ന്യൂദല്‍ഹി: സിംബാബ്വേ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ മദ്ധ്യനിര ബാറ്റ്സ്മാന് അജിങ്ക രഹാനെ നയിക്കും.
പതിനഞ്ചംഗ ടീമില്‍ നിന്ന് മുന്‍നിര താരങ്ങളായ എം എസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ, ആര്.അശ്വിന് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.
നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം ഓഫ് സ്പിന്നര്‍ ഹര്ഭജന് സിംഗിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഇന്ത്യയ്ക്കുവേണ്ടി 15 ടെസ്റ്റും 55 ഏകദിനവും കളിച്ച രഹാനെ ഇതാദ്യമായാണ് നായകനാവുന്നത്. ടെസ്റ്റില്‍ 1175 റണ്‍സും ഏകദിനത്തില്‍ 1593 റണ്‍സും നേടിയിട്ടുണ്ട്.
ടീം: അജിങ്ക രഹാനെ, മുരളി വിജയ്, അമ്പാട്ടി റായിഡു, മനോജ് തിവാരി, റോബിന് ഉത്തപ്പ, കേദാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹര്ഭജന് സിംഗ്, അക്സര്‍ പട്ടേല്‍, കരണ്‍ ശര്‍മ, ധവാല്‍ കുല്‍ക്കര്‍ണി, റോജര്‍ ബിന്നി, ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ, സന്ദീപ് ശര്‍മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: