Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശ്രീ ചിത്തിരതിരുനാള്‍ പാര്‍ക്ക് മാലിന്യ സംസ്‌കരണ കേന്ദ്രമാക്കാന്‍ നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 11:21 pm IST
in Thiruvananthapuram

തിരുവനന്തപുരം: ചരിത്രപരമായി പ്രാധാന്യം നിലനില്‍ക്കുന്ന കോട്ടയ്‌ക്കകത്തെ ശ്രീ ചിത്തിരതിരുനാള്‍ പാര്‍ക്ക് മാലിന്യ സംസ്‌കരണകേന്ദ്രമാക്കാന്‍ നഗരസഭയുടെ നീക്കം. നവീകരണത്തിന്റെ മറവില്‍ പാര്‍ക്കില്‍ മതില്‍കെട്ടി തിരിച്ച് 12 സെന്റ് ഭൂമിയില്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാനുള്ള നീക്കമാണ് നഗരസഭ നടത്തുന്നത്. നഗരസഭയുടെ ബയോഗ്യാസ് പ്ലാന്റ് വരുന്നതോടെ കുട്ടികളുടെ പാര്‍ക്ക് മാലിന്യ കേന്ദ്രമായി മാറും. ശ്രീചിത്തിര തിരുനാളിന്റെ വെങ്കല പ്രതിമയുള്ള, ചരിത്രപ്രാധാന്യമുള്ള പാര്‍ക്കിനോടുള്ള ഏറ്റവും വലിയ അവഗണനയാകും ഇത്.

മൂന്നേക്കറിലധികം സ്ഥലത്താണ് ശ്രീ ചിത്തിരതിരുനാള്‍ പാര്‍ക്ക് സ്ഥാപിക്കപ്പെട്ടത്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ സ്മരണ നിലനിര്‍ത്താനായി ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് പാര്‍ക്കും അതോടൊപ്പം ചിത്തിരതിരുനാളിന്റെ വെങ്കല പ്രതിമയും സ്ഥാപിച്ചത്. ബ്രിട്ടനിലെ പ്രശസ്ത ശില്‍പി രൂപകല്പന ചെയ്ത വെങ്കല പ്രതിമ കപ്പലിലാണ് ഇവിടെ സ്ഥാപിക്കാനായി എത്തിച്ചത്. കാലക്രമേണ പാര്‍ക്കിന്റെ സംരക്ഷണം നഗരസഭയ്‌ക്ക് വിട്ടുനല്‍കുകയായിരുന്നു. കെഎസ്ആര്‍ടിസിക്കായി പാര്‍ക്കിന്റെ നല്ലൊരു ശതമാനം ഭൂമി ഏറ്റെടുത്തു. നഗരസഭയുടെ ഫോര്‍ട്ട് സോണല്‍ ഓഫീസിനായും നഗരസഭയുടെ മാലിന്യ വണ്ടികളുടെ ഗ്യാരേജിനായും പാര്‍ക്ക് വെട്ടിമുറിക്കപ്പെട്ടിരുന്നു. വയോമിത്രം ഓഫീസിനായും സ്ഥലം പോയി. കുട്ടികള്‍ക്കായുള്ള പാര്‍ക്കില്‍ പട്ടം താണുപിള്ള ചില്‍ഡ്രന്‍സ് ലൈബ്രറിയും പ്രവര്‍ത്തിക്കുന്നുണ്ട്. തലസ്ഥാനത്തിന്റെ പൈതൃകസമ്പത്തായ ഈ പാര്‍ക്ക് സംരക്ഷിക്കാന്‍ കാലങ്ങളായി നഗരസഭ ഒരു നടപടിയും സ്വീകരിച്ചില്ല. മാസങ്ങള്‍ക്കുമുമ്പ് ഇവിടെ മൊബൈല്‍ ഇന്‍സിനേറ്റര്‍ കൊണ്ടിട്ട് മാലിന്യങ്ങള്‍ സംസ്‌കരിച്ചിരുന്നു. ഇത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇന്‍സിനറേറ്റില്‍ നിന്നുള്ള പുകമൂലം ചിത്തിരതിരുനാള്‍ പ്രതിമയുടെ ഒരുഭാഗം കറുക്കുകയും ചെയ്തു. ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രക്ഷോഭത്തെതുടര്‍ന്നാണ് ഇന്‍സിനേറ്റര്‍ ഇവിടെ നിന്നും മാറ്റിയത്. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ബിജെപി പ്രവര്‍ത്തകരാണ് കാടുപിടിച്ച് മാലിന്യകേന്ദ്രമായി മാറിയ പാര്‍ക്ക് വൃത്തിയാക്കിയത്.

നവീകരണത്തിന്റെ മറവില്‍ പാര്‍ക്ക് മതില്‍കെട്ടി തിരിച്ച് ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാനാണ് ഇപ്പോള്‍ നഗരസഭയുടെ പദ്ധതി. പദ്ധതിക്കെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ശ്രീചിത്തിരതിരുനാള്‍ പാര്‍ക്ക് പൈതൃക കേന്ദ്രമായി സംരക്ഷിക്കുകയാണ് വേണ്ടതെന്ന് ബിജെപി നഗരസഭ കക്ഷിനേതാവ് പി. അശോക് കുമാര്‍ പറഞ്ഞു. ശ്രീ ചിത്തിരതിരുനാള്‍ പാര്‍ക്കില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം പാര്‍ക്കിനെ തകര്‍ക്കുമെന്നും ഇത് അനുവദിക്കുകയില്ലെന്നും ബിജെപി മണ്ഡലം പ്രസിഡന്റ് ശ്രീവരാഹം വിജയന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

India

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

Health

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

US

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

പുതിയ വാര്‍ത്തകള്‍

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

അറിയാം ഈ നാഗവഴിപാടുകളും ഫലസിദ്ധികളും

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.