Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അവബോധിക്കാന്‍ വരുന്നവരോട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2015, 09:25 pm IST
in Vicharam

കേരളത്തില്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും പെരുകിയെന്നും ഹിന്ദുക്കള്‍ ന്യൂനപക്ഷമായെന്നുള്ള വാര്‍ത്തയുടെ ഞെട്ടലിലും ഭീതിയിലുമാണ് സംസ്ഥാനത്തെ ശേഷിക്കുന്ന ഹൈന്ദവസമൂഹം. സ്വന്തം മണ്ണില്‍നിന്ന് ചക്മാ അഭയാര്‍ത്ഥികളെപ്പോലെ വിദേശമതശക്തികളാല്‍ ആട്ടിയോടിക്കപ്പെടുന്ന ഭയാനകനാളുകള്‍ ഹിന്ദുക്കളെ തുറിച്ചുനോക്കുന്നു. അതിനിടയിലാണ് ഹിന്ദുക്കളെ ‘മറ്റേ ചിട്ട’ പഠിപ്പിക്കാന്‍ ക്ഷേത്രധര്‍മ്മ അവബോധനസമിതി എന്നൊരു കൂട്ടര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

കമ്യൂണിസ്റ്റ് നാടകക്കാരന്റെയും കഥാപ്രസംഗവിപ്ലവക്കാരന്റെയും തൊട്ടുകൂടായ്‌മക്കാരന്റെയും ലാലാരസം വീണു മലീമസമായ ക്ഷേത്രപരിസരം ഭക്തജനങ്ങള്‍ ചാണകം തളിച്ചു ശുദ്ധമാക്കി കോടിസൂര്യകാന്തിയിലാറാടിച്ചപ്പോള്‍ അതുവരെ ഗാലറിയില്‍പ്പോലുമല്ലാതിരുന്ന ചിലരൊക്കെ ആരാധകരെ ആചാരാനുഷ്ഠാനങ്ങളുടെ പൊരുള്‍ പഠിപ്പിക്കാന്‍ തിരുവാഴിത്താന്‍ വേഷംകെട്ടി രംഗത്ത് വന്നിരിക്കുന്നത് സംശയങ്ങള്‍ക്കിടനല്‍കുന്നതാണ്.

വേറെയുമുണ്ട് അവബോധനസമിതിക്കാര്‍ക്ക് പ്ലാനും പദ്ധതികളും: ശുചിത്വം സംസ്‌കാരത്തിന്റെ ഭാഗമാക്കുക (കുളിക്കാതെയും നനയ്‌ക്കാതെയുമാണ് നമ്മളൊക്കെ അമ്പലത്തില്‍ പോകുന്നതെന്ന്), ക്ഷേത്രങ്ങളെ ആത്മീയതയുടെ വഴിയിലേക്ക് തിരിക്കുക (ദീപാരാധനാസമയത്തെ ബ്രേക് ഡാന്‍സ് ഇനി വേണ്ട), അടിസ്ഥാനദര്‍ശനങ്ങളില്‍നിന്ന് വ്യതിചലിക്കാതിരിക്കുക (അമ്പലംവിഴുങ്ങികളും ആഷാഢഭൂതികളും അവിടെത്തന്നെ അള്ളിപ്പിടിച്ചിരുന്നോണം), സ്വാര്‍ത്ഥമോഹികളെ നിയന്ത്രിക്കും (പിള്ളേര്‍ക്ക് ഇനിമുതല്‍ പായസമില്ല) എന്നിവ കൂടാതെ ആല്‍ത്തറയില്‍ വന്നിരിക്കുന്ന വയസ്സന്‍ ക്ലബുകാര്‍, അമ്പലമുറ്റത്ത് അഭ്യാസങ്ങള്‍ നടത്തുന്ന ഹിന്ദുഫാസിസ്റ്റുകള്‍, ഹിന്ദുക്കളുടെ മൊത്തം സംരക്ഷണാവകാശം ഏറ്റെടുത്തിരിക്കുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി എന്നിവര്‍ക്കുള്ളത് വേറെവച്ചിട്ടുണ്ടെന്നു കരുതാം.

തവരുടെ മുന്നില്‍ ഇല്ലായ്‌മകള്‍ എണ്ണിപ്പെറുക്കി കരയാന്‍ വരുന്ന അത്താഴപ്പഷ്ണിക്കാരനോട് ”കുംഭകര്‍ണ്ണസേവ അറിയാമോ? ആറന്മുള ക്ഷേത്രം എവിടെയാണ്? കൊട്ടാരക്കര ഗണപതിക്ഷേത്രത്തില്‍ ആരാണ് പ്രതിഷ്ഠ” എന്നൊക്കെ സിവില്‍ ടെമ്പിള്‍ എക്‌സാം നടത്തുന്നതിലും മുഖ്യമായ മറ്റു ചില സംഗതികളുണ്ട്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ഉപദേശകനായിരുന്ന ടി.കെ.എ. നായര്‍ ആണല്ലോ അവബോധനസമിതിയുടെ തലപ്പത്തുള്ളവരില്‍ പ്രമുഖന്‍. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതോടെ പണിയില്ലാതായ അദ്ദേഹത്തെ ക്ഷേത്രങ്ങളുടെയും വിശ്വാസികളുടെയുംമേല്‍ സംഘപരിവാറിനുള്ള സ്വാധീനം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസുകാര്‍ പുരഞ്ജനന്റെ വേഷംകെട്ടിച്ച് അയച്ചതാണോ, അതോ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എ സീറ്റും അതുവഴി ദേവസ്വംമന്ത്രിസ്ഥാനവും മോഹിച്ച് ഹിന്ദുക്കളുടെ കണ്ണില്‍ പൊടിയിടാന്‍ ക്ഷേത്രസംരക്ഷകനായി സ്വയം കച്ചകെട്ടിയിറങ്ങിയതാണോ എന്നൊന്നും ആരും സംശയിക്കുന്നില്ല; പക്ഷേ ഇന്ദ്രപ്രസ്ഥത്തില്‍ രാജഗുരുവായി വാണകാലത്ത് ഒരു ‘ശ്രീപദ്മനാഭ സര്‍വകലാശാല’ സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത നായര്‍സാര്‍ വടിയുള്ളപ്പോള്‍ അടിക്കാതെ ഇപ്പോള്‍ വയനാട്ടുമോര് ഒഴിച്ചുതരാമെന്നു പറയുന്നതില്‍ ഇത്തിരിയല്ല, ഒത്തിരി യുക്തിഭംഗമുണ്ട്.

കൊട്ടിനൊത്ത് തുള്ളുന്നവനും ഇരട്ടഗോപിക്കാരനും ഭജനം മൂത്ത് ഊരാണ്‍മയായവനും ഉഴലൂര്‍ ദേവസ്വം ഭരണക്കാരനും അരവണയില്‍ അരണവാല്‍ മുറിച്ചിടുന്നവനും ചെരിപ്പ് കക്കുന്നവനുമെല്ലാം ക്ഷേത്രങ്ങളുടെ ‘പൊതുസ്വത്ത്’ ആണ്. ഈ ഷഡ്ഗവ്യങ്ങള്‍ക്ക് പന്തിയും പന്തലും വിരോധിക്കുന്നതോ അര്‍ദ്ധചന്ദ്രപ്രയോഗം നടത്തുന്നതോ ഒന്നുമല്ല ഹിന്ദുക്കളുടെ  യഥാര്‍ത്ഥ പ്രശ്‌നം;പകരം കണ്ണുതുറന്ന് ചുറ്റും നോക്കൂ! വര്‍ത്തമാനകാല ഹിന്ദുവിനെ നടുക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന കാഴ്ചകളല്ലേ?

അതിവേഗം പെരുകിക്കൊണ്ടിരിക്കുന്ന മുസ്ലിങ്ങള്‍; മൊബൈല്‍ഫോണിലെ പൈസ ചോരുന്നതുപോലെ നിമിഷംപ്രതി ഹിന്ദുക്കളെ തീര്‍ത്തുകൊണ്ടിരിക്കുന്ന പെന്തക്കോസ്തുകാരനും സ്വര്‍ഗ്ഗീയവിരുന്നുകാരനും വത്തിക്കാന്‍ സന്തതികളും; കടലില്‍ നൂറ്റിനാല്‍പത്തിനാല് പ്രഖ്യാപിക്കുന്ന ലത്തീന്‍ കത്തോലിക്കന്‍; ഹിന്ദുക്കളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്ന മലയരയ-ക്രിസ്ത്യാനിയും നാടാര്‍ ക്രിസ്ത്യാനിയും; ഉഴുന്നകാളയെ വിത്തെറിയിക്കുന്ന കുട്ടനാടന്‍ കര്‍ഷകക്രിസ്ത്യാനിസംഘം;തിരുവിതാംകൂര്‍ രാജാവിന് പതിനയ്യായിരം ഏക്കര്‍ വനഭൂമിയേ സ്വന്തമായി ഉണ്ടായിരുന്നുള്ളൂവെന്നും ബാക്കി വത്തിക്കാന്റെ വകയായിരുന്നെന്നും പുതിയ ചെപ്പേടുണ്ടാക്കി ശേഷിച്ച കാട്ടിലും വാഴ്‌ത്തപ്പെടേണ്ടവന്റെ അസ്ഥിക്കഷ്ണങ്ങള്‍ പെറുക്കാന്‍ സെമിത്തേരിക്ക് സ്ഥലം നോക്കുന്ന ഹൈറേഞ്ച് ക്രിസ്ത്യാനി; കാവിയും രുദ്രാക്ഷവുമണിഞ്ഞ് ‘സ്‌തോത്രം, സ്‌തോത്രം, സ്‌തോത്രം’ സംസ്‌കൃതവും ചൊല്ലി ആട്ടിന്‍തോലണിഞ്ഞ ചെന്നായുടെ കഥ ഓര്‍മ്മിപ്പിക്കുന്ന ആലഞ്ചേരിമാരും ദയാബായിമാരും; നിരുപദ്രവികളെന്നു തോന്നാമെങ്കിലും ട്രൈബല്‍ ഹോസ്റ്റലുകളും മൈക്രോഫിനാന്‍സും നടത്തി ഒറീസയിലെ ആദിവാസികളെ ‘കര്‍ത്താവേ’  വിളിപ്പിക്കുന്ന തിരുവല്ലയിലെ മാര്‍ത്തോമാ ക്രിസ്ത്യാനി;  പദ്മനാഭസ്വാമിക്ഷേത്ര നിലവറയിലുള്ളതിന്റെ പത്തിരട്ടി സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തി നിഗൂഢലക്ഷ്യങ്ങളോടെ എവിടെയൊക്കെയോ സൂക്ഷിച്ചിരിക്കുന്ന മുസ്ലിം ഭയങ്കരന്മാര്‍; ഹിന്ദുക്കള്‍ കേരളത്തില്‍ ന്യൂനപക്ഷമായി മാറിയിട്ടും ജീവിക്കാന്‍ അനുവദിക്കുകയില്ലെന്ന് ദൃഢപ്രതിജ്ഞചെയ്തിരിക്കുന്ന ‘പോപ്പ് പിണറായി’യും ‘തൃത്താലമുക്രി’മാരും….

കശ്മീര്‍, മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, മണിപ്പൂര്‍… ഇപ്പോള്‍ കേരളവും. ഹിന്ദുന്യൂനപക്ഷ സംസ്ഥാനങ്ങളുടെ എണ്ണം കൂടുന്നു. കാല്‍നൂറ്റാണ്ടിനുള്ളില്‍ ഒറീസയും തമിഴ്‌നാടും ജാര്‍ഖണ്ഡും ഛത്തീസ്ഗഢും സിക്കിമും അരുണാചല്‍പ്രദേശും ഈ പട്ടികയില്‍ ചേര്‍ന്നേക്കാം. തിരുവല്ലയിലെ പെന്തക്കോസ്തുകാരന്റെ സംസ്ഥാനമായി ത്രിപുര മാറാന്‍ ഇനി അധികകാലം വേണ്ട.

എപ്പോള്‍ വേണമെങ്കിലും അടിച്ചേല്‍പ്പിക്കപ്പെടാവുന്ന ‘ഫത്വ’കളും ‘ജസിയ’കളും ‘മാറാടു’കളും ‘കാനോന’കളും കേരളത്തിലെ ഹിന്ദുവിന്റെ ഉറക്കം നഷ്ടപ്പെടുത്തിയിരിക്കുന്നു. ചുവരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ പറ്റൂ. ഹിന്ദുക്കള്‍ ഉണ്ടെങ്കിലേ അവരെ ‘ആചാരാനുഷ്ഠാനങ്ങളെപ്പറ്റി അവബോധമുള്ളവരാക്കാന്‍ പറ്റൂ! ഇന്ന് ഹിന്ദുക്കള്‍ നാല്‍പത്തെട്ട് (അതോ നാല്‍പത്തേഴ് പോലുമില്ലേ?) ശതമാനം മാത്രമാണെങ്കില്‍ ഇനിയത് ഇരുപത്തിനാലും പന്ത്രണ്ടും അവസാനം ‘ഇന്ത്യന്‍ ചീറ്റ’യുടെ എണ്ണത്തിലുമെത്തും. അപ്പോള്‍ നിങ്ങള്‍ ആരെ അവബോധിപ്പിക്കും അവബോധനസമിതിക്കാരേ? പെന്തക്കോസ്തുകാരനെയോ? സിഎസ്‌ഐക്കാരനെയോ? ‘സാഹോദര്യത്തിന്റെ മതമായ’ മുസ്ലിമിനെയോ?

”എന്റെ പ്രജകളേ! വാപിളര്‍ത്തി അലറിയടുക്കുന്ന ശത്രുക്കള്‍ നമ്മെ വലയംചെയ്തിരിക്കുന്നു. നമ്മുടെ മണ്ണും സംസ്‌കാരവും അന്യന് അധീനമാകാതെ ആചന്ദ്രതാരം നിങ്ങള്‍ കാത്തുസൂക്ഷിക്കുക!!!” അവിഭക്ത കേരളത്തിന്റെ അവസാന ചക്രവര്‍ത്തിയായിരുന്ന വിക്രമാദിത്യവരഗുണന്‍ പാലിയം വിളംബരത്തിലൂടെ കേരളീയര്‍ക്ക് നല്‍കിയ ആഹ്വാനമായിരുന്നു അത്. പത്തായം കാലിയാക്കുന്ന മുസ്ലിം ജനസംഖ്യാ വര്‍ധനവിന് സേതുബന്ധനം തീര്‍ക്കാനും പവിത്രമായ ഹിന്ദുസഹ്യാദ്രിയില്‍ കുഴിച്ചുവച്ചിരിക്കുന്ന ‘പതിനായിരം കോടി’  കൊലക്കുരിശുകള്‍ പറിച്ചെടുത്ത് വത്തിക്കാന്റെ  ഉച്ചിക്ക് എറിയാനും ശ്രീപദ്മനാഭന്റെ മണ്ണില്‍ മര്യാദയുടെ സീമകളെല്ലാം ലംഘിച്ച് കപ്യാരും മൊല്ലയും പണിതുകൂട്ടിയിരിക്കുന്ന കോടാനുകോടി വിദ്യാഭ്യാസ തട്ടുകടകള്‍ പിടിച്ചെടുത്ത് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടാനും ഹിന്ദുവിനെ കുരിശിലേറ്റുന്ന പെന്തക്കോസ്തുകാരനെയും ബിലീവേഴ്‌സ് ചര്‍ച്ചുകാരനെയും പേപ്പട്ടിക്കുപോലും വേണ്ടാത്ത കമ്മ്യൂണിസ്റ്റുകാരനെയും രാജ്യദ്രോഹക്കുറ്റം ചുമത്തി ‘നല്ലപെട’ കൊടുത്ത് ആയുഷ്‌ക്കാലം അകത്തിടാനും ചങ്കുറ്റമുള്ള പുതിയൊരു വിക്രമാദിത്യവരഗുണനെയാണ് ഹിന്ദുക്കള്‍ക്കിന്ന് വേണ്ടത്; അല്ലാതെ, ഇരുപത്തെട്ട് പട്ടിണിയും രണ്ടേകാദശിയുമായി കഴിയുന്ന കേമുദ്രയോഗക്കാരനെ ശതകംചൊല്ലി കേള്‍പ്പിക്കുന്നവരെയല്ല.

അവര്‍ മലയരയനെയും മലവേടനെയും കുരിശിലേറ്റിയപ്പോള്‍ ഞങ്ങള്‍ സന്തോഷിച്ചു: ”നമുക്ക് കുഴപ്പമില്ല.”  അവര്‍ പറയനെയും പുലയനെയും ഈഴവനെയും വിശ്വകര്‍മജരെയും കുരിശിലേറ്റിയപ്പോള്‍ ഞങ്ങള്‍ ആശ്വസിച്ചു: ”നമുക്ക് കുഴപ്പമില്ല.” പക്ഷേ, അവസാനം അവര്‍ ഞങ്ങളെയും കുരിശില്‍ തറക്കാന്‍ വന്നു. കഷ്ടം! അപ്പോള്‍ അവരെ തടയേണ്ട ഞങ്ങളുടെ സഹോദരങ്ങളായ പുലയനെയും പറയനെയും പണ്ടേ അവര്‍ ഇല്ലാതാക്കിക്കഴിഞ്ഞിരുന്നല്ലോ!’

കുഞ്ചനും ഉണ്ണായിവാര്യര്‍ക്കും പകരം ‘യാക്കൂബിന്റെ മക്കള്‍’ മാനപ്പാഠമാക്കേണ്ടിവന്ന ഗതികെട്ടവന്റെ സന്തതികള്‍ക്ക് എഴുത്തച്ഛനു സമശീര്‍ഷനായി റഫീക് അഹമ്മദിനെയും പഠിക്കേണ്ടിവരുന്ന അവസ്ഥ ഏഴരശനിയുടെ ‘തോരാമഴ’ തന്നെ. വാളും കുരിശുമായി പടിവാതില്‍ വെട്ടിപ്പൊളിച്ചുകയറാന്‍ കാത്തുനില്‍ക്കുന്ന ഊര്‍ദ്ധ്വഗതിയുടെ നാളുകളിലും ഊട്ടിലുണ്ടു തോട്ടില്‍ കഴുകാനും പശുവിനെ കൊന്ന് ചെരിപ്പ് ദാനം ചെയ്യാനും പഠിപ്പിക്കുന്ന അവബോധത്തെ സമ്മതിച്ചുതന്നിരിക്കുന്നു, മച്ചുനന്മാരേ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

Kerala

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

Kerala

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

India

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

Kerala

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയ വാര്‍ത്തകള്‍

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

വേനല്‍ മഴ ശക്തമാകുന്നു,വ്യാഴാഴ്ച 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മഹ്ഫൂസ് ആലം പോലീസ് പിടിയിൽ ; പ്രതി ഒളിവിൽ കഴിഞ്ഞത് ബംഗാളിലെ തൃണമൂൽ നേതാവിന്റെ സംരക്ഷണയിൽ 

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

‘കുഴല്‍നാടാ,നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’ -മാത്യു കുഴല്‍നാടനെ വിമര്‍ശിച്ച് ഇരിക്കൂറില്‍ യൂത്ത് ലീഗന്റെ ഫ്‌ലക്‌സ് ബോര്‍ഡ്

ദീദിയ്‌ക്ക് തിരിച്ചടി ; ബംഗാൾ നിയമസഭ പിരിച്ചു വിട്ടു ; മമത മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്ത്

നാളെമുതൽ ബംഗാളിലും ‘ദ് ബംഗാൾ ഫയൽസ്’ കാണാം; റിലീസിന് കളമൊരുങ്ങി

മുംബൈയിൽ നാല് പേർ മരിച്ച കേസിൽ പുതിയ വഴിത്തിരിവ് ; കുടുംബം കഴിച്ച തണ്ണിമത്തനിൽ എലിവിഷം കണ്ടെത്തി , ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്ത്

ആദ്യത്തെ ആഗോള ഡിജിറ്റൽ പ്ലാറ്റ് ഫോം ഭാരതത്തിൽനിന്ന്; നയിക്കുന്നത് പാൽക്കി ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.