Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

സാധാരണ ആരാധകരില്‍ നിന്നും വ്യത്യസ്തരായി ജപ്പാനിലെ ഫു‍ട്ബാള്‍ ആരാധകര്‍ ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യ സഞ്ചികളുമായാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2026, 10:40 pm IST
in Football, World, Sports

വാഷിംഗ്ടണ്‍:ഫുട്ബോൾ ആരാധകർ സാധാരണയായി സ്റ്റേഡിയത്തില്‍ സ്വന്തം ടീമിന് വേണ്ടി കൂക്കിവിളിക്കുകയാണല്ലോ പതിവ്. എന്നാല്‍ സാധാരണ ആരാധകരില്‍ നിന്നും വ്യത്യസ്തരായി ജപ്പാനിലെ ഫു‍ട്ബാള്‍ ആരാധകര്‍ ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യ സഞ്ചികളുമായാണ്.

2026 ഫിഫ ലോകകപ്പ് കാണുമ്പോൾ, സ്റ്റേഡിയത്തില്‍ നീല മാലിന്യ സഞ്ചികളുമായി ഇരിക്കുന്ന ജാപ്പനീസ് ആരാധകരുടെ ചിത്രങ്ങൾ വീണ്ടും ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. ആദ്യമായി കാണുന്ന പലരെയും ഇത് അലോസരപ്പെടുത്തിയേക്കാം. പക്ഷെ ശരിക്കുപറഞ്ഞാല്‍, ലോകമാകെ വാഴ്‌ത്തുന്ന ജാപ്പനീസ് കായിക സംസ്കാരത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ഭാഗമാണിത്.

പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ച ഒരു ലോകകപ്പ് പാരമ്പര്യം

കഴിഞ്ഞ ദിവസം ടെക്സസിലെ ആർലിംഗ്ടണിൽ നെതർലാൻഡ്‌സിനെതിരെ ജപ്പാൻ 2-2 ന് സമനില പിടിച്ചിരുന്നു. കളിയുടെ ഫൈനൽ വിസിൽ മുഴങ്ങിയതിനുശേഷം ജപ്പാനിലെ ആരാധകർ എന്താണ് ചെയ്തതെന്നോ? അവര്‍ ഇരുന്നിരുന്ന കസേരകള്‍ക്ക് ചുറ്റുമുള്ള സ്റ്റാന്‍ഡുകള്‍ വൃത്തിയാക്കാൻ തുടങ്ങി.

കയ്യിലെ നീലസഞ്ചിയില്‍ അവര്‍ സ്റ്റേഡിയത്തിലെ കാണികള്‍ ഉപേക്ഷിച്ച കപ്പുകളും റാപ്പറുകളും മറ്റ് മാലിന്യങ്ങളും ശേഖരിക്കാന്‍ തുടങ്ങി. .

ജപ്പാന്‍കാരുടെ ഈ ശീലം തുടങ്ങിയത് 1998 മുതല്‍

ഫിഫ ലോകകപ്പ് ഫു‍ട്ബാള്‍ മത്സരം ആരംഭിച്ചത് 1998 ൽ ഫ്രാൻസിൽ ആണ്. അന്നു മുതലേ ജാപ്പനീസ് ആരാധകർ മാലിന്യമിടാനുള്ള നീല സഞ്ചിയുമായി വന്ന് കളിക്ക് ശേഷം സ്റ്റേഡിയം വൃത്തിയാക്കുന്ന ശീലം പിന്തുടരുന്നുണ്ട്. വർഷങ്ങളായി, വിവിധ അന്താരാഷ്‌ട്ര കായിക മത്സരങ്ങളിൽ ജപ്പാനിലെ ആരാധകര്‍ ഈ സംസ്കാരം പിന്തുടരുന്നു.

ശുചിത്വം മാറ്റിനിർത്തിയാൽ
ജപ്പാന്റെ ഈ പ്രവൃത്തി ആഴമേറിയ സാംസ്കാരിക മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് പലരും വാദിക്കുന്നു. ഇത് ജപ്പാന്റെ സംസ്കാരമാണ്. ക്ലാസ് മുറികളും മറ്റ് പൊതു ഇടങ്ങളിലും ജപ്പാന്‍കാര്‍ ഈ സംസ്കാരം പാലിക്കുന്നു. പൊതുസ്ഥലങ്ങൾ വ‍ൃത്തിയുള്ളതാക്കി വെയ്‌ക്കേണ്ടത് മറ്റേതെങ്കിലും ആളുടെ ജോലിയല്ല, മറിച്ച് എല്ലാവരുടേയും ഉത്തരവാദിത്തമാണെന്ന് ജപ്പാന്‍കാര്‍ വിശ്വസിക്കുന്നു. ഈ ശീലമാണ് അവര്‍ ലോകകപ്പ് ഫുട്ബാള്‍ വേദിയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. അവിടെ ജപ്പാനിലെ ഫുട്ബാള്‍ ആരാധകർ അവര്‍ കളികാണാന്‍ എത്തിയ സ്റ്റേഡിയം അവര്‍ വരുമ്പോഴുള്ളതിനേക്കാള്‍ വൃത്തിയാക്കി വെയ്‌ക്കണമെന്ന് ആഗ്രഹിക്കുന്നു.

നീല ബാഗുകൾക്ക് ഇരട്ട ഉദ്ദേശ്യമുണ്ട്
രസകരമെന്നു പറയട്ടെ, നീല മാലിന്യ ബാഗുകൾ വൃത്തിയാക്കാൻ മാത്രമല്ല ഉപയോഗിക്കുന്നത്.
ജാപ്പനീസ് ആരാധകർ പലപ്പോഴും മത്സരങ്ങൾക്കിടയിൽ അവരുടെ ടീമിനെ പ്രോത്സാഹിപ്പിക്കാൻ അവ ഉറക്കെ അന്തരീക്ഷത്തില്‍ വീശും. പക്ഷെ കളി കഴിഞ്ഞാൽ, സ്റ്റാൻഡുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ ഉപയോഗിക്കുന്ന ബാഗുകളായി അവ മാറുന്നുവെന്ന് മാത്രം.

ഇന്‍റർനെറ്റില്‍ ജപ്പാന്‍കാരുടെ ഈ ശീലം വൈറല്‍

ജപ്പാനീസ് ആരാധകര്‍ സ്റ്റേഡിയം വൃത്തിയാക്കുന്ന ദൃശ്യങ്ങൾ ഉടൻ തന്നെ ഓൺലൈനിൽ പ്രചരിച്ചു, ആരാധകർ പ്രകടിപ്പിച്ച അച്ചടക്കത്തെയും പൗര ഉത്തരവാദിത്തബോധത്തെയും പലരും അഭിനന്ദിച്ചു.
പൊതു സ്വത്തിനോടും സ്റ്റേഡിയത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരോടും ഉള്ള ബഹുമാനത്തിന്റെ ഒരു ഉദാഹരണമായിട്ടാണ് പലരും ഇതിനെ കണ്ടത്.

അവരെ സംബന്ധിച്ചിടത്തോളം, ഒരു മാലിന്യ സഞ്ചി കൊണ്ടുപോകുന്നത് ഒരു വിചിത്രശീലമല്ല. അത് ഒരു നല്ല അതിഥിയാകുന്നതിന്റെ ലക്ഷണമാണ്.

Tags: Japan vs NetherlandsfootballJapanLatest newsFIFA Worldcup 2026Japanese football fans
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)
India

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

പുതിയ വാര്‍ത്തകള്‍

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.