കായംകുളം: പത്തിയൂരിലും ചെട്ടികുളങ്ങരയിലും വന്‍ സ്പിരിറ്റ് വേട്ട. വ്യത്യസ്ഥമായ പരിശോധനയിലാണ് എക്സൈസ് സംഘം സ്പിരിറ്റും വ്യാജചാരായവും പിടികൂടിയത്. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെ പത്തിയൂര്‍ ഭാഗത്തുനിന്നും ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 80 ലിറ്റര്‍ സ്പിരിറ്റാണ് എക്സൈസ് സംഘം ആദ്യം പിടികൂടിയത്.
സ്പിരിറ്റ് കടത്തിയ പത്തിയൂര്‍ തട്ടാണിശേരില് രാംവിലാസ്(25), മാരൂത്തൂര് തെക്കതില്‍ വന്ദേഷ്(34), മേളയില്‍ കിഴക്കതില്‍ സുജിസോമന്(32) എന്നിവരെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. പന്ത്രണ്ട് മണിയോടെ നടന്ന പരിശോധനയില്‍ ചെട്ടികുളങ്ങര മേനാമ്പളളി ഭാഗത്ത് വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന 750 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് സംഘം കണ്ടെടുത്തു. ഇവിടെനിന്നും ഏവൂര്‍ തെക്ക് അമ്പോറ്റിത്തറയില് വിനീഷിനെ അറസ്റ്റു ചെയ്തു.
ഇയാള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന കൊല്ലം സ്വദേശി രഞ്ജിത്ത് ഏലിയാസ് ഒളിവിലാണ്. എക്സൈസ് ഇന്‍സ്പെകടര്‍മാരായ ഗിരീഷ്കുമാര്‍, ജോസ്പ്രതാപ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.വി. ബിജു, റെനി, ഗോപന്, സജിമോന്‍ എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്കി. ഓണംപ്രമാണിച്ച് പ്രദേശത്ത് വില്‍പ്പന നടത്താനായി സൂക്ഷിച്ച സ്പിരിറ്റാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: