കൊച്ചി: കേരളത്തില്‍ ഫിഫ നിര്‍മിക്കുന്ന ആദ്യ ഫുട്ബോള്‍ ടര്‍ഫ് കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായി. ഫിഫയുടെ ഇരട്ടനക്ഷത്രപദവി ലഭിച്ച ആസ്ട്രോ ടര്‍ഫ് പത്തിന് രാവിലെ ഒമ്പതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് ഹൈബി ഈഡന് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അണ്ടര്‍ 17 ലോകകപ്പിന് കൊച്ചി വേദിയാകുന്ന സാഹചര്യത്തില്‍ പരിശീലന മത്സരങ്ങള്‍ കളിക്കാന്‍ കഴിയുന്ന നിലവാരത്തില്‍ നിര്‍മാണം. ടര്‍ഫിന്റെ അറ്റകുറ്റപ്പണി ഫിഫ നേരിട്ടു നടത്തുമെന്നും ഹൈബി.
ടര്ഫിന് അഞ്ചു കോടി രൂപ ഫിഫ ചെലവഴിച്ചു. ഇറ്റാലിയന്‍ കമ്പനി സിന്കോട്ട്സ് ആണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഫഌഡ്ലിറ്റ് സംവിധാനത്തിനും ഫിഫ പണം മുടക്കും. ഗാലറി നിര്‍മാണത്തിനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി എംഎല്‍എ ഫണ്ടില്‍നിന്ന് ഒരു കോടി രൂപ അനുവദിച്ചു- ഹൈബി പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷനാകും. ഫിഫയുടെയും അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെയും പ്രതിനിധികളും ദേശീയ, സംസ്ഥാന താരങ്ങളും പങ്കെടുക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രദര്‍ശന മത്സരവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: