Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പാക്-ഐഎസ് സഖ്യത്തെ കരുതിയിരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2015, 10:33 pm IST
in Vicharam

ഐഎസ് ഭീകരര്‍ പാക്കിസ്ഥാനുമായിചേര്‍ന്ന് ഭാരതത്തെ ആക്രമിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന അമേരിക്കന്‍ റിപ്പോര്‍ട്ട് ശരിവെക്കുന്നതാണ് അടുത്തിടെയായി പാക്കിസ്ഥാന്‍ ജമ്മു-കശ്മീര്‍ അതിര്‍ത്തിയിലും പഞ്ചാബിലും നടത്തിയ ഭീകരാക്രമണങ്ങള്‍.പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു എസ്പിയടക്കം അഞ്ച് പോലീസുകാരും രണ്ടുഗ്രാമീണരും കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണം ഭാരതത്തെ ഞെട്ടിക്കുകയുണ്ടായി. ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും റഷ്യയില്‍ കണ്ടുമുട്ടിയതിന് തൊട്ടുപിന്നാലെയാണ് ഈ അതിര്‍ത്തികടന്നുള്ള ആക്രമണം ഉണ്ടായത്. കശ്മീര്‍്രപശ്‌നം ലോകത്തിനുമുമ്പാകെ കൊണ്ടുവരാന്‍ അതിര്‍ത്തി സംഘര്‍ഷം ഉപകരണമാക്കുക എന്ന ലക്ഷ്യമാണ് പാക്കിസ്ഥാനുള്ളത്.പക്ഷെ ഭാരതത്തിന്റെ തിരിച്ചടി

കനത്തതായിരുന്നു.യഥാര്‍ത്ഥത്തില്‍ പാക്കിസ്ഥാനെ അത് ഞെട്ടിക്കുകതന്നെ ചെയ്തു. പാക്കിസ്ഥാന്റെ ആരോപണം ഒരു ഭാരത ചാരവിമാനം തങ്ങളുടെ അധീനതയിലുള്ള കശ്മീര്‍ മേഖലയില്‍ കാണപ്പെട്ടുവെന്നും അത് വെടിവെച്ചുവീഴ്‌ത്തിയെന്നുമാണ്. എന്നാലിത് നുണയാണെന്ന് അധികംവൈകാതെ തെളിഞ്ഞു. വെടിയേറ്റുവീണത് ചൈനയില്‍നിന്ന് പാക്കിസ്ഥാന്‍ വാങ്ങിയ ചാരവിമാനംതന്നെയായിരുന്നു. അതിര്‍ത്തി സംഘര്‍ഷവിമുക്തമാക്കി സംരക്ഷിക്കുക എന്നതാണ് ഭാരതത്തിന്റെ ലക്ഷ്യം. പക്ഷെ പാക്കിസ്ഥാന്‍ യാതൊരു പ്രകോപനവുമില്ലാത്ത വെടിവെപ്പും നുഴഞ്ഞുകയറ്റവും ഭീകരപ്രവര്‍ത്തനവും തുടര്‍ന്നാല്‍ ഭാരതത്തിന്റെ സമാധാനപരമായ നിലപാട് മാറ്റേണ്ടിവരും.

ഇപ്പോള്‍ തെഹ്‌രിക്-എ-താലിബാനുമായി സഹകരിച്ച് ഒരു ഭീകരസംഘടനക്ക് രൂപംകൊടുക്കുവാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാനെന്ന് ‘യുഎസ് ടുഡേ’ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിര്‍ത്തിയില്‍ അരങ്ങേറുന്ന ഭീകരാക്രമണം ഇത് ശരിയാണെന്ന് തെളിയിക്കുന്നു.അമേരിക്കന്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത് ഐഎസ് നിയന്ത്രിത ആക്രമണത്തിന് ഉടന്‍ സാധ്യതയുണ്ടെന്നും അങ്ങനെയൊരു യുദ്ധം മുസ്ലിംവിഭാഗങ്ങളെ സംഘടിക്കാന്‍  പ്രലോഭിപ്പിക്കുമെന്നുമാണ്. ഹിന്ദു-മുസ്ലിം വിഭാഗീയത പിന്നെയും ഒരു പ്രശ്‌നമാക്കാനാണ് പാക്കിസ്ഥാനും ഐഎസും ആഗ്രഹിക്കുന്നതെന്ന് ഇതില്‍നിന്ന് വ്യക്തം. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഗുരുദാസ്പൂരില്‍ നടന്ന ഭീകരാക്രമണം ഇങ്ങനെ ഒരു സാധ്യതക്ക് അടിവരയിടുന്നു. പാക്കിസ്ഥാന്‍ ഭീകരര്‍ അതിര്‍ത്തികടന്ന് പഞ്ചാബിലെത്തി ആക്രമിച്ചത് വിരല്‍ചൂണ്ടുന്നത് ഭീകരര്‍ ജമ്മു-കശ്മീരിലെ അതിര്‍ത്തിഗ്രാമങ്ങളെ ലക്ഷ്യമാക്കിക്കഴിഞ്ഞുവെന്നാണ്.

കഴിഞ്ഞ ഒരു മാസത്തിനിടെ പാക്കിസ്ഥാന്‍ അഞ്ചുതവണയാണ് നിയന്ത്രണരേഖ ലംഘിക്കാന്‍ ശ്രമിച്ചത്. എട്ട് ഭീകരര്‍ ഇതില്‍ കൊല്ലപ്പെട്ടിരുന്നു. ആകാശാതിര്‍ത്തി ലംഘനങ്ങളും പാക്കിസ്ഥാന്‍ നടത്തി. എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ കണ്ടെത്തി അതിര്‍ത്തിയിലെ സമാധാനം ലംഘിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ജിഹാദികളുടെ വിശുദ്ധദൗത്യംതന്നെ ഭാരതത്തെ ആക്രമിക്കുക എന്നതാണല്ലോ. ഭാരതം ആഗ്രഹിക്കുന്നത് സമാധാനം പുലരുന്ന ഒരു കശ്മീരാണ്. പക്ഷെ പാക്കിസ്ഥാന്റെ, അല്ലെങ്കില്‍ ഐഎസിന്റെ ലക്ഷ്യം ഒരു മുസ്ലിം ഭീകരക്കൂട്ടായ്‌മയാണ്. പാക്കിസ്ഥാന്റെ യാതൊരു പ്രകോപനവുമില്ലാത്ത ആക്രമണവും നിയന്ത്രണരേഖക്കടുത്ത് പാക്‌സൈന്യം നടത്തിയ വെടിവെപ്പും വിരല്‍ചൂണ്ടുന്നത് ഭാരതത്തിനുനേരെ വന്നേക്കാവുന്ന ഐസ്-താലിബാന്‍ ആക്രമണമാണ്.

പാക്കിസ്ഥാന്‍ ആക്രമണങ്ങള്‍ക്ക് ഭാരതം ശക്തമായ മറുപടി നല്‍കണമെന്ന ആവശ്യം ഇപ്പോള്‍ ഉയരുന്നുണ്ട്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത് ഭാരതം കാംക്ഷിക്കുന്നത് പാക്കിസ്ഥാനുമായി സമാധാനപരമായ ബന്ധമാണെന്നാണ്. പക്ഷെ അതിന് രാജ്യത്തിന്റെ അഭിമാനത്തെ പണയപ്പെടുത്തില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയും സമാധാനവും ഉറപ്പുവരുത്തി പാക്കിസ്ഥാനുമായി സമാധാനപരമായി സഹവര്‍ത്തിക്കുക എന്നതാണ് ഭാരതത്തിന്റെ നയം. ഇത് അംഗീകരിച്ച് ക്രിയാത്മകമായി പ്രതികരിക്കുന്നതാണ് പാക്കിസ്ഥാന് നല്ലത്.

ഭാരതം കൗണ്ടര്‍-ടെറര്‍ ഇന്‍ഫ്രാസ്ട്രക്ചറും ഭീകരവാദവിരുദ്ധ നിയമങ്ങളും രൂപീകരിക്കേണ്ടിയിരിക്കുന്നു. ഭാരതത്തിന്റെ രഹസ്യാന്വേഷണവിഭാഗങ്ങളെ ശക്തിപ്പെടുത്തി പാക്കിസ്ഥാനെ യഥാസമയം പ്രതിരോധിക്കാനും ഭാരതത്തിന് കഴിയണം. പാക്കിസ്ഥാന്‍  ഭാരതത്തോട് തുടരുന്ന ഇരട്ടത്താപ്പ് പാക്കിസ്ഥാന്റെ സുഹൃത്തുക്കളായ ചൈനയുടെയും അമേരിക്കയുടെയും ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതാണ്. പാക്കിസ്ഥാനെപ്പോലെയുള്ള ഒരു രാജ്യത്തെ ഭയപ്പെടേണ്ട ഗതികേടിലല്ല ഭാരതമെന്ന് ആ രാജ്യത്തെ ബോധ്യപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

Kerala

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

Kerala

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

India

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

Kerala

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയ വാര്‍ത്തകള്‍

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

വേനല്‍ മഴ ശക്തമാകുന്നു,വ്യാഴാഴ്ച 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മഹ്ഫൂസ് ആലം പോലീസ് പിടിയിൽ ; പ്രതി ഒളിവിൽ കഴിഞ്ഞത് ബംഗാളിലെ തൃണമൂൽ നേതാവിന്റെ സംരക്ഷണയിൽ 

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

‘കുഴല്‍നാടാ,നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’ -മാത്യു കുഴല്‍നാടനെ വിമര്‍ശിച്ച് ഇരിക്കൂറില്‍ യൂത്ത് ലീഗന്റെ ഫ്‌ലക്‌സ് ബോര്‍ഡ്

ദീദിയ്‌ക്ക് തിരിച്ചടി ; ബംഗാൾ നിയമസഭ പിരിച്ചു വിട്ടു ; മമത മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്ത്

നാളെമുതൽ ബംഗാളിലും ‘ദ് ബംഗാൾ ഫയൽസ്’ കാണാം; റിലീസിന് കളമൊരുങ്ങി

മുംബൈയിൽ നാല് പേർ മരിച്ച കേസിൽ പുതിയ വഴിത്തിരിവ് ; കുടുംബം കഴിച്ച തണ്ണിമത്തനിൽ എലിവിഷം കണ്ടെത്തി , ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്ത്

ആദ്യത്തെ ആഗോള ഡിജിറ്റൽ പ്ലാറ്റ് ഫോം ഭാരതത്തിൽനിന്ന്; നയിക്കുന്നത് പാൽക്കി ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.