Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജാംബവാനും വാനരസംഘവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2015, 02:31 pm IST
inSamskriti

അഗദാദികള്‍ ആ പക്ഷിശ്രേഷ്ഠന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചു. സമുദ്രജലത്തില്‍ കുളിച്ച് സഹോദരന് ഉദയക്രിയ നടത്തിയ സമ്പാതിയെ അവര്‍ വീണ്ടം സ്വസ്ഥാനത്തെത്തിച്ചു.

സമ്പാതി സ്വസ്ഥാനത്ത് ഇരുന്ന ശേഷം ഉടലൊന്ന് നിവര്‍ത്തി തലയുയര്‍ത്തി മറുകര കാണാതെ പരന്നുകിടക്കുന്ന മഹാസമുദ്രത്തിലേക്ക് സ്വന്തം ദൃഷ്ടികളെ പായിച്ചശേഷം തന്റെ വിഹഗവീക്ഷണം ഫലപ്രദമായ സംതൃപ്തിയോടെ സമ്പാതി സംസാരിക്കാന്‍ തുടങ്ങി.

ഭാഗ്യവാന്മാരായ വാനരപ്രവരരെ, ദക്ഷിണമഹാബ്ധിയുടെ ഉള്ളില്‍ ത്രികൂടപര്‍വതത്തിന്റെ കൊടുമുടികളില്‍ ഒന്നായി സുബേലം എന്നൊരു മഹാഗിരി വലിയ ഒരു ദ്വീപായി സ്ഥിതിചെയ്യുന്നുണ്ട്. അതിസ്ഥൂലവും മഹോന്നതവുമായ ആ ഗിരിയുടെ വിശാലവും അണ്ഡാകൃതിയിലുള്ളതുമായ ഉന്നതതലമാണ് ഭൂമിക്കലങ്കാരമായ ലങ്ക. ലങ്കയുടെ മദ്ധ്യത്തില്‍ രാവണരാജധാനി. അതിനടുത്ത് അന്തഃപുരം. അതിനു സമീപത്ത് അശോകോദ്യാനം ഉദ്യാനമദ്ധ്യത്തില്‍ ശിംശപവൃക്ഷം അതിന്‍ ചുവട്ടില്‍ അതാ സീതാദേവിയിരിക്കുന്നു.

സുഹൃത്തുക്കളെ, എല്ലാം എനിക്കു വ്യക്തമായി കാണാന്‍ കഴിയുന്നു. എന്റെ കണ്ണുകള്‍ക്ക് അതിന്നുള്ള ശക്തിയുണ്ട്. എന്റെ സഹോദരനെക്കൊന്ന ദുഷ്ഠനെ കൊല്ലേണ്ടതാണ്. പക്ഷെ എന്തുചെയ്യാം? എനിക്ക് ചിറകില്ലല്ലോ. നിങ്ങള്‍ പരിശ്രമിച്ച് സമുദ്രം തരണംചെയ്യണം. നിങ്ങളിലാരെങ്കിലും പോയി ദേവിയെക്കണ്ട് നേരിട്ട് വിവരങ്ങളറിഞ്ഞ് ദേവിയെ ആശ്വസിപ്പിച്ച് തിരിച്ചുവന്ന് രാമദേവനെ വിവരമറിയിക്കണം. രാമദേവന് വിശ്വാസവും ആശ്വാസവും നല്‍കുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് ശ്രീരാമന്‍ വരികയും രാവണനെ നിഗ്രഹിക്കുകയും ചെയ്യട്ടെ.

നിശാകരമഹാമുനി പറഞ്ഞതനുസരിച്ച് ഇതാ ഇപ്പോള്‍ എനിക്ക് പുതിയ ചിറകുകളും ലഭിച്ചിരിക്കുന്നു. ശ്രീരാമദേവന്റെ അനുഗ്രഹത്താലാണ് എനിക്കീ സൗഭാഗ്യം കൈവന്നത്. മഹാമുനിയുടെ വാക്കുകള്‍ സത്യമായി പരിണമിച്ചിരിക്കുന്നു.

നിങ്ങള്‍ക്ക് നല്ലതുവരട്ടെ. എത്രയുംപെട്ടെന്ന് സീതാദേവിയെ കാണാന്‍ കഴിയട്ടെ. ശ്രീരാമനാമസ്തുതികൊണ്ട് സംസാരാര്‍ണ്ണവംപോലും എളുപ്പത്തില്‍ തരണംചെയ്യാവുന്നതാണ്. അദ്ദേഹത്തിന്റെ കാര്യത്തിനുവേണ്ടി ഉദ്യമിക്കുന്ന നിങ്ങള്‍ക്ക് ഈ സമുദ്രം നിഷ്പ്രയാസം തരണംചെയ്യാന്‍ കഴിയും എന്ന് പറഞ്ഞ് സമ്പാതി പറന്നുപോയി.

സമ്പാതി ആകാശത്തിലൂടെ പറന്നുമറഞ്ഞപ്പോള്‍ വാനരന്മാര്‍ തങ്ങളുടെ മുന്നിലുള്ള സാഗരത്തിന്റെ ഭീകരതയെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. മറുകര കാണാന്‍ കഴിയാത്തവിധം വലുതാണ്. അതിലാകട്ടെ കൂറ്റന്‍ മുതലകള്‍ ധാരാളമായി ഉണ്ട്. അതുകൊണ്ട് ആവാത്തകാര്യത്തിനു മുതിര്‍ന്ന് മരണംവരിക്കേണ്ട ആവശ്യമുണ്ടോ എന്ന് അവര്‍ ചിന്തിക്കാന്‍ തുടങ്ങി. സമുദ്രതരണം അസാധ്യമാണെന്ന വിചാരം അവരെ നിരാശരാക്കിത്തീര്‍ത്തു.

ഇങ്ങിനെ പരസ്പരം മുഖംനോക്കി ചിന്തിച്ചുകൊണ്ടിരിക്കുന്ന വാനരന്മാരെ നോക്കി അംഗദന്‍ പറഞ്ഞു. നിങ്ങളെല്ലാവരും ധാരാളം ശക്തിയും വിക്രമവും ഉള്ളവരാണല്ലോ. നിങ്ങളാരെങ്കിലും എനിക്കിതു ചെയ്യാന്‍ കഴിയമെന്ന് നിവര്‍ന്ന് നിന്നു പറയുക. ആ വ്യക്തിക്ക് നമ്മുടെ എല്ലാവരുടേയും ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നു മാത്രമല്ല സുഗ്രീവന്‍ രാമന്‍ ലക്ഷ്മണന്‍ എന്നിവരുടെ ദുഃഖം ശമിപ്പിക്കാന്‍ കഴിയും. ഇതുകേട്ട് വാനരവീരന്മാര്‍ പരസ്പരം തങ്ങളില്‍ തങ്ങളില്‍ നോക്കി മൗനം പാലിച്ചുനിന്നു. അംഗദന്‍ വീണ്ടും പറഞ്ഞു. അവരവരുടെ കഴിവുകളെപ്പറ്റി അവരവര്‍ വിശ്വാസപൂര്‍വ്വം പറയുക.

ഇതുകേട്ടപ്പോള്‍ വാനരന്മാരില്‍ ചിലര്‍ അവരവരുടെ ബലത്തെക്കുറിച്ചുള്ള ബോധമനുസരിച്ച് പത്തുയോജന മുതല്‍ തൊണ്ണൂറ് യോജനവരെ ചാടാമെന്ന് ഓരോരുത്തരായി സ്വന്തം കഴിവുകള്‍ വെളിപ്പെടുത്തി. നൂറുയോജന ചാടിക്കടക്കാമെന്ന് പറയാന്‍ ആരും തയ്യാറായില്ല. നൂറുയോജന ദൂരെയാണ് ലങ്ക.ഇതുകേട്ട് ജാംബവാന്‍ പറഞ്ഞു. ചെറുപ്പമായിരുന്നെങ്കില്‍ എനിക്ക് ചാടാന്‍ ബുദ്ധിമുട്ടില്ലായിരുന്നു. പണ്ട് ഞാന്‍ പത്തുക്ഷണംകൊണ്ട് ഇരുപത്തൊന്നു വട്ടം വാമനനെ വലംവെക്കുകയുണ്ടായിട്ടുണ്ട്. വയസ്സനായതുകൊണ്ട് ലവണാബ്ധി താണ്ടുന്നതിന് കഴിയുമോയെന്ന് ഒരു ശങ്ക. ഒരുകാര്യം തീര്‍ച്ചയാണ്. ഈശ്വരാധീനമുള്ള യുവാക്കള്‍ക്കുമാത്രമേ സമുദ്രതരണത്തില്‍ വിജയിക്കാന്‍ കഴിയുകയുള്ളൂ.

ജാംബവാന്‍ പറഞ്ഞതുകേട്ടപ്പോള്‍ അംഗദന്‍ പറഞ്ഞു. ഞാന്‍ അങ്ങോട്ട് ചാടാം. പക്ഷെ തിരിച്ച് ഇങ്ങോട്ട് ചാടാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഒരു ചെറിയ സംശയം. ഒരുപക്ഷെ ഇങ്ങോട്ട് ചാടാന്‍ കഴിഞ്ഞില്ലെങ്കില്‍ കാര്യസാദ്ധ്യവും ശൂന്യമായിരിക്കും.

ഇതെല്ലാം കേട്ടുകൊണ്ടോ കേട്ടെങ്കില്‍ തന്നെ ശ്രദ്ധിക്കാതേയോ തന്റെ കഴിവിനെപ്പറ്റി തനിക്കുതന്നെ അറിവില്ലാത്തപോലെ, ആത്മസ്ഥൈര്യവും തന്റേടവുമില്ലാത്തവനെപ്പോലെ ഹനുമാന്‍ അടങ്ങിയൊതുങ്ങി കൂനിക്കൂടി ഒരിടത്ത് ഇരിക്കുന്നുണ്ടായിരുന്നു. പ്രസരിപ്പോടെ പ്രത്യുല്പന്നമതിയായ ജാംബവാന്‍ കിഴവനെപ്പോലെ ഉത്സാഹഹീനനായി തളര്‍ന്നിരിക്കുന്ന ഹനുമാന്റെ അരികിലെത്തി തട്ടിയുണര്‍ത്തിക്കൊണ്ട് ചോദിച്ചു. എന്താണ് വായുപുത്രന്‍ ഉത്സാഹമില്ലാത്തവനായി തളര്‍ന്നിരിക്കുന്നത്? പാര്‍വതീ ദേവിയുടെ ഗര്‍ഭാശയത്തില്‍ വളര്‍ന്ന മഹാദേവ ബീജമാണല്ലോ ഭവാന്‍.

ഹനുമാന്റെ ജനനത്തെപ്പറ്റി ഒരു കഥയുണ്ട്. ശിവപാര്‍വതിമാര്‍ കാടുകളില്‍ കഴിഞ്ഞിരുന്ന സമയത്ത് വാനരരൂപികളായി വൃക്ഷങ്ങളില്‍ ചാടിച്ചാടി കളിച്ചുരസിച്ചിരുന്നു. ആ ഘട്ടത്തില്‍ പാര്‍വതി ഗര്‍ഭിണിയായി. ഒരു കുരങ്ങിന്റെ അമ്മയാകാന്‍ പാര്‍വതി വിസമ്മതിച്ചപ്പോള്‍ ശിവന്‍ തന്റെ യോഗശക്തികൊണ്ട് ഗര്‍ഭസ്ഥ ശിശുവിനെ വായുഭഗവാനെ ഏല്പിച്ചു. വായുഭഗവാന്‍ അതുംകൊണ്ട് പലസ്ഥലങ്ങളില്‍ സഞ്ചരിക്കുകയും ഗര്‍ഭം പാകമായപ്പോള്‍ കേസരി എന്ന വാനരരാജാവിന്റെ ഭാര്യയായ അഞ്ജന എന്ന വാനരസ്ത്രീയില്‍ നിക്ഷേപിക്കുകയും ചെയ്തു. അഞ്ജന പ്രസവിച്ച കുട്ടിയാണ് ഹനുമാന്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.