Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്മാര്‍ട്ടാകാന്‍ ഇനി മത്സരിക്കാം അമൃതനഗരമാകാനൊരുങ്ങി കൊല്ലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2015, 07:56 pm IST
in Kollam

കൊല്ലം: വികസനത്തില്‍ ഒരു മത്സരം. വിജയിക്ക് സ്വന്തമാകുന്നു സ്മാര്‍ട്ട് സിറ്റി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളിലൊന്നായ അമൃത് പദ്ധതിയിലൂടെ സമാര്‍ട്ട്‌സിറ്റിയാകാനുള്ള മത്സരാര്‍ത്ഥിയാണ് ഇപ്പോള്‍ കൊല്ലം നഗരം. അടിസ്ഥാന വികസന കാര്യത്തില്‍ രാജ്യത്തെ മുഴുവന്‍ നഗരങ്ങളും മുന്‍പന്തിയില്‍ നില്‍ക്കണമെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടപ്പായി കഴിയുമ്പോള്‍ വീടില്ലാത്തവരായി ആരും നഗരത്തില്‍ കാണരുത്.

ആരോഗ്യം, ശുചിത്വം, ഗതാഗതം, വിദ്യാഭ്യാസം, ടൂറിസം, മാലിന്യ സംസ്‌കരണം എന്നിങ്ങനെ ജനോപകരമായ സര്‍വമേഖലകളിലും വികസനം എത്തിക്കുകയാണ് മോദി സര്‍ക്കാരിന്റെ അമൃത് പദ്ധതി ലക്ഷ്യമിടുന്നത്. അമൃതനഗരപദ്ധതിയില്‍ ഉള്‍പ്പെട്ട നഗരസഭാസെക്രട്ടറിമാരുടെ ആദ്യയോഗം ദല്‍ഹിയില്‍ നടന്നു. പദ്ധതിയുടെ പ്രോജക്ട് വര്‍ക്ക് ആദ്യം പൂര്‍ത്തീകരിക്കുകയാണ് പ്രധാനമത്സരമെന്ന് യോഗത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ കൊല്ലം കോര്‍പ്പറേഷന്‍ സെക്രട്ടറി പി. വിജയന്‍ ജന്മഭൂമിയോട് പറഞ്ഞു.

എല്ലാം സുതാര്യമായിരിക്കണം. പദ്ധതിക്കുള്ള 50 ശതമാനം വിഹിതം കേന്ദ്രസര്‍ക്കാര്‍ നല്‍കും. ബാക്കിയുള്ളത് സംസ്ഥാന സര്‍ക്കാരില്‍ നിന്നും പ്രാദേശികഫണ്ടില്‍ നിന്നും കണ്ടെത്തണം. പദ്ധതി നടപ്പാക്കുമ്പോള്‍ മതിയായ ശ്രദ്ധ വേണം. ജനോപകരമായിരിക്കണം. സാമ്പത്തിക ധൂര്‍ത്ത് ഒഴിവാക്കണം. ജനപങ്കാളിത്തം ഉറപ്പാക്കണം. ദീര്‍ഘവീക്ഷണം ഉണ്ടായിരിക്കണം. വികസന പ്രക്രിയ പാഴാകരുത്. വികസനത്തില്‍ പരസ്പര മത്സരം ഉണ്ടായിരിക്കണം.

കോര്‍പ്പറേഷന് സ്വകാര്യമേഖലയുമായി സഹകരിച്ചും പദ്ധതികള്‍ നടപ്പാക്കാം. വിദേശ രാജ്യങ്ങളിലെ നഗരങ്ങള്‍ മാതൃകയാക്കാം. നഗരത്തില്‍ മുഴുവനായി വൈഫൈ സിസ്റ്റം നടപ്പിലാക്കണം. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കണം. പാവപ്പെട്ടവന്റെ ചിന്തയും അവന്റെ ആഗ്രഹവും നിറവേറ്റുന്നവയായിരിക്കണം മുന്‍ഗണനയില്‍.

പ്രധാനമായും മൂന്ന് കാര്യങ്ങളാണ് പദ്ധതിയില്‍ എടുത്തുപറയുന്നതെന്ന് കൊല്ലം നഗരസഭാ സെക്രട്ടറി പറഞ്ഞു. ഒന്നാമത്തെത് ഇ- ഗവര്‍ണന്‍സാണ്. ഇതിലൂടെ കോര്‍പ്പറേഷന്‍ നടപടികള്‍ മുഴുവന്‍ കമ്പൂട്ടര്‍വല്‍ക്കരിക്കും. ഓഫീസ് ഫയലുകളുടെ കാലതാമസം ഇല്ലാതാക്കും ഓഫീസിലെത്തുന്ന ഏതൊരു സാധാരണക്കാരനും നിമിഷനേരം കൊണ്ട് സാധിച്ച് കൊടുക്കണം. അത് ഏതൊക്കെ സെക്ഷനുകളിലാണ് കടന്നുപോകുന്നതെന്ന് ആവശ്യക്കാരന് എസ്എംഎസ് മുഖേനേ സമയാസമയം വിവരം എത്തും. ആവശ്യങ്ങള്‍ സാധ്യമായാല്‍ അവന് നന്ദി രേഖപ്പെടുത്തികൊണ്ട് എസ്എംഎസ് എത്തും. ഓഫീസ്പടിക്കലെ കാത്തിരിപ്പിന് ഇതിലൂടെ വിരാമമാകും.

കോര്‍പ്പറേഷന്റെ വരുമാനം വര്‍ദ്ധിപ്പിക്കലാണ് രണ്ടാമത്തേത്. നികുതികള്‍ പരമാവധി പിരിച്ചെടുക്കണം. മറ്റിനത്തിലും വരുമാനം കണ്ടെത്താന്‍ കോര്‍പ്പറേഷന്‍ ശ്രമിക്കണം. കോര്‍പ്പറേഷന്‍ പരിധിയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ കടകള്‍ എന്നിവയുടെ വാടകകള്‍, പാര്‍ക്കിംഗ് ഫീസുകള്‍ എന്നിവ സമയപരിധിക്കുള്ളില്‍ പിരിച്ചെടുത്ത് ആഡിറ്റിംഗ് നടത്തിവരുമാനം പ്രസിദ്ധീകരിക്കണം. ഈ വരുമാനം വികസനങ്ങള്‍ക്ക് ഉപയോഗിക്കണം.

വാഹന ഗതാഗതം സുഗമമായിരിക്കണം. നല്ലറോഡുകള്‍ വേണം. അതിന്റെ സുരക്ഷിതത്വം ഉറപ്പാക്കണം. വാഹനങ്ങള്‍ കടന്നു പോകുന്ന വഴികളില്‍ തന്നെ കാല്‍നടയാത്രക്കാര്‍ക്ക് ഹൈടെക് നടപ്പാത നിര്‍മ്മിക്കണം. നടപ്പാതയുടെ വഴിയൊരങ്ങളില്‍ വിശ്രമകേന്ദ്രങ്ങളും പൂന്തോട്ടങ്ങളും ഇരിപ്പടങ്ങളും ഉണ്ടായിരിക്കണം.

പൊതുനിരത്തിന്റെ ഓരങ്ങളില്‍ ശൗചാലയങ്ങള്‍ ഉണ്ടായിരിക്കണം, റോഡുകളിലും പൊതുസ്ഥലങ്ങളിലും മലമൂത്ര വിസര്‍ജ്ജനം നടത്താന്‍ പാടില്ല. അതിന് അനുയോജ്യമായിരിക്കണം ശൗചാലയ നിര്‍മ്മാണം.നഗര ഹൃദയം സോളാര്‍, എല്‍ഇഡി ലൈറ്റുകളാല്‍ പ്രകാശം നിറയണെ. ഇതിലുടെ നഗരസ‘കള്‍ക്ക് ഒരു വര്‍ഷത്തെ ലാഭം കോടികളായിരിക്കും. വൈദ്യൂതി ലാഭിക്കുവാനും ഇതിലൂടെ സാധിക്കും. എന്നാല്‍ ദല്‍ഹിയിലെ പദ്ധതി ഉദ്ഘാടന വേളയില്‍ പ്രധാനചര്‍ച്ച കൊല്ലമടക്കമുള്ള നഗരങ്ങളുടെ തലവേദനയായ മാലിന്യമായിരുന്നു.

വികസനത്തില്‍ രാഷ്‌ട്രീയം കലര്‍ത്താതെ സര്‍വവകുപ്പുകളും ഒത്തുചേര്‍ന്ന് സ്മാര്‍ട്ട് സിറ്റി സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് കൊല്ലം കോര്‍പ്പറേഷന്റെ ഇന്ന് മുതലുള്ള പ്രവര്‍ത്തനമെന്നും പി. വിജയന്‍ കൂട്ടിച്ചേര്‍ത്തു. ധാരാളം സ്ഥലസൗകര്യവും കടലും കായലും നല്‍കുന്ന പ്രകൃതി സൗന്ദര്യവും കൊല്ലത്തിനുള്ളപ്പോള്‍ സ്മാര്‍ട്ട് സിറ്റിക്കായി എളുപ്പത്തില്‍ ഒരുങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് കൊല്ലം നഗരം. ഒരു ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള അഞ്ഞൂറു നഗരങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അമൃത് പദ്ധതിയിലെ അടിസ്ഥാന വികസനങ്ങള്‍ നടപ്പാക്കി ആദ്യം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന നഗരത്തിന് സ്മാര്‍ട്ട് സിറ്റിക്ക് അനുമതി ലഭിക്കും. വികസനത്തില്‍ ആദ്യമായിട്ടാണ് ഒരു മത്സരം നടക്കുന്നത്, എന്റെ നഗരം സമാര്‍ട്ട് ആയിരിക്കണമെന്ന് നഗരത്തില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ബോധമുണ്ടായാല്‍ പദ്ധതികള്‍ നിമിഷനേരം കൊണ്ട് യാഥാര്‍ത്ഥ്യമാകും. കേന്ദ്രതലത്തില്‍ ഒരു ടീമും സംസ്ഥാന തലത്തിലും കോര്‍പ്പറേഷന്‍ തലത്തിലും വിവിധ മേഖലകളെ ബന്ധിപ്പിച്ച് കൊണ്ട് മറ്റൊരു ടീമും ഉണ്ടാകും. ഇവരായിരിക്കും വികസനകാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നതും. മത്സരിക്കാന്‍ ഒരുങ്ങി തന്നെയാണ് കൊല്ലം നഗരസഭയുമെന്ന് അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)
India

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.