Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാലിയും രാമനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2015, 09:44 pm IST
in Samskriti

യുദ്ധാങ്കണമദ്ധ്യത്തിലേക്ക് പല്ലുകടിച്ചലറിപ്പാഞ്ഞെത്തിയ ബാലിയും, മുഷ്ടി ചുരുട്ടി അട്ടഹസിച്ചു നില്‍ക്കുന്ന സുഗ്രീവനും തമ്മില്‍ ഏറ്റുമുട്ടി. വീറോടും വാശിയോടുംകൂടി രണ്ടുപേരും പോരാടി. ബാലിയുടെ തല്ലുകൊണ്ട് സുഗ്രീവന്‍ തളര്‍ന്ന് നാലുപാടും മിഴിച്ചുനോക്കിത്തുടങ്ങി.

ബാലി സുഗ്രീവ വധം സുനിശ്ചിതമാക്കിക്കൊണ്ട് സുശക്തമായ തന്റെ വലതു കൈത്തലം ചുരുട്ടി സുഗ്രീവന്റെ ശിരസ്സില്‍ അടിക്കാനായി കൈ ഉയര്‍ത്തി. സുഗ്രീവന്‍ ഭയംകൊണ്ട് നടുങ്ങി. ബാലിയുടെ ഓങ്ങിയ കൈ സുഗ്രീവശിരസ്സില്‍ പതിക്കുന്നതിന്നുമുമ്പ് കരിമ്പനത്തടി സമാനമായ ബാലിയുടെ നെഞ്ചില്‍ രാമശരം തുളച്ചുകയറി. ബാണത്തിന്റെ മുക്കാല്‍ഭാഗവും നെഞ്ചില്‍ തുളച്ചുകയറിയിട്ടും വീരനായ ബാലി പതറുകയോ പരിഭ്രമിക്കുകയോ പരിതപിക്കുകയോ ചെയ്തില്ല. തുളച്ചുകയറിയ ബാണത്തിന്റെ അവശിഷ്ട ഭാഗത്ത് വലതുകയ്യാല്‍ മുറുകെ പിടിച്ചുകൊണ്ട് വീരനായ ബാലി ശരംവന്ന ഭാഗത്തേക്ക് ഗംഭീരമായി ഒന്നു നോക്കി. അതിനുശേഷം പ്രാണന്‍ പിടഞ്ഞ് ബാലി നിലംപതിച്ചു. ശത്രുവാണെങ്കിലും ബാണമേറ്റ് വീണുകിടക്കുന്ന ജ്യേഷ്ഠനായ ബാലിയുടെ കാല്‍ക്കല്‍ അനുജനായ സുഗ്രീവന്‍ തൊഴുകയ്യോടെ നിലയായി.

തങ്ങള്‍ വീണുകിടക്കുന്ന ബാലിയുടെ അരികിലെത്തി. ഞങ്ങളെക്കണ്ട് ക്രുദ്ധനായ ബാലി പരുഷവാക്കുകള്‍ കൊണ്ട് അഭിഷേകം ചെയ്തു. നീ രാജപുത്രനാണ്. കുലീനനും ശക്തനും ജീവിതലക്ഷ്യവ്രതം ഉള്ളവനുമാണ്. രാജോചിതമായ ഗുണങ്ങള്‍ എല്ലാം നിന്നിലുണ്ട്. രാജപുത്രനായ നിനക്ക് നിന്നോട് നേരെ പൊരുതാത്ത എന്നെ കൊല്ലുന്നതുകൊണ്ട് എന്തു പ്രയോജനമാണ് ലഭിക്കുന്നത്. വേറൊരുത്തനുമായി യുദ്ധം ചെയ്തുകൊണ്ടിരുന്ന എന്നെ നീ കൊല്ലാന്‍ പാടില്ലായിരുന്നു. രാമന്‍ സദാചാരനിരതനും കുലീനനും കാരുണ്യമുള്ളവനും പ്രജാഹിതനുമാണെന്നായിരുന്നു പലരും പറഞ്ഞ്‌കേട്ടിട്ടുള്ളത്. നിന്റെ സദ്ഗുണങ്ങളില്‍ വിശ്വസിച്ച ഞാന്‍ നീ മറിച്ചു പ്രവര്‍ത്തിക്കുകയില്ലെന്ന് വിചാരിച്ചു. അങ്ങിനെ കരുതിയതിനാലാണ് എന്റെ താര വിലക്കിയിട്ടും സുഗ്രീവനുമായുള്ള യുദ്ധത്തിന് ഞാന്‍ തയ്യാറായത്. പക്ഷെ ഇപ്പോള്‍ മനസ്സിലായി നീ ധര്‍മ്മാചരണക്കൊടി ഉയര്‍ത്തിനില്‍ക്കുന്ന അധര്‍മ്മിയും മഹാപാപിയുമാണെന്ന്.

സതാം വേഷധരം പാപം പ്രച്ഛന്നമിവ പാവകം

നാഹം ത്വാമഭിജാനാമി ധര്‍മ്മച്ഛദ്മാഭിസംവൃത (കിഷ്‌കിന്ധ 17:22)

നിന്റെ വേഷം മാത്രം നല്ലത്. അകത്ത് ഒളിച്ചുവെച്ചിട്ടുള്ളത് തീയാണ്. നീ കള്ളനാട്യക്കാരനും കപടനുമാണ്. ഞാന്‍ നിന്റെ ദേശത്തോ, നഗരത്തിലോ യാതൊരു തെറ്റും ചെയ്തിട്ടില്ല. നിന്നെ ഞാന്‍ നിന്ദിച്ചിട്ടുമില്ല. പിന്നെ നീ എന്തിനാണ് എനിക്കുനേരെ അമ്പെയ്തത്? നീ ഇപ്രകാരം ചതിച്ചെന്നറിയുമ്പോള്‍ സത്തുക്കള്‍ നിന്നെക്കുറിച്ചെന്തായിരിക്കും പറയുക?

കാട്ടില്‍ കായ്‌കനികളും ഭക്ഷിച്ച് കഴിയുന്ന ഒരുവനെ അതും വേറൊരുവനുമായി പൊരുതിക്കൊണ്ടിരിക്കുന്നവനെ നിന്നെ എതിര്‍ക്കുകയോ നിനക്ക് ദ്രോഹം പ്രവര്‍ത്തിക്കുകയോ ചെയ്യാത്ത ഒരുത്തനെ നീയെന്തിനാണ് വധിക്കുന്നത്. നീ രഘുകുലജാതനാണല്ലോ? ദ്രോഹം ചെയ്യുന്നവരെ ദണ്ഡിക്കുന്നത് രാജധര്‍മ്മത്തില്‍പെടുന്നു.

നിങ്ങള്‍ക്ക് ഭൂമി, ധനം മുതലായവ നാട്ടില്‍ കലഹകാരണങ്ങളാണ് എന്നാല്‍ എന്റെ കാട്ടില്‍ എന്തിലാണ് നിനക്കാഗ്രഹം? കായ്‌കനികളിലോ? തെറ്റൊന്നും ചെയ്യാത്ത എന്നെ വധിച്ചതിന് നീ സജ്ജനങ്ങളോട് എന്ത് സമാധാനം പറയും എന്റെ തോലോ അസ്ഥിയോ മാംസമോ ഉപയോഗപ്രദവുമല്ല. നീ എങ്ങിനെയാണ് മഹാത്മാവായ ദശരഥന്റെ പുത്രനായിത്തീര്‍ന്നത്? നിന്റെ വിക്രമം നിനക്ക് ദ്രോഹംചെയ്യാത്ത എന്നില്‍ നീ കാണിച്ചു. പക്ഷെ നിന്നെ ദ്രോഹിച്ചവരോട് നീ ഒന്നും ചെയ്യുന്നില്ല. എന്നോട് നേരിട്ടുനിന്ന് യുദ്ധം ചെയ്തിരുന്നെങ്കില്‍ നീ ഇപ്പോള്‍ കാലപുരിയില്‍ വിശ്രമിച്ചേനേ നീ സുഗ്രീവനെ പ്രീതിപ്പെടുത്തുവാന്‍ ഒളിച്ചുനിന്ന് എന്നെ കൊന്നു.

നിന്റെ ആവശ്യങ്ങള്‍ മുന്‍കൂട്ടി എന്നെ ധരിപ്പിച്ചിരുന്നെങ്കില്‍ ഒരൊറ്റ ദിവസംകൊണ്ട് മൈഥിലിയെ ഞാന്‍ വീണ്ടുകൊണ്ടുവന്നേനെ. ഏതായാലും സംഭവിക്കേണ്ടത് സംഭവിച്ചു. കാലം ലോകത്തെ ഇങ്ങിനെ പലവിധം ചലിപ്പിക്കുന്നു. എന്റെ കാലം കഴിഞ്ഞാല്‍ സുഗ്രീവന് രാജ്യംകിട്ടണമെന്നത് ശരി. പക്ഷെ ഇപ്പോള്‍ നീ ചെയ്ത കാര്യത്തെക്കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ നീ എന്തുപറയും. നീ ചെയ്തത് ശരിയെന്ന് തോന്നുന്നെങ്കില്‍ എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.