Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കിളിപ്പാട്ടു പാടിപ്പറക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2015, 08:44 pm IST
inSamskriti

കവിതയിലൂടെ കഥ പറയുന്ന രീതിയാണ് മലയാളത്തിന്റേത്. നാട്ടുകഥകളും വീട്ടുകഥകളും വീരകഥകളും ദൈവിക-പുരാണ കഥകളുമെല്ലാം ഇമ്പമാര്‍ന്ന ഈണങ്ങളിലൂടെ നമ്മുടെ ചെവികളിലെത്തി. അപ്പോഴാണു തുഞ്ചത്തെഴുത്തച്ഛന്‍, പാടാനും പറയാനും അറിയുന്ന ഒരു തത്തയെ-ശാരികയെ- നമുക്കു സമാനിച്ചത്. ”ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര ജയ!” എന്നു പാടിക്കൊണ്ട് തനിക്കരികില്‍ എത്തിയ ശാരികയോട് അദ്ദേഹം പറഞ്ഞു:

‘ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ

ശ്രീരാമ ചരിതം നീ ചൊല്ലീടു മടിയാതെ’

ആ അപേക്ഷ കേള്‍ക്കെ, അല്‍പ്പവും സങ്കോചമില്ലാതെ

‘ശാരികപ്പൈതല്‍താനും വന്ദിച്ചു വന്ദ്യന്മാരെ

ശ്രീരാമ സ്മൃതിയോടെ പറഞ്ഞു തുടങ്ങിനാള്‍’

അങ്ങനെ, കിളിപാടിയ കഥയാണ് രാമായണം. അതിനാലാണ് അദ്ധ്യാത്മ രാമായണത്തിന് കിളിപ്പാട്ട് എന്നും പേരുണ്ടായത്.

കഥയുടെ തുടക്കത്തില്‍ മാത്രമല്ല, ഓരോ അദ്ധ്യായത്തിന്റെ തുടക്കത്തിലും കിളിയെ വിളിച്ചിരുത്തി കഥ തുടര്‍ന്നു പറയാന്‍ എഴുത്തച്ഛന്‍ ആവശ്യപ്പെടുന്നുണ്ട്. രണ്ടാം അദ്ധ്യായമായ അയോദ്ധ്യാ കാണ്ഡത്തില്‍ നോക്കുക:

‘താര്‍മകള്‍ക്കന്‍പുള്ള തത്തേ! വരികെടോ

താമസശീലമകറ്റേണമാശു നീ

രാമദേവന്‍ ചരിതാമൃതമിന്നിയും

ആമോദമുള്‍ക്കൊണ്ടു ചൊല്ലൂ സരസമായ്’

മൂന്നാമത്തെ കാണ്ഡം-ആരണ്യം- തുടങ്ങുന്നത് ഇങ്ങനെയാണ്:

‘ബാലികേ! ശുകകുല മൗലിമാലികേ! ഗുണ-

ശാലിനി! ചാരുശീലേ! ചൊല്ലീടു മടിയാതെ…..

ഭാരതീഗുണം തവ പരമാമൃതമല്ലോ

പാരാതെ പറകെന്നുകേട്ടു പൈങ്കിളി ചൊന്നാള്‍.’

അല്ലയോ ശാരികേ, കിളികുലരത്‌നമേ, നിന്റെ വാക്കുകള്‍ (ഭാരതീഗുണം) കേള്‍ക്കുമ്പോള്‍ അമൃതം നുകരുന്ന സുഖം തോന്നുന്നു എന്ന് പറയുന്ന എഴുത്തച്ഛന്‍ നാലാമത്തേതായ കിഷ്‌കിന്ധാ കാണ്ഡത്തില്‍ ഇങ്ങനെ കുറിച്ചു:

‘ശാരികപ്പൈതലേ! ചാരുശീലേ വരി-

കാരോമലേ കഥാശേഷവും ചൊല്ലുനീ’

അത്യന്ത സുന്ദരം എന്നു കീര്‍ത്തിപ്പെട്ട സുന്ദരകാണ്ഡത്തിന്റെ വരികള്‍ ആരെയും ആവേശം കൊള്ളിക്കുന്ന തരത്തിലാണ്.

‘സകല ശുകകുലവിമല തിലകിത കളേബരേ

സാരസ്യ പീയൂഷ സാരസര്‍വസ്വമേ!

കഥയമമ കഥയമമ കഥകളതി സാദരം

കാകുല്‍സ്ഥലീലകള്‍ കേട്ടാല്‍ മതിവരാ.

കിളിമകളൊടതിസരസമിതി രഘുകുലാധിപന്‍

കീര്‍ത്തികേട്ടീടുവാന്‍ ചോദിച്ചനന്തരം

കളമൊഴിയുമഴകിനൊടു തൊഴുതു ചെല്ലീടിനാള്‍

കാരുണ്യമൂര്‍ത്തിയെച്ചിന്തിച്ചു മാനസേ.’

ആറാമത്തേതായ യുദ്ധകാണ്ഡത്തില്‍, ആദ്യം ബാലകാണ്ഡത്തിലെന്നപോലെ രാമനാമലഹരി പകരുന്ന എട്ടുവരികള്‍ക്കു ശേഷമാണ് കിളിമകളോട് എഴുത്തച്ഛന്‍ പറയുന്നത്:

‘രാമകഥാമൃതപാനപൂര്‍ണ്ണാനന്ദ-

സാരാനുഭൂതിക്കു സാമ്യമില്ലേതുമേ

ശാരികപ്പൈതലേ! ചൊല്ലുചൊല്ലിന്നിയും

ചാരുരാമായണ യുദ്ധം മനോഹരം’

യുദ്ധംകൊണ്ട് എല്ലാം തീര്‍ന്നില്ലല്ലോ. ഏഴാം കാണ്ഡമായി ഉത്തര രാമായണം പിറന്നു. അതിന്റെയും ആദ്യ നാലുവരികള്‍ രാമ-നാരായണ നാമാലാപനത്തിനുള്ളതാണ്. അതുകഴിഞ്ഞേ വരുന്നുള്ളൂ ശാരികയോടുള്ള അഭ്യര്‍ത്ഥന:

‘ശ്രീരാമപാദഭക്തികൊണ്ടുശുദ്ധാത്മാവായ

ശാരികപ്പൈതലേ! നീ ചൊല്ലെടോ രാമായണം.’

തുടര്‍ന്ന് 1920 വരികള്‍കൊണ്ട് ബാക്കി കഥയും പറഞ്ഞതിനുശേഷം കിളിമകള്‍ സമാപിപ്പിക്കുന്നതും ശ്രദ്ധിക്കുക:

‘പാരിലുള്ളജ്ഞാനികള്‍ക്കറിവാന്‍ തക്കവണ്ണം

ശ്രീരാമചരിതം ഞാനിങ്ങനെ ചൊല്ലീടിനേന്‍.

സജ്ജനമാനന്ദിച്ചു നല്‍കീടുമനുഗ്രഹം,

ദുര്‍ജ്ജന ദുര്‍ഭാഷണം ബഹുമാനിച്ചീടേണ്ട

രാമചന്ദ്ര സ്വാമിയെന്മാനസേ വസിക്കേണം

ശ്രീമഹാലക്ഷ്മിയോടും അതിനു വന്ദിക്കുന്നേന്‍

ഇങ്ങനെ പറഞ്ഞടങ്ങീടിനാള്‍ കിളിമകള്‍

തിങ്ങിന ഭക്തിപൂണ്ടു വസിച്ചാരെല്ലാരുമേ!’

ശ്രീരാമകഥ പറഞ്ഞു തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും കിളിയാണ്; തുഞ്ചന്റെ കിളി; തുഞ്ചത്താചാര്യനാകുന്ന കിളി! ആ കിളിമൊഴികള്‍, കിളിപ്പാട്ടുവരികള്‍ ആദ്ധ്യാത്മികോന്നമനം ആഗ്രഹിക്കുന്ന മനുഷ്യമനസ്സുകളില്‍ എല്ലായ്‌പോഴും അലയടിച്ചുകൊണ്ടിരിക്കട്ടെ. കിളിപ്പാടിലൂടെ നമുക്കും കിളിയെപ്പോലെ പറന്നുയരാം ശ്രീരാമസവിധത്തിലേക്ക്; മോക്ഷത്തിലേക്ക്. (തുടരും)

ഫോണ്‍: 9388414034

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു
Sports

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

Kerala

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

Samskriti

ആലോചനാമൃതം: ജീവിതചിത്രം

Samskriti

ആയുര്‍വേദമഹാത്മ്യം

Cricket

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.