ലണ്ടന്‍: ആഷസ് പരമ്പരയുടെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം ഇംഗ്ലണ്ട് ഞെട്ടിയാണ് തുടങ്ങിയത്. പക്ഷേ, ജോ റൂട്ടിന്റെ സെഞ്ച്വറിയും ഗ്യാരി ബാലന്‍സിന്റെ (61) അര്‍ധ സെഞ്ച്വറിയും ആതിഥേയരെ കാത്തു രക്ഷിച്ചെന്നു പറയാം. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇംഗ്ലീഷ് പട നാലു വിക്കറ്റിന് 251 എന്ന നിലയില്‍. 124 റണ്‍സുമായി റൂട്ട് ക്രീസിലുണ്ട്. ബെന്‍ സ്റ്റോക്ക്സ് (28 നോട്ടൗട്ട്) റൂട്ടിന്റെ കൂട്ടുകാരന്.
ആദം ലെയ്ത് (6) ക്യാപ്ടന് അലിസ്റ്റര്‍ കുക്ക് (20) ഇയാന്‍ ബെല്‍ (1) എന്നിവരെ ക്ഷണത്തില്‍ നഷ്ടപ്പെട്ട ഇംഗ്ലണ്ട് 3ന് 43 എന്ന നിലയില്‍ പരുങ്ങിയതാണ്. എന്നാല്‍ റൂട്ടും ബാലന്‍സും ചേര്‍ന്നതോടെ ഇംഗ്ലണ്ട് കരകയറി. ഇരുവരും വിലപ്പെട്ട 153 റണ്‍സ് ചേര്‍ത്തു. എട്ടു ഫോറുകള്‍ പറത്തിയ ബാലന്‍സിനെ ജോഷ് ഹാസെല്‍വുഡ് വിക്കറ്റിനു മുന്നില്‍ കുടുക്കി. റൂട്ട് ഇതുവരെ 17 ഫോറുകള്‍ കുറിച്ചു. ഓസീസിനുവേണ്ടി ഹാസെല്‍വുഡ് രണ്ടു വിക്കറ്റ് പിഴുതു. മിച്ചല്‍ സ്റ്റാര്‍ക്കും നതാന്‍ ലയോണും ഓരോരുത്തവരെ വീതം പുറത്താക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: