അനേകം പുണ്യതീര്‍ത്ഥങ്ങളില്‍ കുളിച്ചും ഒട്ടേറെ മഹാക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയും ബലരാമ സ്വാമി തീര്‍ത്ഥയാത്ര നടത്തി.
നൈമിശാരണ്യത്തില്‍ താമസിച്ചു വാവു ദിവസം അവിടെ മഹര്ഷിവര്യന്മാര് യാഗം ആരംഭിച്ചു. ബല്വലന്‍ എന്ന അസുരന് ശൂലവുമായി ആകാശത്തില്‍ പ്രത്യക്ഷമായി യാഗശാലയിലേക്ക് ചോര, മദ്യം, മാംസം എന്നിവ വര്‍ഷിച്ച് യാഗത്തിന് നേരെ തിരിയുന്ന കണ്ടപ്പോള്‍ ബലരാമന് കലപ്പയാല്‍ അയാളെ വലിച്ചു. ഉലയ്ക്കകൊണ്ട് അടിച്ചുകൊന്നു. പിന്നീട് കുളിച്ചു യാഗശാലയിലെത്തി. ഋഷിമാര്‍ സന്തോഷത്തോടെ നീലപ്പട്ടും ഉത്തരീയവും വൈജയന്തിമാലയും നിരവധി ആഭരണങ്ങളും നല്കി ആദരിച്ചു.
തുടര്‍ന്ന് അനുയായികളുമായി തീര്‍ത്ഥയാത്ര ആരംഭിച്ചു. കൗശികി നദി, സരയു എന്നിവിടങ്ങളില്‍ സ്നാനം നടത്തി നദീതീരത്തിലൂടെ പ്രയാഗയിലെത്തി. ദേവന്മാരെ ആദരിച്ചു. പുലഹാശ്രമത്തില്‍ ചെന്ന് തീര്‍ത്ഥസ്നാനം നടത്തി. ഗംഗാനദി സമുദ്രത്തില്‍ ചേരുന്നിടത്ത് ചെന്നു ചേര്‍ന്നു.
മഹേന്ദ്ര പര്‍വതത്തില്‍ ചെന്ന് പരശുരാമനെ കണ്ടു നമസ്കരിച്ചു. ആന്ധ്രയില്‍ തിരുത്തണിയില്‍ സുബ്രഹ്മണ്യ സ്വാമിയെ തൊഴുതു. ശ്രീശൈലത്തിലെ മല്ലികാര്ജുനനെന്ന ശിവനെ ദര്‍ശിച്ചു. തുടര്‍ന്ന് തിരുപ്പതി വെങ്കിടാചലപതിയെ തൊഴുത് കാവേരിയില്‍ സ്നാനം നടത്തി. ശ്രീരംഗത്തുചെന്നു. ഋഷഭാദ്രിയിലും മധുരമീനാക്ഷിയേയും തൊഴുതുവന്നു. രാമേശ്വരം, സേതുതീര്ത്ഥം എന്നിവിടങ്ങളില്‍ സ്നാനം ചെയ്യുകയുണ്ടായി. പശുദാന കര്‍മങ്ങള്‍ നടത്തുകയും ചെയ്തു.
മലയപര്‍വതത്തില്‍ ചെന്നു. അഗസ്ത്യനെ ദര്‍ശിച്ചശേഷം കന്യാകുമാരിയിലും തൊഴുതു. തിരുവനന്തപുരത്തെത്തി അനന്തപത്മനാഭനെ തൊഴുതു.
തുടര്‍ന്ന് കേരളം, കടന്ന് ത്രിഗര്‍ത്ത രാജ്യത്ത് ചെന്നശേഷം ഗോകര്‍ണത്ത് എത്തി മഹാദേവനെ ദര്‍ശിച്ചു. അവിടെനിന്നും മൂകാംബികയെ വണങ്ങി ശൂര്പ്പകാര ക്ഷേത്രം വഴി നര്‍മദാനദിയില്‍ സ്നാനം നടത്തി. പ്രഭാസ തീര്‍ത്ഥം വഴി യാത്ര തുടരവെയാണ് മഹാഭാരതയുദ്ധം അവസാനിച്ചുവെന്നും പതിനെട്ടക്ഷൗഹിണി സൈന്യം അതില്‍ ഇല്ലാതായ വിവരവും ബലരാമ സ്വാമി അറിഞ്ഞു.
ഭീമനും ദുര്യോധനനും തമ്മില്‍ നടക്കുന്ന യുദ്ധം നേരില്‍ കണ്ട ഭീമന് ബലം കൂടും. ദുര്യോധനന് അഭ്യാസവും ഉണ്ട്. ഇരുവരും ബലാബലത്തില്‍ തുല്യരാണ്. യുദ്ധം നിര്‍ത്താന്‍ പറഞ്ഞെങ്കിലും അതൊന്നും വകവയ്ക്കാന്‍ ഇരുവരും ശ്രമിച്ചില്ല. ധര്‍മപുത്രര്‍ മുതലുള്ളവരെല്ലാം ബലരാമനെ നമസ്കരിച്ചു.
അദ്ദേഹം അവിടെനിന്നും യാത്ര തുടര്‍ന്ന് നൈമിശാരണ്യത്തില്‍ എത്തിച്ചേര്‍ന്നു. തീര്‍ത്ഥയാത്രയിലെ ദോഷങ്ങള്‍ക്ക് പരിഹാരമായി ദാനകര്‍മങ്ങള്‍ അദ്ദേഹം നടത്തി. ഋഷിമാര്‍ രാമനെക്കൊണ്ട് യാഗങ്ങള്‍ ചെയ്യിച്ചു. മുനിമാര്‍ക്ക് ജ്ഞാനോപദേശങ്ങള്‍ നിര്‍വഹിച്ചു. അവരെ അനുഗ്രഹിച്ചു. തുടര്‍ന്ന് പത്നി രേവതിയോടൊന്നിച്ച്. അവഭൃഥ സ്നാനം ചെയ്തു. അതോടെ ബലരാമ സ്വാമിക്ക് അതിയായ തേജസ്സുണ്ടായിത്തീര്ന്നു. രാവിലെയും വൈകിട്ടും എല്ലാവരും രാമലീലയെ സ്മരിച്ചാല്‍ വിഷ്ണുവിന് അവര്‍ പ്രിയപ്പെട്ടവനായിത്തീരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: