ധാക്ക: ബംഗ്ളാദേശില്‍ ഭീകരര്‍ ബ്ളോഗ് എഴുത്തുകാരന് നിലോയി നീലിനെ വധിച്ചു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെടുന്ന നാലാമത്തെ മതേതര എഴുത്തുകാരനാണ് നീല്‍.
ധാക്കയിലെ നീലിന്റെ വസതിയില്‍ എത്തിയ സായുധരായ ഭീകരര്‍ വാതില്‍ തകര്‍ത്ത് അകത്തു കയറി നിലോയി നീലിനെ കുത്തിക്കൊല്ലുകയായിരുന്നു.
ഫ്ളാറ്റ് സമുച്ചയത്തിന്റെ അഞ്ചാം നിലയിലായിരുന്നു നീലിന്റെ വസതി. ഇയാള്‍ ഭീകരരുടെ ഹിറ്റ് ലിസ്റ്റിലുള്ള എഴുത്തുകരനായിരുന്നുവെന്ന് ബ്ളോഗ് എഴുത്തുകാരുടെ കൂട്ടായ്മയുടെ മേധാവി ഇംറാന്‍ എച്ച് സര്‍ക്കാര്‍ പറഞ്ഞു.
മതേതര എഴുത്തുകാരനായ നീല്‍ യുക്തിവാദിയുമായിരുന്നു. ഇക്കാരണങ്ങളാലാണ് നീലിനെ വധിച്ചതും. അവിജിത്ത് റോയി( ഫെബ്രു.26), ഒയാസിഖര് റഹ്മന് ബാബു (മാര്‍ച്ച് 30), അനന്ത ബിജോയി ദാസ് (മെയ് 12) എന്നിവരാണ് ബംഗ്ളാദേശില്‍ ഈ വര്‍ഷം കൊല്ലപ്പെട്ട ബ്ളോഗര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: