Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്യമന്തകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2015, 08:15 pm IST
inSamskriti

സത്രാജിത്തും സൂര്യനും അടുത്തസുഹൃത്തുക്കളായിരുന്നു. സത്രാജിത്തിന് സുഹൃത്തെന്നതിന്നാല്‍ത്തന്നെ തന്റെ കൈവശമുണ്ടായിരുന്ന സ്യമന്തക രത്‌നത്തിനെ സമ്മാനിയ്‌ക്കുകയായിരുന്നു. അതീവശോഭയാണ് ആരത്‌നത്തിന്.

അതുമായി സത്രാജിത്ത് ദ്വാരകയിലേയ്‌ക്ക് വന്നു. ദിവ്യമായ അതിന്റെ ശോഭയാല്‍ അവിടമാകെ സൂര്യതേജസ്സുപോലെ വിളങ്ങി. ആ വരുന്നത് സൂര്യഭഗവാനാണെന്ന് കൃഷ്ണനോട് ദ്വാരകാവാസികള്‍ തെറ്റിദ്ധാരണയോടെ പറഞ്ഞു. അത്‌കേട്ട് കൃഷ്ണന്‍ ചിരിച്ചു. അവിടെ കൂടിയിരിക്കുന്നവരോട് സ്യമന്തകമണിയുമായിവരുന്നത് സത്രാജിത്താണ് എന്ന് കൃഷ്ണന്‍ തിരുത്തുകയുണ്ടായി.

ഈ മണി തനിക്ക് വലിയ ഐശ്വര്യമാണ് നല്‍കുന്നതെന്നും, സൂര്യന്‍ സമ്മാനിച്ചതാണെന്നും സത്രാജിത്ത് കൃഷണനെ ധരിപ്പിച്ചു. എന്നാല്‍ ഇത് ഉഗ്രസേന മഹാരാജന്റെ പക്കല്‍ വയ്‌ക്കുന്നതല്ലേ നല്ലതെന്നും കൃഷ്ണന്‍ സത്രാജിത്തിനോട് ആരാഞ്ഞു.

ഈ ചോദ്യം സത്രാജിത്തില്‍ സംശയമേറെ വളര്‍ത്തി. ഒരു വേള തന്നില്‍നിന്നും സ്യമന്തകം കൃഷ്ണന്‍ അപഹരിക്കില്ലേ എന്നും ശങ്കിച്ചു. അതിനിടവരുത്താതെ സ്യമന്തകം അനുജന്‍ പ്രസേനനു നല്‍കുകയായിരുന്നു. പ്രസേനന്‍ അതുംകൊണ്ട് നായാട്ടിന് പുറെപ്പട്ടു. കുതിരപ്പുറത്ത് അത്യന്തം ശോഭയുള്ള മണിയുമായി വരുന്ന പ്രസേനനേയും കുതിരയേയും കാട്ടിലുള്ള ഒരുസിംഹം വകവരുത്തി, സ്യമന്തകവുമായി കടന്നു. പ്രസേനനെ കാണാതായതോടെ നാട്ടില്‍ സംസാരമായി. കൃഷ്ണന് സ്യമന്തകത്തില്‍ ഒരു കണ്ണുണ്ടായിരുന്നു. ഇപ്പോള്‍ സ്യമന്തകവുമായി നായാട്ടിനു പോയ പ്രസേനനേയും കാണുന്നില്ല.കെട്ടുകഥകള്‍ പ്രചരിക്കാന്‍ ഇതില്‍പ്പരം വേറെ ഒന്നുംവേണ്ട.

എന്നാല്‍ സത്യാവസ്ഥ എല്ലാവരേയും അറിയിക്കേണ്ടത് തന്റെ കര്‍ത്തവ്യംതന്നെ. കൃഷ്ണന്‍ പ്രസേനനെത്തിരക്കി ഇറങ്ങി. വനാന്തരത്തില്‍ പ്രസേനന്‍, ഒപ്പമുണ്ടായിരുന്ന കുതിര എന്നിവ ചത്തുകിടക്കുന്നതായിക്കണ്ടു. സിംഹത്തിന്റെ കാല്‍പ്പാടുകളാണ് തുടര്‍ന്ന് കണ്ടത്. ലക്ഷ്യത്തിലേയ്‌ക്ക് കൃഷ്ണന്‍ പിന്നെയും യാത്ര തുടര്‍ന്നു. അല്‍പ്പം ചെന്നപ്പോള്‍ സിംഹവും ചത്തുകിടപ്പുണ്ടായിരുന്നു. പിന്നീട് കാണുന്നത് ഒരു കരടിയുടെ കാല്‍പാടുകളായിരുന്നു.

തുടര്‍ന്ന് കരടിയുടെ പാദങ്ങള്‍ പിന്തുടര്‍ന്നു.

സാധാരണ ഭക്തരാണ് ഭഗവാന്റെ പാദങ്ങള്‍ തേടുക. ഇവിടെ ഭക്തന്റെ കാലടികള്‍ തേടുകയാണ് ഭഗവാന്‍. ഒടുവില്‍ ചെന്നെത്തിയത് ഒരു ഗുഹയ്‌ക്കകത്തും. അവിടെ കുട്ടികള്‍ സ്യമന്തകം എടുത്ത് കളിക്കുകയായിരുന്നു. സുകുമാരനെന്ന പുത്രനോട് അവന്റെ അമ്മ പറഞ്ഞ്‌കൊടുക്കുന്നുണ്ടായിരുന്നു. കുതിരയേയും പ്രസേനനേയും സിംഹം കൊന്നു. സിംഹത്തെകൊന്ന് കൊണ്ടുവന്ന ആസ്യമന്തകമാണ് ഇപ്പോള്‍നിന്റെ കൈവശമിരിക്കുന്നത് എന്നു പറഞ്ഞ് തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് ഭഗവാനെത്തന്നെ.

അവര്‍ ഉറക്കെ കരഞ്ഞു. ഇതുകേട്ട് അവിടെയെത്തിയ ജാംബവാനും കൃഷ്ണനുമായി അതിഘോരയുദ്ധം. അതാവട്ടെ ഇരുപത്തൊന്ന് ദിവസം നീണ്ടു. ഭഗവാന്റെ ഒപ്പംവന്നവര്‍ അകത്തുപോയ ഭഗവാനെകാണാതെ കുറച്ചുകാലം അവിടെ കാത്തുനിന്നു. പിന്നീട് ദ്വാരകയില്‍ ചെന്ന്  കൃഷ്ണന്‍ മരിച്ചിട്ടുണ്ടാവും, ഗുഹക്കകത്ത് പോയഭഗവാനെ കാണാന്‍തന്നെയില്ല. സാധാരണ എല്ലാം നിഷ്പ്രയാസം സാധിച്ചുവരുന്ന കൃഷ്ണന്‍ ഇത്രകാലമായിട്ടും വരാത്തത് മരിച്ചതിനാലാവും എന്ന് തീര്‍ച്ചയാക്കി ഭഗവാന്റെ ശേഷക്രിയകള്‍ നടത്തി.

അതും ഭഗവാന് ശക്തി ഇരട്ടിപ്പിച്ചു.

പിന്നെ നിഷ്പ്രയാസം ജാംബവാനെ കീഴ്‌പ്പെടുത്തി. ഭഗവാനാണെന്ന് അറിഞ്ഞുതന്നെയാണത്രേ ജാംബവാന്റെ യുദ്ധം എന്നും പറയാറുണ്ട്. എന്തായാലും സന്തോഷത്താല്‍ മകള്‍ ജാംബവതിയെ ഭഗവാന് സ്യമന്തകത്തോടൊപ്പം നല്‍കി. താന്‍കൊണ്ടുവന്ന സ്യമന്തകം സത്രാജിത്തിന് നല്‍കി. അതിന് പ്രായശ്ചിത്തമെന്നോണം തന്റെ മകള്‍ പത്മാവതിയെ ഭഗവാന് സത്രാജിത്തും നല്‍കി. കൃഷ്ണന്‍ പറഞ്ഞതിന്‍ പ്രകാരം സ്യമന്തകം ഉഗ്രസേനമഹാരാജാവിനുനല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.