ന്യൂദല്‍ഹി: അപ്പോളോ ആശുപത്രിയുമായി ചേര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ടെലിഫോണില്‍ ചികിത്സാ സഹായവും ഇന്റര്‍നെറ്റുവഴി മരുന്നു ലഭ്യതയും ഉറപ്പാക്കുന്ന പദ്ധതി തുടങ്ങുന്നു. ചികിത്സാ രംഗത്തെ ഈ വിപ്ലവകരമായ പദ്ധതി ആഗസ്റ്റ് 25 ന് നിലവില്‍വരും. വാര്ദ്ധക്യരോഗങ്ങള്ക്കുള്ള മരുന്നായിരിക്കും ആദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കുക.
കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ത്താ വിതരണ-ഐടി മന്ത്രാലയമാണ് പദ്ധതിയുടെ പിന്നില്‍. വീഡിയോ വഴി രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ ചികിത്സാ സഹായം തേടാം. വാര്‍ദ്ധക്യ രോഗങ്ങള്‍ക്കുള്ള മരുന്നു വാങ്ങാനും സാധിക്കും.
ജനങ്ങള്‍ക്ക് ടെലികോം വകുപ്പിന്റെ പൊതുസേവന കേന്ദ്രങ്ങളില്‍നിന്ന് ഡോക്ടര്‍മാരുടെ സേവനം ടെലിഫോണ്‍ സംവിധാനത്തിലൂടെ ലഭിക്കും. വീഡിയോ യിലൂടെ ഡോക്ടര്‍മാരുമായി സംസാരിക്കാം, ചര്‍ച്ചചെയ്യാം, രോഗ നിര്‍ണ്ണയവും ചികിത്സയും നടത്താം.
ടെലികോം മന്ത്രാലയത്തിന് രാജ്യത്ത് ഒന്നര ലക്ഷം സ്ഥലങ്ങളില്‍ പൊതു സേവന കേന്ദ്രങ്ങളുണ്ട്. ഈ സംവിധാനം അപ്പോളോ വിനിയോഗിച്ച് സേവനം ഉറപ്പാക്കും. തുടക്കത്തില്‍ 60,000 കേന്ദ്രങ്ങളിലായിരിക്കും ഈ സേവനം കിട്ടുക. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്ത ഉള്പ്രദേശങ്ങള്ക്കാണ് ഈ സൗകര്യം പ്രയോജനം ചെയ്യുക.
സര്‍ക്കാരിന്റെ ജന്‍ ഔഷധി പദ്ധതി പ്രകാരം വൃദ്ധജനങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ഓണ്‍ലൈനില്‍ എത്തിക്കുന്ന പദ്ധതിക്ക് ഈ സേവന കേന്ദ്രങ്ങള്‍ ബ്യൂറോ ഓഫ് ഫാര്‍മ പിഎസ്യു ഓഫഎ ഇന്ത്യയുമായി ധാരണയുണ്ടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: