Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഒരു യാത്രാമൊഴി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2015, 07:42 pm IST
inVaradyam

ഇതുവരെ ആരും ചെയ്തിട്ടില്ലാത്ത തരത്തിലുള്ള വൈവിധ്യമുള്ളതും തീവ്രവികാരം തുളുമ്പുന്ന നാടകീയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതുമായ ജീവസ്സുറ്റ ഒട്ടേറെ ഈണങ്ങള്‍ എം. എസ്. വിശ്വനാഥന്‍ നമുക്കു നല്‍കിയിട്ടുണ്ട്. ഇതില്‍ പലതും എം. എസ.് വിശ്വനാഥന്റെ സ്വന്തം മാസ്മരിക ശബ്ദത്തിലുമാണ്.

ശിവാജി ഗണേശനും എംജിആറിനും താര സിംഹാസനം ഉറപ്പിച്ചത് എംഎസ്‌വിയുടെ ഈണങ്ങളിലൂടെയാണ്. ഇളയരാജക്കു മുമ്പ് അറുപതു-എഴുപത്  കാലങ്ങളില്‍ തമിഴകത്ത് നിറഞ്ഞുനിന്നത് എംഎസ്‌വിയുടെ ഈണങ്ങളാണ്. എംഎസ്‌വിയുടെ വരവോടെ തമിഴ് സിനിമാപാട്ടുകളുടെ നവോത്ഥാനത്തിന് തുടക്കം കുറിച്ചു.

അമിതാഭിനയത്തിന്റെ അങ്ങേയറ്റത്തു നിന്ന തമിഴ് സിനിമക്ക് തന്റെ ഈണത്തിലൂടെയും ശബ്ദത്തിലൂടെയും നാടകീയത നല്‍കാന്‍ അദ്ദേഹത്തിനായി. രചനയ്‌ക്കും നടന്റെ അഭിനയ രീതികള്‍ക്കും അനുസരണമായി തുറന്നും ഒതുക്കിയുമുള്ളതായിരുന്നു അദ്ദേഹത്തിന്റെ ആലാപനം.

സിനിമാ സംഗീതത്തിലെ വിഭിന്ന മേഖലകളായ ശാസ്ത്രീയ സംഗീതശൈലിയും നാടോടി ശൈലിയും പാശ്ചാത്യശൈലിയും അദ്ദേഹം മനോഹരമായി അവതരിപ്പിച്ചു. രാഗാധിഷ്ഠിതമായ ഗാനങ്ങളില്‍ പാശ്ചാത്യ ശൈലിയിലുള്ള ഓര്‍ക്കെസ്‌ട്രേഷന്‍ ചെയ്ത് വിസ്മയിപ്പിച്ചു. ഈ ശൈലി പിന്തുടര്‍ന്ന ഇളയരാജക്കും എ. ആര്‍. റഹ്മാനുമടക്കം മറ്റെല്ലാ സംഗീതസംവിധായകര്‍ക്കും പ്രചോദനം എംഎസ്‌വിയായിരുന്നു.

ഒരു ചിത്രത്തില്‍ ശിവാജിയും നായികയും ബാഡ്മിന്റണ്‍ കളിക്കുമ്പോള്‍ പാടുന്ന രംഗമുണ്ട്. രണ്ടുപേരും ബാറ്റുചെയ്യുന്ന ഇടയ്‌ക്കുള്ള ഓരോ വരികള്‍ക്കിടയില്‍ ബാറ്റുചെയ്യുമ്പോഴുള്ള ‘ടപ്പ്’ എന്ന ശബ്ദം വളരെ രസകരമായാണ് മിക്‌സ് ചെയ്തിരിക്കുന്നത്.

അവള്‍ ഒരു തുടര്‍ക്കഥ എന്ന ചിത്രത്തിലെ ‘കളഭച്ചുമരുവച്ച മേട്’ എന്ന ഗാനത്തില്‍ മിമിക്രി എന്ന കല സമര്‍ത്ഥമായി ഉപയോഗിച്ചിരുന്നു. പ്രകൃതിയിലെ വ്യത്യസ്ഥ ശബ്ദങ്ങള്‍ പാട്ടില്‍ ഉപയോഗിച്ചത് അക്കാലത്ത് വലിയ പുതുമയായിരുന്നു. ഇത്തരത്തില്‍ ഒരുപാട് പരീക്ഷണങ്ങളിലൂടെയാണ് എംഎസ്‌വി ഈണം നല്‍കിയിരുന്നത്. എന്നടീ റാക്കമ്മ, പോണാല്‍ പോകട്ടും പോടാ… എന്നീ ഗാനങ്ങളിലൂടെ തമിഴകത്തിന്റെ മനം കവര്‍ന്നു. തമിഴില്‍ അതിഭാവുകത്വം നിറഞ്ഞതായിരുന്നെങ്കില്‍ മലയാളികള്‍ക്ക് പ്രിയം സുഗമമായ മെലഡിയോടാണ്.

പ്രണയവും വിരഹവും ദുഖവും ഹാസ്യവും വിവിധ വികാരങ്ങളുടെ വേലയേറ്റ-വേലിയിറക്കങ്ങള്‍ തന്റെ സംഗീതത്തിലൂടെ അവതരിപ്പിച്ചു. തത്വങ്ങളും ദര്‍ശനങ്ങളുമടങ്ങിയവയും അശിരീരി ഗാനങ്ങളും ഉണര്‍ത്തു പാട്ടുകളായി. കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച…, ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയി, ജനിച്ചതാര്‍ക്കുവേണ്ടി അറിയില്ലല്ലോ… ഈ പാട്ടുകളെല്ലാം ആ കാലഘട്ടം മുഴുവനും മുഴങ്ങിനിന്നു.

യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണിയുടെ ആവണിപ്പൂക്കള്‍ (1986) എന്ന ഓണം ആല്‍ബത്തില്‍ യൂസഫലി കേച്ചരി എഴുതിയ കിനാവിലിന്നലെ വന്നൂ നീയെന്‍, മൂവന്തി മുത്തശ്ശി ചെപ്പു തുറന്നപ്പോള്‍, തുളസി കൃഷ്ണ തുളസീ, ഉത്രാട രാത്രിയില്‍… ഓണപ്പൂവേ എന്നിവ മലയാളികളുടെ മനസ്സുണര്‍ത്തിയ പാട്ടുകളാണ്. വീണപൂവേ… കുമാരനാശാന്റെ വീണപൂവേ…, നാടന്‍ പാട്ടിന്റെ മടിശീല കിലുങ്ങുമീ, പത്മതീര്‍ത്ഥക്കരയില്‍ എന്നിവ ഹിറ്റുകളില്‍ ചിലതാണ്. സുപ്രഭാതം… എന്ന ഗാനാലാപനത്തിന്‍ ജയചന്ദ്രന് സംസ്ഥാന അവാര്‍ഡും ലഭിച്ചു. രാജീവ നയനേ നീയുറങ്ങു… മലയാളത്തിലെ മികച്ച താരാട്ടുപാട്ടാണ്. സ്വര്‍ണഗോപുര നര്‍ത്തകീ ശില്‍പം, മധുമാസം ഭൂമിയില്‍, അഷ്ടപദിയിലേ ഗായികേ… കര്‍പ്പൂര ദീപത്തിന്‍ കാന്തിയില്‍, തിരുവാഭരണം ചാര്‍ത്തി വിടര്‍ന്നൂ… ഈ ഗാനങ്ങള്‍ മലയാളികളുടെ മനസില്‍ ജയചന്ദ്രന്‍ എന്ന ഗായകന് അതുല്യമായ സ്ഥാനം നേടിക്കൊടുത്ത എക്കാലത്തേയും മികച്ച മെലഡികളാണ്.

രാഗങ്ങളുടെ അഗാധമായ ജ്ഞാനം അദ്ദേഹത്തിന്റെ ഓരോ പാട്ടിലും നിഴലിക്കുന്നുണ്ട്. ഓരോ രാഗങ്ങളുടെ സംഗതി പ്രയോഗത്തില്‍ എന്നും ഒരു വിശ്വനാഥന്‍ ടച്ച് അദ്ദേഹം കാത്തുസൂക്ഷിച്ചിട്ടുണ്ട്. ചന്ദ്രകാന്തം എന്ന ചിത്രത്തിലെ ജാനകി പാടിയ ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ എന്ന ഗാനം ഇന്നും പാട്ടുകാര്‍ക്ക് പാടാന്‍ ഒരു വെല്ലുവിളിയാണ്. കല്യാണി രാഗത്തിലെ വ്യത്യസ്ത പ്രയോഗമായിരുന്നു അത്. സ്വര്‍ഗ നന്ദിനി സ്വപ്‌ന വിഹാരിണി, ത്രിപുര സുന്ദരി എന്നീ ഗാനങ്ങളില്‍ സംഗീതത്തിന്റെ മാസ്മരിക സൗന്ദര്യവും ശക്തിയും നമുക്ക് ആസ്വദിക്കാം.

കാവാലം ചുണ്ടന്‍ വള്ളം അണിഞ്ഞൊരുങ്ങീ…, കാറ്റുമുഴുക്കും കിഴക്കോട്ട് എന്നീ ഗാനങ്ങള്‍ മലയാളിത്തം നിറഞ്ഞ നാടോടി ശൈലിയിലുള്ളവയാണ്.

മലയാളികള്‍ക്ക് ഒരിക്കലും മറാക്കാന്‍ പറ്റാത്ത ഭക്തിഭാവം തുളുമ്പുന്ന ഒട്ടേറെ ഗാനങ്ങളും എംഎസ്‌വി ചെയ്തിട്ടുണ്ട്. ഈശ്വര ഭജനം പോലെ അദ്ദേഹം തന്നെ പൂര്‍ണ്ണ അര്‍പ്പണത്തോടെ ആലപിച്ച ഉഷസ്സന്ധ്യകള്‍ തേടിവരുന്നൂ… ഉടുക്കു കൊട്ടിപ്പാടിവരുന്നൂ…, പി. സുശീല പാടിയ പൊന്നമ്പല നടതുറക്കൂ സ്വര്‍ണ്ണ ദീപാവലി തെളിക്കൂ… എന്നിവ മികച്ച ഉദാഹരണങ്ങളാണ്. മലയാളത്തില്‍ പത്തോളം അയ്യപ്പഗാന ആല്‍ബങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ഇതിനു പുറമെ ഏറ്റവും കൂടുതല്‍ ഹിറ്റായ ക്രിസ്തീയ ഭക്തിഗാനമായ സത്യനായകാ മുക്തി ഗായക എന്ന ഗാനവും എംഎസ്‌വിയുടെ  ഹൃദയത്തില്‍ വിരിഞ്ഞ ഈണമാണ്.

നടന്‍ റഹ്മാന്റെ നിര്‍മാണത്തിലുള്ള സംഗമം എന്ന തമിഴ് ചിത്രത്തിന്റെ റെക്കോര്‍ഡിംഗ് വേള… എ. ആര്‍. റഹ്മാനാണ് സംഗീതം.  പാടാന്‍  വന്നിരിക്കുന്നതോ… തമിഴകത്തിന്റെ ഇതിഹാസ സംഗീതജ്ഞന്‍ എം.എസ്. വിശ്വനാഥന്‍… മോനേ… പാടേണ്ട ഈണമെന്താണ്. സ്വതവേയുള്ള കുട്ടിത്തം നിറഞ്ഞ ഭാഷയില്‍ അദ്ദേഹം ചോദിച്ചു… 750 ഓളം സിനിമകള്‍ക്ക് സംഗീതം നല്‍കിയ ഗുരുതുല്യനായ മല്ലിസൈ മന്നനോട് ഞാന്‍ ഈണം പറഞ്ഞുകൊടുക്കുകയോ… റഹ്മാന്‍ ചിന്തിച്ചുകാണും. വിനയാന്വിതനായി റഹ്മാന്‍ പറഞ്ഞു, അങ്ങ് നേരേ പാടിയാല്‍ മതി… തമിഴകം ബഹുമാനത്തോടെ വിളിക്കുന്ന പേരറിഞ്ഞര്‍ വരികളിലേക്കു നോക്കി… കണ്ണുകള്‍ അടച്ചു… ആ ലാല കണ്ടാ അടോലുക്കുത്ത് വണക്കമുങ്കാ… വൈരമുത്തുവിന്റെ വരികള്‍… റിഹേഴ്‌സല്‍ പോലുമില്ലാതെ നേരേ മൈക്കിനു മുന്നില്‍ നിന്നുകൊണ്ട് തമിഴ് നാടോടി ശൈലിയില്‍ അദ്ദേഹത്തിന്റെ സ്വന്തം ശൈലിയില്‍ വികാര ശബ്ദത്തില്‍ മുഴങ്ങുന്ന ആലാപനം…

പാടിയിറങ്ങുമ്പോള്‍ ഒരു വലിയ  തുക നല്‍കി മനസാല്‍ ദക്ഷിണവെച്ചാണ് റഹ്മാന്‍ അദ്ദേഹത്തെ യാത്രയാക്കിയത്. ശിവാജി അഭിനയിച്ച പൊന്‍മകള്‍ വന്താല്‍ ഒരുകോടി തന്താല്‍ എന്ന എംഎസ്‌വിയുടെ ഹിറ്റ് ഗാനം എ.ആര്‍.  റഹ്മാന്‍ അഴകിയ തമിഴ്മകന്‍ എന്ന ചിത്രത്തില്‍ റീമിക്‌സ് ചെയ്തത് വലിയ ഹിറ്റായിരുന്നു. കൂടാതെ തൊട്ടാല്‍ പൂമലരും, എങ്കേയും എപ്പോതും, മൈ നേം ഈസ് ബില്ല എന്നീ എംഎസ് വി ഗാനങ്ങളും പിന്നീട് റീമിക്‌സ് ഹിറ്റുകള്‍ ആയിട്ടുണ്ട്.

ഒരു യാത്രാമൊഴി എന്ന ചിത്രത്തിലെ എരികനല്‍ കാറ്റില്‍ ഉള്ളം പൊള്ളും പോലെ… കരിമഴക്കാറില്‍ കണ്ണീര്‍ പെയ്യും പോലെ… എന്ന ഗാനമാണ് മലയാളത്തില്‍ അവസാനമായി പാടിയത്… എംഎസ്‌വി എന്ന മല്ലിസൈ മന്നന്‍ ഓര്‍മ്മയായെങ്കിലും സംഗീത ആസ്വാദകരുടെ മനസ്സില്‍ അദ്ദേഹം സൃഷ്ടിച്ച സംഗീതത്തിന്റെ സുവര്‍ണ്ണകാലം എന്നും പ്രഭ ചോരാതെ നില്‍ക്കും.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

Kerala

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.