Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ലോണ്‍ നല്‍കേണ്ടത് ചെറുകിട കര്‍ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2015, 10:22 pm IST
in Vicharam

കാര്‍ഷിക സബ്‌സിഡി കൃഷിക്കാരന്റെ അക്കൗണ്ടിലേയ്‌ക്ക് ഈ അടുത്ത കാലത്താണ് കൊടുക്കാന്‍ തുടങ്ങിയത്.വളത്തിനും വിത്തിനും മരുന്നിനും ജലസേചന ഉപകരണങ്ങള്‍ക്കും കാലിത്തീറ്റയ്‌ക്കും നികുതി പിരിച്ച് ആര്‍ക്ക് ഒക്കെയോ സബ്‌സിഡി കൊടുത്തതുകൊണ്ട് ഇവിടെ കാര്‍ഷിക ഉല്പാദനം വര്‍ദ്ധിക്കുകയില്ല.ഗാന്ധിജിയുടെ സഹകരണ പ്രസ്ഥാനം നിങ്ങള്‍ ഉല്‍പാദിപ്പിച്ചു കൊള്ളുക,ഞങ്ങള്‍ സംഭരിച്ച് സംസ്‌കരിച്ച് വെയര്‍ ഹൗസുകളില്‍ സൂക്ഷിച്ച് വിലയുള്ളപ്പോള്‍ വിറ്റ് ലാഭം എടുത്തുകൊള്ളാം എന്നാണ് കൃഷിക്കാരോട് പറഞ്ഞിരിക്കുന്നത്.തങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് മുടക്കുമുതലിന്റെ അനുസരിച്ച് വിലകിട്ടുന്നില്ല.

ഇന്ന് വിദേശമലയാളികള്‍ ആണ് നാല് ശതമാനം ബാങ്ക് വായ്‌പ ഉപയോഗിക്കുന്നത്.കരം കെട്ടിയ രസീത് കാണിച്ച് സ്വര്‍ണ്ണം ഈടു വച്ച് ബാങ്ക് വായ്‌പ തരപ്പെടുത്തി അടുത്തുള്ള സ്വകാര്യ ബാങ്കില്‍ 12ശതമാനം  പലിശയ്‌ക്ക് ഡിപ്പോസിറ്റ് ചെയ്താല്‍ എട്ട്ശതമാനം ലാഭം.സ്വര്‍ണ്ണം ഭദ്രമായി സൂക്ഷിക്കാന്‍ പൊതുമേഖല ബാങ്ക് ലോക്കര്‍പോലും വാടകയ്‌ക്ക് എടുക്കേണ്ട.

നാടിന്റെ നട്ടെല്ലായ കൃഷികാര്‍ക്കും  ഭാവിയുടെ വാഗ്ദാനമായ വിദ്യാര്‍ത്ഥികള്‍ക്കും   നാല് ശതമാനം പലിശയ്‌ക്ക് ലോണ്‍ കൊടുക്കുകയും അതു സ്വന്തമായി തിരിച്ചടയ്‌ക്കാന്‍ പ്രാപ്തരാകുകയും ആണ് വേണ്ടത്.വിലസ്ഥിരതാ ഫണ്ടും  വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷനും കാര്യക്ഷമാക്കി വില്‍ക്കാന്‍ അവരെ പ്രാപ്തരാക്കണം.വിദ്യാര്‍ത്ഥികള്‍ക്ക് ജോലികിട്ടിക്കഴിഞ്ഞ് അത് ഈടാക്കണം.രാജഭരണ കാലത്ത്  ആറ് ശതമാനം ന്യായപലിശയും 12ശതമാനം അന്യായ പലിശയും ആയിരുന്നു.

സ്വാതന്ത്ര്യം കിട്ടി മൂന്നുപതിറ്റാണ്ട് മാത്രമേ നമുക്ക് അത് തുടരാന്‍ കഴിഞ്ഞുള്ളൂ.ബാങ്കുകള്‍ 11 മുതല്‍ 18 വരെയും പലിശ പിരിക്കാന്‍ തുടങ്ങി.1967നുശേഷം 11 ശതമാനം പലിശയ്‌ക്ക് ബാങ്കില്‍ ചെല്ലുന്നവരെ ആട്ടി ഓടിക്കാന്‍ തുടങ്ങി.അത് അടച്ചുതീര്‍ക്കാന്‍ തന്നെ വര്‍ഷം മൂന്ന് ഇരട്ടി ടേണ്‍ ഓവര്‍ വരുത്തണം എന്ന നിയമവും പടുത്തുയര്‍ത്തി.കൃഷിക്കാര്‍ ബ്ലയിഡിലേക്ക് തിരിഞ്ഞ് ആത്മഹത്യസ്റ്റേജിലായി.നാല് ശതമാനം പലിശയ്‌ക്ക് ലോണ്‍ കൊടുക്കുകയും നികുതികള്‍  ഒഴിവാക്കി  വിളകള്‍ക്ക്  ന്യായവില ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

എം. കെ. സിറിയക്, മരങ്ങാട്ടുപിള്ളി  

അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശന നിഷേധം അത്രയ്‌ക്ക് അപലപനീയമോ ?

അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനം വിലക്കിയിട്ടുള്ളത് സങ്കുചിതത്വവും വലിയ അപരാധവുമാണെന്നും അത് സത്വരം മാറ്റപ്പെടേണ്ടതാണെന്നും അടുത്തദിവസങ്ങളില്‍ ചില ഹിന്ദുമതവിശ്വാസികള്‍ പത്രങ്ങളില്‍ എഴുതിയിരിക്കുന്നതു കണ്ടു. അവരും മറ്റു ഹിന്ദുമതവിശ്വാസികള്‍ എല്ലാവരുംതന്നെ മനസ്സിലാക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്.

ഒന്നാമതായി നമ്മുടെ ക്ഷേത്രനിര്‍മാതാക്കളില്‍ ആരുംതന്നെ ദീര്‍ഘദൃഷ്ടി ഇല്ലാത്തവരോ അന്ധമായ മതവിശ്വാസം പുലര്‍ത്തുന്നവരോ അല്ല, ഒരുകാലത്തും ആയിരുന്നുമില്ല. എന്നാല്‍ അവര്‍ ക്ഷേത്രങ്ങളുടെ ഭദ്രതയിലും പവിത്രതയിലും വിഗ്രഹങ്ങളുടെ സുസ്ഥിതിയിലും അങ്ങേയറ്റം ശ്രദ്ധാലുക്കളായിരുന്നു. അഹിന്ദുക്കള്‍ എല്ലാവരുംതന്നെ വിഗ്രഹാരാധനയില്‍ വിശ്വസിക്കാത്തവരോ വിഗ്രഹങ്ങളുടെ മുമ്പില്‍ കൈകൂപ്പാത്തവരോ ഹിന്ദുക്കള്‍ ആചരിക്കുന്ന പരിശുദ്ധികളില്‍ മനസ്സുവയ്‌ക്കാത്തവരോ ആണ്. തന്നെയല്ല, ചില മതക്കാര്‍ വിഗ്രഹധ്വംസനത്തില്‍പോലും വിശ്വസിക്കുന്നവരാണ്. അവര്‍ ബഹുദേവാരാധനയും വിഗ്രഹപൂജയും അതുപോലെയുള്ള കാര്യങ്ങളും ‘കുഫ്ര്’ (വലിയ പാപം) ആണെന്നു കരുതുന്നു.കുഫ്രുകളില്‍ ഏറ്റവും അധികം വര്‍ജിക്കേണ്ടതായ പാപപ്രവൃത്തിയാണ് ‘ശിര്‍ക്'(മൂര്‍ത്തിപൂജ). അതായത് കുഫ്രുകളില്‍ തന്നെ ഏറ്റവും നിന്ദ്യമായ കര്‍മ്മം വിഗ്രഹാരാധനയാണ്.

കുഫ്ര് ആചരിക്കുന്നവനാണ് ‘കാഫിര്‍’. കുഫ്രിനും കാഫിറുകള്‍ക്കും എതിരെ പ്രവര്‍ത്തിക്കുകയാണ് ‘ജിഹാദ്’ (ധര്‍മയുദ്ധം). ഇത് അവരുടെ മതത്തിലെ ഏറ്റവും ശ്രേഷ്ഠമായ പുണ്യപ്രവൃത്തിയും അഥവാ കര്‍ത്തവ്യകര്‍മവുമാണ്, ആ മതത്തിലെ ‘തൗഹീദ്'(മഹത്തായ ധര്‍മശിക്ഷണം) ആണ്. നാം പ്രാചീന ഭാരതത്തിലെ വിഗ്രഹധ്വംസനചരിത്രം മറന്നുകൂടാ. ഭീകരവാദികള്‍ വിലക്കുകളൊന്നും കൂടാതെ വിഹരിക്കുന്ന നമ്മുടെ മതേതര ജനാധിപത്യരാജ്യത്തില്‍ വിഗ്രഹങ്ങളുടെ പരിരക്ഷയ്‌ക്കുള്ള കരുതല്‍ അത്ര അനാവശ്യമാണോ ? ഹിന്ദുക്കള്‍ ആലോചിക്കണം.

ഇതുസംബന്ധിച്ച മറ്റൊരു കാര്യമുള്ളത്, അന്യമതസ്ഥരാരുംതന്നെ ഇന്നേവരെ അവരെ ക്ഷേത്രങ്ങളില്‍ കയറ്റി ഭഗവാന്റെ വിഗ്രഹം ദര്‍ശിച്ചുതൊഴുന്നതിനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. അത് അവരുടെ മതവിശ്വാസത്തിന് എതിരാണ്.

എന്നാല്‍ ആരെങ്കിലും അന്യമതസ്ഥരായാല്‍പോലും ശുദ്ധമായി കുളിച്ചുവന്ന് ഭഗവാനെ നേരില്‍കണ്ട് കൈകൂപ്പുന്നതിനുള്ള അവസരം ഒരുക്കണമെന്ന് ക്ഷേത്രാധികാരികളെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടാല്‍ യഥാര്‍ഥ ഭക്തന്മാരെന്നനിലയില്‍ അവരെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കുന്നതില്‍ അപാകതയില്ല. എന്നാല്‍ ചില വ്യക്തികള്‍ക്കു മാത്രമായി മാതൃനിയമം ഉല്ലംഘിക്കാനാകില്ലല്ലോ !

പ്രൊഫ. കെ.കെ. കൃഷ്ണന്‍ നമ്പൂതിരിയോഗക്ഷേമസഭ, തിരുവനന്തപുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റിയിൽ ഒരു സാമ്പത്തിക ക്രമക്കേടും നടന്നിട്ടില്ല;അധികാരമോഹവും ഈഗോയും, പരസ്പരം ചളി വാരിയെറിയലുമാണ് അമ്മയിൽ നടക്കുന്നത്,അൻസിബ

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.