ലണ്ടന്‍:മുസ്ലിംകള്‍ രാജ്യത്തിനു ഭീഷണിയെന്നു ഭൂരിഭാഗം ബ്രിട്ടീഷുകാരും കരുതുന്നതായി സര്‍വെ ഫലം. 2005 ജൂലൈ ഏഴിനു ലണ്ടനെ നടുക്കിയ സ്‌ഫോടന പരമ്പരകളുടെ പത്താം വാര്‍ഷിത്തോടനുബന്ധിച്ചു നടത്തിയ സര്‍വെയില്‍ 79 ശതമാനം പേരാണ് മുസ്ലിംകള്‍ ഭീഷണിയെന്നു വ്യക്തമാക്കിയത്. വിവിധ സംസ്‌കാരങ്ങളുടെ വ്യാപനം രാജ്യത്തെ മോശം അവസ്ഥയിലേക്കു നയിക്കുമെന്നും ഹഫിങ്ടണ്‍ പോസ്റ്റും യു ഗവും ചേര്‍ന്നു നടത്തിയ സര്‍വെ പറയുന്നു.
സര്‍വെയില്‍ പങ്കെടുത്തവരില്‍ 56 ശതമാനം പേരും മുസ്ലിംകള്‍ ‘ഭീഷണി’യെന്നു വ്യക്തമാക്കിയപ്പോള്‍, 27 ശതമാനം പേര്‍ ‘വലിയ ഭീഷണി’യാണെന്നും വിലയിരുത്തി. 2005ലെ സര്‍വെയില്‍ ഇത് യഥാക്രമം 46, 19 ശതമാനമായിരുന്നു.
വിവിധ സംസ്‌കാരങ്ങള്‍ ബ്രിട്ടനില്‍ വളരുന്നതിനെതിരെ പ്രതികരിച്ചത് 38 ശതമാനം. 37 ശതമാനം ഇത് രാജ്യത്തിനു ഗുണകരമെന്നു വിധിയെഴുതി. 2005ല്‍ 62 ശതമാനം പേരും സാംസ്‌കാരിക വൈവിധ്യം ഗുണകരമെന്നു പറഞ്ഞ സ്ഥാനത്താണിത്. അടുത്തിടെ ടുണീഷ്യയില്‍ 30 ബ്രിട്ടീഷ് പൗരന്മാര്‍ കൊല്ലപ്പെട്ടതാണ് ജനങ്ങളുടെ ചിന്താഗതി മാറാന്‍ കാരണമെന്നു കരുതുന്നു.
2005 ജൂലൈ ഏഴിന് ലണ്ടനിലെ എഡ്ജ് വെയര്‍ റോഡ്, അല്‍ഡ്‌ഗെയ്റ്റ്, റസല്‍ സ്‌ക്വയര്‍ ട്യൂബ് സ്റ്റേഷന്‍, ടാവിസ്റ്റോക് സ്‌ക്വയര്‍ എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 52 പേര്‍ കൊല്ലപ്പെട്ടിരുന്നു, 800 പേര്‍ക്ക് പരിക്കേറ്റു. ടാവിസ്റ്റോക്കില്‍ ബസിലാണ് ബോംബ് പൊട്ടിത്തെറിച്ചത്.
















