കേരളത്തിന്റെ ആദ്ധ്യാത്മിക ചൈതന്യമായ ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ചു പരസ്യമായി പ്രദര്‍ശിപ്പിക്കാം. ഗുരുദേവന്റെ കഴുത്തില്‍ പരസ്യമായി കയറിട്ടു വലിക്കാം. അതൊക്കെ ‘മതേതരത്വം’! പക്ഷെ സഹോദരസ്‌നേഹത്തിന്റെ പ്രതീകമായി രാഖികെട്ടല്‍ ഭയങ്കര ‘വര്‍ഗ്ഗീയം’. രാഖികെട്ടല്‍ ഹിന്ദുക്കള്‍ക്കുമാത്രമുള്ളതാണെന്നാണോ? സഹോദരനായികണ്ട് മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഹുമയൂണിന് ചിത്തോര്‍ രാജ്ഞി കര്‍ണ്ണാവതി രാഖി അയച്ചുകൊടുത്ത ചരിത്രമുണ്ട്. എകാത്മതയുടെ ഭാവമുണര്‍ത്തി ഊഷ്മളമായ സ്‌നേഹ ബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും നിറപ്പകിട്ടുകളോടെ ആചരിക്കുന്ന ചടങ്ങാണ് രക്ഷാബന്ധന്‍. നാരായണ ഗുരുവിനെ കുരുശില്‍ തറച്ചവരോട് ഇതൊക്കെ എന്തിനുപറയണം. അവരില്‍നിന്നും ഇതില്‍കൂടുതല്‍ ഒന്നും പ്രതീക്ഷിക്കണ്ട. ഓണാഘോഷം എന്നുപറഞ്ഞ് ഒരു പാവം പെണ്‍കുട്ടിയെ ജീപ്പിടിച്ച് ക്രൂരമായി കൊലപ്പെടുത്തിയ ഗുണ്ടകളാണല്ലോ ഇവര്‍.
പി. പി. പ്രദീപ്
മരണമടുത്ത കമ്മ്യൂണിസത്തിന്റ അവസാന ആളിക്കത്തല്‍. മലയാളി കണ്ണുതുറന്നു കാണൂ. എവിടേയ്‌ക്കാണ് ക്യാമ്പസ് രാഷ്‌ട്രീയം കടന്നുകയറുന്നതെന്ന്. എല്ലാവരും തങ്ങളെപ്പോലെ ആത്മാഭിമാനമില്ലാത്തവരല്ല എന്നറിഞ്ഞപ്പോഴുള്ള മനോവിഷമമാണോ രാഖികെട്ടിയെന്ന പേരില്‍ ഒരു പെണ്‍കുട്ടിയെ മര്‍ദ്ദിക്കാന്‍ കുട്ടി സഖാക്കന്മാരെ പ്രേരിപ്പിച്ചത്. അതോ പാര്‍ട്ടി ഉന്നതരില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശമോ? ഈ പ്രവൃത്തികൊണ്ട് അവര്‍ എന്താണ് നേടിയതെന്നും എസ്എഫ്‌ഐ സഖാക്കന്മാര്‍ വ്യക്തമാക്കേണ്ടതാണ്.
അനൂപ് വേണുഗോപാലന്‍
















