Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സപ്‌ളൈക്കോ വില്‍പ്പനശാലകളില്‍ അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2015, 07:10 pm IST
in Alappuzha

ചേര്‍ത്തല: ഓണം എത്തിയിട്ടും സിവില്‍ സപ്ലൈസിന്റെ വില്‍പ്പനശാലകളില്‍ അവശ്യസാധനങ്ങള്‍ പരിമിതം, സബ്‌സിഡി നിരക്കില്‍ നല്‍കുന്ന ധാന്യവര്‍ഗങ്ങള്‍ ഗുണനിലവാരം കുറഞ്ഞവയെന്ന് ആക്ഷേപം. സിവില്‍ സപ്ലൈസിന്റെ കീഴില്‍ താലൂക്കില്‍ 19 കേന്ദ്രങ്ങളാണുള്ളത്. ഒരു സഞ്ചരിക്കുന്ന വിപണന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. മിക്ക കേന്ദ്രങ്ങളിലുംസാധനങ്ങളുടെ സ്റ്റോക്ക് പരിമിതമാണ്. പീസ് പരിപ്പ്, വെള്ളക്കടല, ഗ്രീന്‍ പീസ് എന്നിവ ഏറെ പഴക്കം ചെന്നവയാണെന്നാണ് ആക്ഷേപം. ഗുണനിലവാരം കുറഞ്ഞ മുളക് കൂട്ടിച്ചേര്‍ത്ത് കല്ലും മണ്ണും നിറഞ്ഞ മുളകാണ് ഇത്തവണ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നതെന്നും, സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന ശബരി വെളിച്ചെണ്ണയുടെ ഗുണനിലവാരത്തെ സംബന്ധിച്ചും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വെളിച്ചെണ്ണയില്‍ മായം കലര്‍ന്നിട്ടുള്ളതായാണ് ഉപഭോക്താക്കള്‍ പറയുന്നത്. സബ്‌സിഡി ഇനങ്ങളുടെ വിപണനത്തില്‍ വില്‍പ്പനാ കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ ക്രമക്കേട് കാണിക്കുന്നതായും പരാതി ഉയരുന്നുണ്ട്. വെളിച്ചെണ്ണ അടക്കമുള്ള സാധനങ്ങള്‍ നാമമാത്രമായി വില്‍പ്പനയ്‌ക്ക് വെച്ച ശേഷം ഭൂരിഭാഗവും മൊത്തക്കച്ചവടക്കാര്‍ക്ക് മറിച്ച് വില്‍ക്കുന്നതായും പരാതിയുണ്ട്. ഇതേ ചൊല്ലി താലൂക്കിലെ വടക്കന്‍ മേഖലകളിലെ വില്‍പ്പന കേന്ദ്രങ്ങളിലെ ചുമതലക്കാരും നാട്ടുകാരുമായി തര്‍ക്കമുണ്ടാകുകയും പ്രദേശ വാസികള്‍ കേന്ദ്രങ്ങള്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. ഗുണനിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുന്നതിന്റെ മറവില്‍ ലക്ഷങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് ജനസംസാരം. ഇതാണ് മണ്ണും കല്ലും കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനാ കേന്ദ്രങ്ങളിലെത്തുന്നതിന് കാരണമത്രേ. ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ ഷോപ്പുകളില്‍ നിറഞ്ഞതോടെ സ്ഥിരം ഉപഭോക്താക്കള്‍ പോലും ഇവിടെ നിന്ന് അകന്ന സ്ഥിതിയാണ്. ഇത് വില്‍പ്പനയെയും സാരമായി ബാധിച്ചു തുടങ്ങി. താലൂക്കിലെ കേന്ദ്രങ്ങളില്‍ പ്രതിദിനം 25 ലക്ഷം രൂപയുടെ വരെ വില്‍പ്പന നടന്നെങ്കിലും ഓണക്കാലമായിട്ടും കാര്യമായ വിപണനം ഉണ്ടായിട്ടില്ല. സാധനങ്ങള്‍ വാങ്ങാത്തെുന്നവരെ റേഷന്‍കാര്‍ഡിന്റെയും മറ്റും പേരില്‍ ജീവനക്കാര്‍ ബുദ്ധിമുട്ടിക്കുകയാണെന്നും വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഓണത്തിനോടനുബന്ധിച്ചെത്തിയ സാധനങ്ങള്‍ വില്‍പ്പനശാലകളിലെത്തിയിട്ടുണ്ടെങ്കിലും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സാധനങ്ങള്‍ തീരുമെന്ന സ്ഥിതിയാണെന്ന് ജീവനക്കാര്‍ പറയുന്നു. ത്രിവേണി, നന്മ മറ്റ് സ്റ്റോറുകളിലും അവശ്യസാധനങ്ങള്‍ സ്റ്റോക്ക് ഉണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ സാധനങ്ങള്‍ വയ്‌ക്കുന്ന റാക്കുകള്‍ കാലിയായ അവസ്ഥയാണ്. സബ്‌സിഡി നിരക്കില്‍ വില്‍പ്പന ആരംഭിച്ചെങ്കിലും ഇവിടെയും ആവശ്യത്തിന് പലവ്യഞ്ജനസാധനങ്ങള്‍ ഇല്ലാത്ത സ്ഥിതിയാണ്. ഓരോ സ്ഥാപനത്തിനും സബ്‌സിഡി നല്‍കുവാന്‍ ലഭിച്ച സാധനങ്ങളുടെ അളവ് മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചതിനേക്കാള്‍ വളരെ കുറവാണെന്ന് സൂചനയുണ്ട്. ത്രിവേണി നന്മ സ്റ്റോറുകളില്‍ അവശ്യ സാധനങ്ങള്‍ ഇല്ലാത്തത് ജീവനക്കാരുടെ നിലനില്‍പ്പിനെയും ബാധിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയില്‍ 5000 രൂപയില്‍ താഴെ വിറ്റുവരവുള്ള ത്രിവേണികളില്‍ പോലും അഞ്ച് ജീവനക്കാര്‍ വീതം ഉണ്ട്. കെട്ടിട വാടക ജീവനക്കാരുടെ ശമ്പളം എന്നിവ നല്‍കുമ്പോള്‍ തന്നെ വിറ്റുവരവ് തുക തീരുന്ന അവസ്ഥയാണ്. പല ത്രിവേണി സ്റ്റോറുകളുടെയും പ്രവര്‍ത്തനം തന്നെ നിലയ്‌ക്കുവാനുള്ള സാധ്യത വിദൂരമല്ല. ജീവനക്കാരില്‍ പലരും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനാല്‍ ഇവരുടെ ജോലിക്ക് സ്ഥിരതയും ഇല്ലാത്ത അവസ്ഥയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണം: ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച, ബിൽ പാസാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടം അടിമുടി മാറും

Samskriti

സര്‍പ്പാരാധനയുടെ പ്രാധാന്യം

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു
India

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

India

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

Kerala

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.