കൊച്ചി: അഖില ഭാരതരാമായണസത്രസമിതിയും കേരള ക്ഷേത്രസംരക്ഷണസമിതിയും തേവയ്ക്കല്‍ മുക്കോട്ടില്‍ ദേവസ്വവും എല്ലാ ഹൈന്ദവ സംഘടനകളുടെയും 28-ല്‍ പരം സമുദായ സംഘടനകളുടേയും സഹകരണത്തോടെ നടത്തുന്ന 5-ാമത് അഖിലഭാരത ശ്രീമദ് രാമായണ സത്രത്തിന്റെ തേവയ്ക്കല്‍ മുക്കോട്ടില്‍ ക്ഷേത്രസന്നിധിയില്‍ 4ന് തിരിതെളിയും.
രാവിലെ 6.30ന് സൂര്യന് ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ 15ല്‍ പരം പുരോഹിതന്മാരുടെ നേതൃത്വത്തില്‍ 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യ ഗണപതിഹോമം ആരംഭിക്കും. 10 മണിക്ക് തന്ത്രി മുഖ്യന് സത്രത്തിന് കൊടിയേറ്റും. തുടര്‍ന്ന് അഖില ഭാരത ശ്രീമദ് രാമായണസത്രസമിതി പ്രസിഡന്റ് സ്വാമി അയ്യപ്പദാസിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സത്ര സമാരംഭസഭ എസ്എന്‍ഡിപി യോഗം സംസ്ഥാന പ്രസിഡന്റ് എം.എന്‍.സോമന് ഉദ്ഘാടനം ചെയ്യും.
യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തും. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന് ഡോ.ടി.പി.ശശികുമാറിന് സത്ര സമിതി ഏര്‍പ്പെടുത്തിയ മാനവരത്നപുരസ്കാരം കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്.നാരായണന് സമര്‍പ്പിക്കും.
സമ്മേളനത്തില്‍ പി.ഇ.ബി.മേനോന്, ഡോ.എം.ലീലാവതി, കുമ്മനം രാജശേഖരന്, വി.കെ.വിശ്വനാഥന്, ആചാര്യ എം.കെ.കുഞ്ഞോല്‍ മാസ്റ്റര്‍, കെ.വി.മദനന് എന്നിവരെ ആദരിക്കും. രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് കാര്യവാഹ് കെ.പി.രമേഷ് വൈകിട്ട് 5ന് കുമ്മനം രാജശേഖരന് എന്നിവരുടെ പ്രഭാഷണം. 7ന് സത്രാചാര്യന്‍ ശ്രീരാമദാസ നീലംപേരൂര്‍ പുരുഷോത്തമദാസിന്റെ മാഹത്മ്യ പ്രഭാഷണം. 3000 പേര്‍ക്ക് ഇരിക്കാവുന്ന പന്തല്‍, ഗതാഗത സൗകര്യങ്ങള്‍, കുടിവെള്ളം, ഡോക്ടര്‍മാരുടെ സേവനം, പുസ്തകശാലകള്‍ എന്നീ സൗകര്യങ്ങള്‍ സത്രത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ സത്രസമിതി പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, സത്രനിര്‍വ്വഹണ സമിതി ചെയര്മാന് അഡ്വ.പി.എസ്.ഗോപിനാഥ്, കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാ അദ്ധ്യക്ഷന്‍ എം.സി.ഉണ്ണികൃഷ്ണന്, കേരള ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് സെക്രട്ടറി പി.എസ്.മനോജ്, പബ്ലിസിറ്റി കണ്‍വീനര്‍ എസ്.എസ്.സജീവ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: