ചെറുതോണി: ഇടുക്കി ജില്ലാ ആശുപത്രിയുടെ ഓപ്പറേഷന് തീയറ്റര്‍ അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. എല്ലാ പണികളും പൂര്‍ത്തീകരിച്ച് കഴിഞ്ഞ തിങ്കളാഴ്ച ഓപ്പറേഷന് തീയേറ്റര്‍ തുറുന്ന പ്രവര്‍ത്തിക്കും എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഓപ്പറേഷന് തീയേറ്ററിനു മുകളിലുള്ള സ്ത്രീകളുടെ വാര്‍ഡിലെ ബാത്തുറൂമില്‍ നിന്ന് ഓപ്പറേഷന് തീയറ്ററിലെ ഭിത്തികളിലേക്ക് വെള്ളത്തിന്റെ ലീക്ക് കണ്ടതാണ് ഓപ്പറേഷന് തീയറ്റര്‍ തുറക്കാന്‍ വൈകുന്നത്. ഇതിന്റെ ഭാഗമായി സ്ത്രീകളുടെ വാര്‍ഡില്‍ നിന്നു പൂര്‍ണ്ണമായി രോഗികളെ ഒഴിപ്പിച്ച് ബാത്ത് റൂം പൊളിച്ചിട്ടിരിക്കുകയാണ്. പുതുക്കി പണിത ഓപ്പറേഷന് തീയറ്ററില്‍ രണ്ട് മേജര്‍ ഓപ്പറേഷന് തീയേറ്ററും കണ്ണിന്റെ വിഭാഗത്തിന് പ്രത്യേകം തീയറ്ററും ഉണ്ടാകും. മുമ്പ് ഒരു മേജര്‍ ഓപ്പറേഷന് തീയേറ്റര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ജൂണിലാണ് അണുബാധ ഒഴുവാക്കാനും കൂടുതല്‍ സൗകര്യത്തിന് വേണ്ടിയും ഇടുക്കി ജില്ലാ ആശുപത്രിയുടെ ഓപ്പറേഷന് തീയേറ്റര്‍ പൂട്ടിയത്.
നപണി പൂര്‍ത്തീകരിച്ചിട്ട് ഉദ്ഘാടന വേളയില്‍ നിയമിച്ചിട്ടും വീണ്ടും ഭിത്തികളില്‍ കണ്ട ലീക്ക് നിര്‍മ്മാണത്തിലുള്ള അപാകതയായിട്ടാണ് കണക്കാക്കേണ്ടത്. മുമ്പു ലീക്ക് കണ്ടിട്ടും പശ വച്ച് അടച്ചതാണ് വീണ്ടും ലീക്ക് ഉണ്ടാകാന്‍ കാരണമായത്. ഓപ്പറേഷന് തീയേറ്റര്‍ അടച്ചു പൂട്ടിയതോടെ പ്രസവ വിഭാഗത്തില്‍ നാല്പ്പതോളവും, മറ്റു വിഭാഗങ്ങളില്‍ ഇരുന്നൂറോളവും ശസ്ത്രക്രിയകളാണ് മാറ്റി വയ്ക്കുകയോ മറ്റു ആശുപത്രികളിലേക്ക് പറഞ്ഞയയ്ക്കുകയോ ചെയ്തിട്ടുള്ളത്. അടുത്ത തിങ്കളാഴ്ച തീയേറ്ററിന്റെ പണി പൂര്‍ത്തീകരിച്ച് തുറന്നു കൊടുക്കാന്‍ കഴിയും എന്ന് നടത്തിപ്പു ചുമതലയുള്ള ഡോക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: