികാണിച്ച് കളക്ടര്‍ നാടു നന്നാക്കുമെന്ന് ആണയിട്ടപ്പോള്‍ പാവം ജനം വിശ്വസിച്ചു.എന്തെങ്കിലുമൊക്കെ നടക്കുമെന്ന് അവര്‍ കണക്കുകൂട്ടി.

കഴിഞ്ഞ ജൂണില്‍ ശ്രീചിത്രാ ഹോം പരിഷ്‌കരിക്കുവാന്‍ ഇറങ്ങി പുറപ്പെടവെ കളക്ടര്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.ആര്‍.വി.രാജേഷുമായി കൊമ്പുകോര്‍ത്തത് ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റൊന്നും തലസ്ഥാനത്ത് നടന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പ്രഖ്യാപിച്ച പദ്ധതികളില്‍ പലതും കേട്ടുകേള്‍വി പോലുമില്ലാത്ത അവസ്ഥയിലാണ് .ചിത്രാഹോമും ചെങ്കല്‍ചൂള കോളനിയുമൊക്കെ തലസ്ഥാനത്താണോ എന്ന സംശയത്തിലാണ് ബിജുപ്രഭാകര്‍.നഗരത്തിന്റെ പ്രശ്‌നങ്ങള്‍ മുഴുവന്‍ കൈവെള്ളയിലെ രേഖകള്‍ പോലെ കാണാപാഠമെന്ന് പറഞ്ഞ കളക്ടര്‍ കഴിഞ്ഞ രണ്ടു ദിവസമായി കുട്ടികളുമായി ഫോണ്‍ ഇന്‍ പരിപാടി നടത്തി കാര്യങ്ങള്‍ ഗ്രഹിക്കുകയാണ്. കുട്ടികള്‍ പറഞ്ഞിട്ടു വേണം കളക്ടര്‍ക്ക് പട്ടി ശല്യവും യാത്രാ ക്ലേശവുമൊക്കെ മനസിലാക്കാനത്രെ.വീരവാദം മുഴക്കുന്നതിനു മുന്‍പ് തനിക്ക് പറ്റുന്ന പണിയാണോ എന്ന് നോക്കിയിട്ട് പോരായിരുന്നോ എന്നാണ് ഇപ്പോള്‍ നഗരവാസികള്‍ ചോദിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.