Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അടിത്തറ പാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:23 am IST
in Samskriti

അങ്ങനെ അവിടെ ഒരത്ഭുതം നടന്നു. ദക്ഷിണേന്ത്യയിലെ യഥാസ്ഥിതിക ബ്രാഹ്മണരുടെ കോട്ടയായ മദിരാശി നഗരത്തില്‍ ഹിന്ദുമതത്തെക്കുറിച്ചു സംസാരിക്കുവാന്‍ ഒരു ഹിന്ദുസന്യാസിക്ക് അവസരം ലഭിച്ചു. പൂനയില്‍ സംഭവിച്ചതുപോലെത്തന്നെ യജ്ഞത്തിന്റെ ആദ്യദിവസങ്ങളില്‍ ശ്രോതാക്കള്‍ നന്നേകുറവായിരുന്നു. എന്നാല്‍ നാള്‍ചൊല്ലുന്തോറും വാമൊഴിയായി സ്വാമിജിയുടെ പ്രശസ്തി പരന്നു.

ശ്രോതാക്കളുടെ എണ്ണവും വേഗത്തില്‍ വര്‍ദ്ധിക്കുവാന്‍ തുടങ്ങി. ആ വലിയ ബംഗ്ലാവിന്റെ പൂമുഖത്തളത്തില്‍ തുടങ്ങിയ പ്രഭാഷണപരമ്പര പിന്നീടു പുറത്ത് മുറ്റത്തേക്കു മാറ്റേണ്ടിവന്നു. അദ്ദേഹത്തിന്റെ വിശദീകരണങ്ങളുടെ വ്യക്തത, വാക്കുകളിലെ ഊര്‍ജ്ജസ്വലത, പെരുമാറ്റത്തിലെ പ്രസന്നത. സ്വാമിജിയുടെ പ്രസംഗങ്ങളില്‍ ആയിരങ്ങള്‍  ആകൃഷ്ടരായി.

അടുത്ത ഏതാനും വര്‍ഷങ്ങള്‍ നാടെങ്ങും സ്വാമിജി സഞ്ചരിച്ചു. പ്രധാനപ്പെട്ട എല്ലാ പട്ടണങ്ങളിലും നഗരങ്ങളിലും ജ്ഞാനയജ്ഞങ്ങള്‍ നടത്തി. ആയിരമായിരം ജനഹൃദയങ്ങളില്‍ ആദ്ധ്യാത്മികജ്ഞാനത്തിന്റെ നറുംതിരികള്‍ കൊളുത്തി. 1956-ല്‍ ദല്‍ഹിയില്‍ വച്ചുനടത്തിയ ജ്ഞാനയജ്ഞം ഉദ്ഘാടനം ചെയ്തത് അന്നത്തെ നമ്മുടെ രാഷ്‌ട്രപതിയായിരുന്ന ഡോക്ടര്‍ രാജേന്ദ്രപ്രസാദായിരുന്നു. സ്വാമിജിയുടെ അത്യപൂര്‍വ്വമായ അതീവശ്രേഷ്ഠമായ ഈ സംരംഭം. രാഷ്‌ട്രപതി സ്വയം മറന്നു യജ്ഞാചാര്യനെ പ്രശംസിച്ചു.

സ്വാമിജിയുടെ വാക്കുകളും ആശയങ്ങളും അത്യന്തം യുക്തിസഹമായിരുന്നു; സാര്‍വ്വലൗകികവുമായിരുന്നു. വലിയൊരു സംഘം യുവാക്കളും ഉദേ്യാഗസ്ഥന്മാരും സ്വാമിജിയില്‍ തങ്ങളുടെ ആദര്‍ശപുരുഷനെ കണ്ടെത്തി. വ്യവസായ പ്രമുഖരും രാഷ്‌ട്രീയനേതാക്കന്‍മാരും ശാസ്ത്രജ്ഞന്മാരും, വീട്ടമ്മമാരുമൊക്കെ സ്വാമിജിയെ പിന്‍തുടരാന്‍ തയ്യാറായി മുമ്പോട്ടുവന്നു.  നഗരവാസികളായ സാധാരണക്കാര്‍ മാണ്ഡുകേ്യാപനിഷത്തുപോലുള്ള വേദാന്ത ഗ്രന്ഥങ്ങളിലെ സൂക്ഷ്മതത്വങ്ങള്‍ അവര്‍ക്കു ബോദ്ധ്യപ്പെടുത്തിക്കൊടുക്കാനുള്ള തന്റേടവും ആത്മവിശ്വാസവും സ്വാമിജിക്കുണ്ടായിരുന്നു. വേദാന്തത്തിന്റെ ഉന്നത ശ്രേണിയിലെത്തിയിരിക്കുന്ന ആചാര്യന്‍മാരും വിദ്യാര്‍ത്ഥികളും മാത്രം കൈകാര്യംചെയ്യുന്ന വിഷയങ്ങളായിരുന്നു അവ.

ഹിന്ദുക്കളെ ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യുക. അതായിരുന്നു സ്വാമിജിയുടെ ജ്ഞാനയജ്ഞങ്ങളുടെ ലക്ഷ്യം. ഭാരതം കണ്ണിമ പൂട്ടാതെ നോക്കിയിരുന്നു. തന്റെ ആയിരമായിരം സന്താനങ്ങള്‍ സ്വാമിജിയുടെ ആ മഹനീയ സംരംഭത്തില്‍ കൈയ്യാളുകളായി മാറുന്ന ഏറ്റവും ചാരിതാര്‍ത്ഥ്യജനകമായ അപൂര്‍വ്വചിത്രം.

ഹിന്ദുക്കളല്ലാത്ത ഒരുപിടി ചിന്തകരേയും തന്റെ അനുപമമായ വാഗ് വിലാസത്താല്‍ സ്വാമിജി ആകര്‍ഷിച്ചു. വേദാന്തം ഒരു മതത്തിനോ രാജ്യത്തിനോ അവകാശപ്പെട്ടതല്ല. ലോകത്തിനു മുഴുവന്‍ അവകാശപ്പെട്ടതാണ്. എല്ലാവര്‍ക്കും എല്ലാ കാലത്തേക്കും വേണ്ടിയുള്ളതാണ്. സ്വാമിജി ആവര്‍ത്തിച്ചു പറഞ്ഞു. ഓരോ മനുഷ്യനും കുറച്ചുകൂടി നല്ലൊരു മനുഷ്യനാവുക. ആ ഒരു ലക്ഷ്യത്തോടുകൂടിയാണ് നമ്മുടെ മഹര്‍ഷീശ്വരന്‍മാര്‍ ഉപനിഷത്തുകള്‍ രൂപകല്പന ചെയ്തിട്ടുള്ളത്. ജാതിയോ മതമോ ലിംഗമോ വര്‍ണമോ തൊഴിലോ നിലയോ അതിന്റെ വഴി തടസ്സപ്പെടുത്തുന്നില്ല. അവനവന്റെ മതത്തിന്റെ പരിധികള്‍ക്കകത്തു നിന്നുകൊണ്ടുതന്നെ പ്രായഭേദമന്യേ ആര്‍ക്കും വേദാന്തത്തില്‍ നിന്നുമുള്ള അറിവ് പ്രയോജനപ്പെടുത്താവുന്നതാണ്; കുറെക്കൂടി നല്ല ഒരു മനുഷ്യനായിത്തീരുവാന്‍.

തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

പുതിയ വാര്‍ത്തകള്‍

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.