Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കയര്‍ വ്യവസായത്തെ നിലനിര്‍ത്തണം: വെള്ളാപ്പള്ളി നടേശന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 06:56 pm IST
in Business

ആലപ്പുഴ:കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കയര്‍വ്യവസായം. ആ കയര്‍വ്യവസായം ഇന്ന് ഏറ്റവും വലിയ പ്രതിസന്ധിയെ നേരിട്ടുകൊണ്ടാണ് പോകുന്നത്. ഏതാണ്ട് രണ്ട് പതിറ്റാണ്ടുകള്‍ക്കപ്പുറം ഉല്‍പാദനത്തിന്റെ 90% വും കേരളത്തിനായിരുന്നു എങ്കില്‍ ഇന്ന് അത് കേവലം 20% ആയി കുറഞ്ഞിരിക്കുകയാണ്. അതിന്റെ ഉത്തരവാദിത്വം വേണമെങ്കില്‍ നമുക്ക് ഓരോരുത്തരുടേയും മേല്‍ പരസ്പരം പഴിചാരാം. എങ്ങനെയൊക്കെ പരസ്പരം കുറ്റം പറഞ്ഞാലും എല്ലാവരും ഒരു കാര്യം സമ്മതിക്കും

ഈപോക്ക് പോയാല്‍ അധികനാള്‍ കയര്‍വ്യവസായത്തിന് പിടിച്ച്‌നില്‍ക്കാനാവില്ല. കയര്‍ മുതലാളിമാര്‍ക്ക് പരസ്പരം മത്സരിക്കുവാനും, തൊഴിലാളികള്‍ക്ക് കൂലിയ്‌ക്ക് വേണ്ടി സമരം ചെയ്യുവാനും സമരത്തിലൂടെ വളരുവാന്‍ തൊഴിലാളി യൂണിയനുകള്‍ക്ക് കഴിയണമെങ്കില്‍ ഈ വ്യവസായം ഇവിടെ നിലനില്‍ക്കേണ്ടതായിട്ടുണ്ട്.

അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലാണ് ഈ വ്യവസായം ഏറെ നിലനില്‍ക്കുന്നതും അതുകൊണ്ട് തന്നെ യൂണിയന്‍ പ്രവര്‍ത്തനം ശക്തമായി നിലനില്‍ക്കുന്നതും ഇവിടെതന്നെയുമാണ്. ആലപ്പുഴയുടെ സമ്പത്ത്ഘടനയെ തന്നെ ഏറെ സ്വാധീനിക്കുന്നതായിരുന്നു ഇവിടുത്തെ കയര്‍വ്യവസായം. പതിനായിരക്കണക്കിന് തൊഴിലാളികള്‍ കയര്‍പിരി, കയര്‍ഉല്‍പന്ന, കയര്‍വിതരണ മേഖലകളിലായി തൊഴില്‍ ചെയ്തിരുന്നു എങ്കില്‍ ഇന്ന് അത് എത്രമാത്രം ശോഷിച്ചുപോയിരിക്കുന്നു എന്ന് നാം തിരിച്ചറിയേണ്ടതായിട്ടുണ്ട്.

കയര്‍മേഖലയിലെ ഓരോ വിഭാഗത്തിലും പണിയെടുത്തിരുന്ന തൊഴിലാളികളുടെ കൂട്ടായ്‌മ അവരുടെ നിത്യജീവിതത്തിന്റെ അതിജീവനത്തിനുവേണ്ടി മാത്രമായിരുന്നില്ല, മറിച്ച് വിശ്രമവേളകള്‍ ഒരു നാടിന്റെ തന്നെ പരിവര്‍ത്തനത്തിന്റെ ചര്‍ച്ചാവേദികള്‍ കൂടിയായിരുന്നു. കേരളത്തിലെ വലിയ മാറ്റങ്ങള്‍ക്കുള്ള പഠനകളരികളും, പരിശീലന കേന്ദ്രങ്ങളുമായിരുന്നു. കയര്‍ ഫാക്ടറികള്‍ കേരളത്തിലെ രാഷ്‌ട്രീയ

പ്രസ്ഥാനങ്ങളുടെ ഈറ്റില്ലം കൂടിയായിരുന്നു ഈ വ്യവസായം. അതിന്റെ നാശം രാഷ്‌ട്രീയപാര്‍ട്ടികളുടെ ജീര്‍ണ്ണതയിലേയ്‌ക്കും വഴിവെച്ചു. ഇത് രാഷ്‌ട്രീയ നേതൃത്വം ഇരുത്തിചിന്തിക്കേണ്ടതാണ്.

വ്യവസായത്തോടും, തൊഴിലിനോടുമുള്ള ആത്മാര്‍ത്ഥതയും, വിദേശനാണ്യവരുമാനം ഈ രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്കുള്ള വലിയ സമ്പത്താണെന്ന തൊഴിലാളികളുടെ ഉയര്‍ന്ന ദേശസ്‌നേഹവുമായിരുന്നു. ചെറുകിടകയര്‍ ഉല്‍പന്നമേഖലയിലെ ഭാഗമായിരുന്ന പലരും വന്‍കിട വ്യവസായികളും, കയര്‍ഉല്‍പന്ന- ഉല്‍പാദന വിതരണക്കാരും കയറ്റുമതിക്കാരുമൊക്കെയായത് എന്നുള്ള സത്യവും ബന്ധപ്പെട്ടവര്‍ ഓരൊരുത്തരും ഇവിടെ തിരിച്ചറിയേണ്ടതായിട്ടുണ്ട്.

അസംഘടിത മേഖലയില്‍പ്പെട്ട തൊഴിലാളികളുടെ സേവന വേതനവ്യവസ്ഥയില്‍ കാതലായ മാറ്റം ഉണ്ടാവേണ്ടതായിട്ടുണ്ട്. ഈ വ്യവസായത്തിന്റെ ആണിക്കല്ല് എന്ന് പറയുന്നത് അവരാണ്. നല്ല കായികാധ്വാനവും കരവിരുതും വേണ്ട തൊഴിലാളികളെ ഈ വ്യവസായത്തില്‍ തന്നെ ആകര്‍ഷിച്ച് നിര്‍ത്തേണ്ട സാഹചര്യവും നാം ചര്‍ച്ചചെയ്യണം. ഇത്തരം നിരവധി ഘടകങ്ങള്‍ ചേര്‍ത്തുവെച്ചിട്ടുള്ള ആരോഗ്യകരമായ ഒരു ചര്‍ച്ചയും, പരസ്പര വിശ്വാസവും, ബഹുമാനവും പുലര്‍ത്തികൊണ്ട്, ആത്യന്തികമായി ഈവ്യവസായം ഇവിടെ തന്നെ നിലനിര്‍ത്തണം എന്നുള്ളതായിരിക്കണം ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഓരൊരുത്തരുടേയും ലക്ഷ്യം.

ഈ വ്യവസായത്തില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ മഹാഭൂരിപക്ഷവും വ്യവസായികളില്‍ ഭൂരിഭാഗവും ഈഴവസമുദായത്തില്‍പ്പെട്ടവരാണ്. ആരോഗ്യകരമല്ലാത്ത തൊഴിലാളി-മുതലാളി ബന്ധവും ആശ്വാസമല്ലാത്ത വ്യാവസായികാന്തരീക്ഷവും എപ്പോഴും മാറി മാറി ആകുന്ന രാഷ്‌ട്രീയ സംസ്‌കാരവും ഒക്കെ ഈ വ്യവസായത്തെ തമിഴ്‌നാട്ടിലേയ്‌ക്കും, കേരളത്തിലെതന്നെ വ്യവസായികാന്തരീക്ഷമുള്ള മറ്റിടങ്ങളിലേയ്‌ക്കും കൊണ്ട് പോകുവാന്‍ പണം മുടക്കുന്നവര്‍ ശ്രമിക്കും. കയര്‍പിരി മേഖലയിലേയും, ഉല്‍പന്നമേഖലയിലേയും തൊഴിലാളികള്‍ മെച്ചപ്പെട്ട സേവനവ്യവസ്ഥകള്‍ ഇല്ലാതാകുമ്പോള്‍ ഈ രംഗത്തുനിന്ന് പിന്മാറുവാന്‍ അവരും തയ്യാറാകും.

സ്വാഭാവികമായും അനുകൂലമായ വ്യവസായ അന്തരീക്ഷവും ഭിന്നമായ തൊഴില്‍ സംസ്‌ക്കാരവും, വികസനോന്‍മുഖമായ രാഷ്‌ട്രീയസംസ്‌ക്കാരവും ഉള്ള സ്ഥലങ്ങളിലേയ്‌ക്ക് ഈ വ്യവസായ പറിച്ച് നടീപ്പെടും. ആയതിനാല്‍ ഈ വ്യവസായത്തിലുള്ള വ്യവസായികളും, അസംഘടിതരും, സംഘടിതരുമായ തൊഴിലാളികളും, അവിദഗ്ദ/വിദഗ്ദ തൊഴിലാളികളും, തൊഴിലാളിയൂണിയനുകളും രാഷ്‌ട്രീയ നേതൃത്വവും ആരെയും കുറച്ച് കാണുന്നില്ല. എല്ലാവര്‍ക്കും അവരവരുടേതായ പങ്കുണ്ട് ഈ വ്യവസായത്തെ നിലനിര്‍ത്താന്‍ അതുകൊണ്ട് ഇന്നത്തെ ചര്‍ച്ചയില്‍ എല്ലാവരും ഒറ്റക്കെട്ടായി ഈ വ്യവസായം ഇവിടെ നിലനില്‍ക്കണം എന്ന ഒറ്റചിന്തയോടെ പങ്കെടുക്കണം.

വാദിക്കാനും ജയിക്കാനുമാവരുത, വളരുവാനും, വളര്‍ത്താനുമാവണം ലക്ഷ്യം. ആരും തോല്‍ക്കാതെ എല്ലാവര്‍ക്കും ജയിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള ഒരു തീരുമാനം ഉണ്ടാവണം. മൂന്നാറിലെ തോട്ടംമേഖലയിലെ തൊഴില്‍ സമരം എല്ലാവര്‍ക്കും ഉള്ള ഒരു മുന്നറിയിപ്പാണ്. “മാറ്റുവിന്‍ ചട്ടങ്ങളെ സ്വയം അല്ലെങ്കില്‍ മാറ്റുമതുകളി നിങ്ങളെതാന്‍”.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)
India

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

Kerala

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

Kerala

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

Kerala

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

പുതിയ വാര്‍ത്തകള്‍

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.