Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഓണം വാമനജയന്തിയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2015, 10:25 pm IST
in Samskriti

എങ്ങനെയാണ് വാമനന് മഹാബലിയെ ചവിട്ടിത്താഴ്‌ത്താന്‍ കഴിയുക, പരശുരാമന് മുമ്പാണല്ലോ വാമനാവതാരം? പരശുരാമന്‍ സൃഷ്ടിച്ച കേരളം ഭരിച്ച മഹാബലിയെ അതിനുമുമ്പേതന്നെ ഉണ്ടായ അവതാരം എങ്ങനെ ചവിട്ടിത്താഴ്‌ത്തും? ഇങ്ങനെ ചില സംശയങ്ങള്‍ ഉന്നയിച്ചും വാദിച്ചും കീഴടക്കാന്‍ തര്‍ക്കിക്കുന്നവരുണ്ടിപ്പോള്‍.

പലകാലം പലവട്ടം വിശദീകരണം നല്‍കിയിട്ടുണ്ട് പലരുമെങ്കിലും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേ ഇരിക്കുകയാണ് ചിലര്‍. അവര്‍ക്കു വേണ്ടത് ഉത്തരമല്ലാത്തതുകൊണ്ടാവാം.

മഹാബലി കേരളം ഭരിച്ചിരുന്ന ചക്രവര്‍ത്തി ആണ് എന്ന് ശ്രീമദ് ഭാഗവതമോ ലഭ്യമായ മറ്റു പ്രാചീനപ്രമാണങ്ങളോ പരാമര്‍ശിക്കുന്നില്ല;  അദ്ദേഹം ഭൂമി ഭരിച്ചിരുന്ന ചക്രവര്‍ത്തിയാണ്. അദ്ദേഹത്തെ കേരളം ഭരിച്ചിരുന്ന ചക്രവര്‍ത്തിയാക്കി പ്രചരിപ്പിക്കാന്‍ തുടങ്ങിയതിന് സ്വാതന്ത്ര്യ ലബ്ധിയുടെ കാലപ്പഴക്കമേ ഉള്ളൂ.

ഓണം കേരളത്തിന്റെ  ദേശീയോത്സവമാണ് എന്ന് പാഠപുസ്തകത്തില്‍ പ്രചരിക്കുവാന്‍ തുടങ്ങിയ അത്രയുംമാത്രം പഴക്കം! അതുകൊണ്ടുതന്നെ പരശുരാമന്‍ സൃഷ്ടിച്ച കേരളം ഭരിച്ച ബലിയെ വാമനന്‍ എങ്ങിനെ ചവിട്ടിത്താഴ്‌ത്തും എന്ന ആശങ്ക അസ്ഥാനത്താണ്. (അതിനിടയില്‍ ഓര്‍മ്മിക്കേണ്ട കാര്യം, കേരളം സൃഷ്ടിക്കുകയല്ല പരശുരാമന്‍ ചെയ്തത് എന്നതാണ്! മറിച്ച്, കടലിലാണ്ട പ്രദേശത്തെ സമുദ്ധരിക്കുകയാണ് ചെയ്തത്. അതുപോലെ മറ്റൊന്നുകൂടി ശ്രദ്ധേയമാണ്, ഇതുപോലെ ബലിയും വാമനനും പരശുരാമനും ഇതര അവതാരങ്ങളും പല സ്ഥലങ്ങളിലായി വ്യത്യസ്ത കല്പങ്ങളിലായി പലവട്ടം ഉണ്ടായിട്ടുണ്ട് എന്നതത്രേ!  അത്തരത്തില്‍ ഒരുവട്ടം കേരളപ്രദേശവും ഭരിച്ചിരിക്കാം.)

ഓണാഘോഷത്തിനു നിദാനമായ കഥാവസ്തുവിലും, വരുത്തിയിട്ടുണ്ട് വ്യതിയാനം. ”ശ്രോണായാം ശ്രവണദ്വാദശ്യാം മുഹൂര്‍ത്തേ അഭിജിതി പ്രഭുഃ,” എന്നിങ്ങനെ ഭാഗവതത്തില്‍ വാമനാവതാരമാണ് പരാമര്‍ശിക്കുന്നത്. ചിങ്ങമാസത്തില്‍ തിരുവോണം നക്ഷത്രത്തില്‍ ദ്വാദശി തിഥിയില്‍ (ഉച്ചസമയത്ത്) അഭിജിത് മുഹൂര്‍ത്തത്തിലാണ് വാമനമൂര്‍ത്തിയുടെ അവതാരം. ഓണാഘോഷം വാമനജയന്തി ആഘോഷമമാണ്! ഓണത്തപ്പന്‍ വാമനമൂര്‍ത്തിയും!

എന്തിനായിരുന്നു വാമനാവതാരം?  അധിനിവേശത്തിനെതിരെയുള്ള സമര്‍ത്ഥമായ നീക്കമാണ് വാമനാവതാരം. മനുഷ്യന്‍ ഭരിക്കുന്ന ഇടമാണ് ഭൂമി. ദേവന്‍ ഭരിക്കുന്ന ഇടമാണ് സ്വര്‍ല്ലോകം. അസുരന്‍ ഭരിക്കുന്ന ഇടമാണ് പാതാളം. (അതു നരകമാണ് എന്ന് ആരും തെറ്റിദ്ധരിക്കേണ്ട, സ്വര്‍ഗ്ഗത്തേക്കാള്‍ മോഹനങ്ങളായാണ് പാതാളത്തിലെ പല ഭൂമികകളെയും വിവരിച്ചിരിക്കുന്നത്). അസുരന്മാര്‍ക്ക് പ്രകൃത്യാ തന്നെ ഭരിക്കുവാനുള്ള പാതാളവും അതിക്രമിച്ചു മനുഷ്യന്‍ ഭരിക്കുന്ന ഭൂമിയും ഭരിക്കുവാനുള്ള കാംക്ഷയുണ്ടാവുന്നത് തന്നെ പ്രതിലോമകരമാണ്. സ്വതവേ തന്നെ വിഷ്ണുഭക്തനായ മഹാബലി എന്ന അസുരചക്രവര്‍ത്തിക്ക് ഭൂമി ഭരിക്കുവാനുള്ള കാംക്ഷയുണ്ടായി. ഭൂമിയിലെ ഭരണം സ്വാധീനത്തിലാക്കി. അതിനുശേഷം അദ്ദേഹത്തിന്റെ കാംക്ഷ ദേവന്മാര്‍ ഭരിക്കുന്ന സ്വര്‍ഗ്ഗം ഭരിക്കുവാനുള്ളതായിരുന്നു. ആ പശ്ചാത്തലത്തിലാണ് വാമനാവതാരം.

കുറച്ചുകൂടി ലളിതമായി, ആനുകാലികമാക്കിപ്പറഞ്ഞാല്‍, അമേരിക്കയില്‍ ഒബാമ ഭരണം വളരെ സുരക്ഷിതത്വബോധവും ജനോപകാരപ്രദവും നന്മയും വിഭാവനം ചെയ്യുന്നുണ്ടെന്നു വരികിലും, (ആണോ ആവോ..) നമ്മുടെ രാജ്യത്തും  അത്തരത്തില്‍ ഒബാമയുടെ ഭരണം മതി എന്ന് നമ്മളാരും പറയാന്‍ ഇടയില്ല. എന്തൊക്കെ പരാധീനതകള്‍ ഉണ്ടായാലും നമുക്കു നമ്മുടെ ഭരണം മതി എന്നതായിരിക്കും നമ്മുടെ നിലപാട്. പാതാളം ഭരിക്കേണ്ട മഹാബലി ഭൂമിയും കടന്ന് സ്വര്‍ല്ലോകത്തേക്കു നീക്കം നടത്തുമ്പോള്‍ ദേവന്മാര്‍ അസ്വസ്ഥരാകുന്നത് സ്വാഭാവികം. ഈ പ്രശ്‌നത്തിന് പരിഹാരം കാണുവാനാണ് ദേവന്മാര്‍ വിഷ്ണുവിനെത്തന്നെ അഭയം പ്രാപിക്കുന്നത്. മഹാബലിയും വിഷ്ണുഭക്തനാണല്ലോ.

മഹാബലി ചവിട്ടിത്താഴ്‌ത്തപ്പെട്ടോ?

മഹാബലി ചവിട്ടിത്താഴ്‌ത്തപ്പെട്ടു എന്നു പ്രചരിപ്പിക്കുന്നതിന് ഒരു പ്രമാണവുമില്ല. ആര്‍ക്കാണു മഹാബലിയെ ചവിട്ടിത്താഴ്‌ത്തേണ്ടത്? ഭാഗവതപ്രകാരം വാമനന്‍ ബലിയോട് മൂന്നടി സ്ഥാനത്തെ പ്രാര്‍ത്ഥിക്കുന്നു. ബലി അപ്രകാരം സമ്മതിക്കുന്നു. രണ്ടടികൊണ്ട് തന്നെ ലോകങ്ങള്‍ അളന്നുകഴിഞ്ഞതിനാല്‍ തന്റെ വാക്കിനെ പൂര്‍ത്തീകരിക്കുവാന്‍ വാമനനോട്  തന്റെ  ശിരസ്സില്‍ പാദംവച്ച് അനുഗ്രഹിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്ന മഹാബലിയെയാണ് പിന്നെ നാം കാണുന്നത്. ഭഗവത് പാദസ്പര്‍ശം ഉണ്ടായി എന്നത് വാസ്തവമെങ്കിലും ചവിട്ടിത്താഴ്‌ത്തിയ ക്രൂരത കാണിച്ചത് ആധുനിക കാലത്തെ കുത്സിതബുദ്ധികളാണ്. അവര്‍ക്ക് ഭഗവദ് പാദത്തിന് ഭക്തന്മാര്‍ കൊടുക്കുന്ന പ്രാധാന്യം പരമ പുച്ഛത്തോടെയേ കാണനാവൂ. താരതമ്യേന അര്‍വ്വാചീനനായ മേല്‍പ്പുത്തൂര്‍ ഭഗവദ്പാദത്തെക്കുറിച്ച് നാരായണീയത്തിന്റെ അന്തിമഭാഗത്ത് ഇപ്രകാരം പറയുന്നുണ്ട്:

”യോഗീന്ദ്രാണാം ത്വദംഗ്വേഷ്വധികസുമധുരം മുക്തിഭാജാം നിവാസോ ഭക്താനാം കാമവര്‍ഷദ്വിതരു കിസലയം നാഥ  തേ പാദമൂലം” (യോഗീന്ദ്രന്മാര്‍ക്ക് നിന്റ അംഗങ്ങളില്‍ അങ്ങേയറ്റം പ്രിയപ്പെട്ടതും, മോക്ഷകാമികളുടെ നിവാസസ്ഥാനവും ഭക്തന്മാരുടെ ആഗ്രഹങ്ങളെ സാധിപ്പിക്കുന്ന കല്പവൃക്ഷത്തളിരും നിന്റെ  കാലടികളാണല്ലോ എന്നതാണ് ഇതിന്റെ  ആശയം). ആ പാദം ശിരസിലേറ്റി മോക്ഷമാര്‍ഗ്ഗം തേടുകയാണ് മഹാബലി ചെയ്തത്.

ഇപ്രകാരം തനിക്ക് അര്‍ഹതയില്ലാത്ത, ലോകങ്ങളുടെ കൂടി ഭരണസാരഥ്യം വഹിച്ച് വീണ്ടും അതിലുപരി കാംക്ഷ വയ്‌ക്കുന്ന ആ ഭക്തോത്തംസത്തെ നേര്‍വഴിക്കു നയിക്കാനായിരുന്നു വാമനാവതാരം. ബലിയെ ഭഗവാന്‍ പറഞ്ഞയയ്‌ക്കുന്നത് തിരിച്ച് സുതലം എന്ന പാതാളലോകത്തേക്കാണ്. ആ ഭക്തന്റെ  സ്വര്‍ല്ലോകഭരണം എന്ന ആഗ്രഹത്തിനും നിവൃത്തി വരത്തക്ക രീതിയില്‍ അനുഗ്രഹവും (അടുത്ത മന്വന്തരത്തില്‍ ഐന്ദ്രപദവി) നല്‍കിയാണ്, മഹാബലിയെ യാത്രയയ്‌ക്കുന്നത്. കൂടാതെ ഭഗവാന്‍ താന്‍തന്നെ ബലിയുടെ കൊട്ടാരത്തില്‍ ദ്വാരപാലകനായി നിന്നുകൊള്ളാം എന്നു പറുന്നതും ശ്രദ്ധേയമാണ്.

ഭഗവാന്‍ ബലിയോട് പറയുന്നത് ”രക്ഷിഷ്യേ സര്‍വതോ അഹംത്വാം സാനുഗം സപരിച്ഛദം, സദാ സന്നിഹിതം വീര തത്ര മാം ദ്രക്ഷ്യതേ ഭവാന്‍,” എന്നത്രേ! (നിന്റെ സര്‍വ്വതുകളോടുംകൂടി ഞാന്‍ നിന്നെ എല്ലാടവും രക്ഷിക്കും, എന്നും സന്നിഹിതനായിരിക്കുന്ന എന്നെ നീ കാണും) . ഈ സംഭവങ്ങള്‍ എല്ലാം നടക്കുന്നത് നര്‍മ്മദാ നദിയുടെ  ഉത്തരതീരത്തെ ഭൃഗുകച്ഛം എന്ന സ്ഥലത്തുവച്ചാണ് എന്ന്  (തം നര്‍മ്മദായാസ്തട ഉത്തരേ ബലേര്‍യേ ഋത്വിജസ്‌തേ ഭൃഗുകച്ഛസംജ്ഞകേ) ഭാഗവതം വ്യക്തമാക്കുന്നു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.