ആലപ്പുഴ: സീമാസ് വെഡ്ഡിങ് കളക്ഷന്‍സില്‍ സിപിഎം പിന്തുണയോടെ ഒരുവിഭാഗം ജീവനക്കാര്‍ നടത്തുന്ന സമരത്തില്‍ ദുരൂഹതയുണ്ടെന്ന് മാനേജിങ് ഡയറക്ടര്‍ പി.ടി.കുഞ്ഞുമുഹമ്മദ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ജീവനക്കാരുടെ ന്യായമായ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചിട്ടും സിഐടിയു നേതൃത്വത്തില്‍ ഏകപക്ഷീയമായി സമരം ആരംഭിക്കുകയായിരുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂണിയന്‍ ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. 18ന് ചര്‍ച്ചയ്‌ക്ക ഹാജരാകണമെന്ന് കാട്ടി കഴിഞ്ഞ 6നാണ് ലേബര്‍ ഓഫീസര്‍ തനിക്ക് അറിയിപ്പ് നല്‍കിയത്. എന്നാല്‍ 8നുതന്നെ സിഐടിയു നേതൃത്വത്തില്‍ ഒരുവിഭാഗം ജീവനക്കാര്‍ സമരം ആരംഭിക്കുകയായിരുന്നു.
കസ്റ്റമേഴ്‌സിനെ തടയുകയും ചിലരെ അക്രമിക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. സീമാസിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചു സ്ഥാപനങ്ങളുണ്ട്. ആലപ്പുഴയില്‍ മാത്രമാണ് ഇത്തരം ദുരവസ്ഥ. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ മുതല്‍ സ്ഥാപനം പ്രവര്‍ത്തിച്ചു തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. ജനറല്‍ മാനേജര്‍ നജീബ്, ആലപ്പുഴ യൂണിറ്റ് ജനറല്‍ മാനേജര്‍ ഷൈസല്‍ ഷംസു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. എന്നാല്‍ മാനേജ്‌മെന്റ് ജീവനക്കാരെ ക്രൂരമായി പീഡിപ്പിക്കുകയാണെന്ന് പിന്നീട് പത്രസമ്മേളനത്തില്‍ പറഞ്ഞു. തൊഴിലാളികളെ അടിമകളെപ്പോലെയാണ് മാനേജ്‌മെന്റ് കാണുന്നത്.
ഗത്യന്തരമില്ലാതെയാണ് 59സ്ത്രീകളും 3 പുരുഷന്മാരും അടങ്ങുന്ന തൊഴിലാളികള്‍ സമരത്തിന് നിര്‍ബ്ബന്ധിതരായത്. ഹോസ്റ്റലില്‍ നിന്ന് വസ്ത്രങ്ങള്‍ പോലും മാറാന്‍ അനുവദിക്കാതെ 13 ജീവനക്കാരെ ഇറക്കിവിട്ടതിനെത്തുടര്‍ന്നാണ് സമരം ആരംഭിച്ചതെന്ന് കണ്‍വീനര്‍ പി.എം. ഫിലോമിന, ജോ. കണ്‍വീനര്‍മാരായ സജിന ഹാരീസ്, മിനി നാസര്‍, ജനറല്‍ സെക്രട്ടറി പി.ടി. ചിത്തരഞ്ചന്‍ എന്നിവര്‍ പറഞ്ഞു.
















