Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തിരികെ മടങ്ങാത്ത വാക്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2015, 10:11 pm IST
in Vicharam

തിടംവാര്‍ന്നു പെയ്യുന്ന പെരുമഴപോലെയായിരുന്നു സുകുമാരന്‍ മാഷിന്റെ സംഭാഷണ ശൈലി. ഒരിയ്‌ക്കലെങ്കിലും നാവുപിഴയ്‌ക്കാതെ അതിവേഗതയില്‍ അക്ഷരങ്ങളെ എങ്ങനെ ഉച്ചരിക്കുന്നു എന്നോര്‍ത്ത് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്.

മാതൃഭാഷയോടുള്ള അഗാധപ്രണയത്തില്‍നിന്നാണ് മാഷ് അതിലേക്കുള്ള ഊര്‍ജം സംഭരിക്കുന്നതെന്ന് പില്‍ക്കാലം മനസ്സിലായി. കേഴ്‌വിയുടെ ശിഥിലതയില്‍നിന്ന് ഉദാത്തഭാവനയുടെ അനന്തസ്ഥലിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന വാഗ്പ്രതിവാദം നിലച്ചു എന്നുകേട്ടപ്പോള്‍ മാഷുമൊത്തുനടത്തിയ യാത്രകളും സര്‍ഗസംവാദങ്ങളും രണ്ടുദിനംകൂടിയുള്ള ടെലിഫോണ്‍ സംഭാഷണങ്ങളുമെല്ലാം മനസ്സില്‍ തുളുമ്പി. തീവ്രവിഷാദത്തിന്റെ നിശബ്ദയാമത്തില്‍ മാഷിന്റെ കരുണാര്‍ദ്രമായ മിഴികള്‍ ഉറ്റുനോക്കുന്നതായി അനുഭവപ്പെടുന്നു.

ദീര്‍ഘകാലം അധ്യാപകനായിരുന്ന സുകുമാരന്‍ മാഷ് ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും കുട്ടികള്‍ക്കുള്ള രചനകളും അവരില്‍ മലയാള ഭാഷാ പഠനതാല്‍പ്പര്യം വളര്‍ത്താനുതകുന്ന കളികളും പലയിനം പഠന പ്രവര്‍ത്തനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.പന്ത്രണ്ടോളം ബാലസാഹിത്യകൃതികള്‍ സുകുമാരന്‍ മാഷിന്റെതായുണ്ട്. മലയാള ഭാഷയുടെ മധുരിമയും മഹത്വവും കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിനായി എണ്ണൂറിലധികം വേദികളില്‍ ‘മാഷും  കുട്ടികളും’എന്ന സര്‍ഗസംവാദം അവതരിപ്പിച്ചു.

കുട്ടികളുടെ പ്രിയപ്പെട്ട കവിമാഷിന് അവര്‍ സ്‌നേഹം പകരം കൊടുത്തു. കുട്ടികളുമായി ഇടപഴകിയ മാഷിന് എന്നും പ്രചോദനമായിരുന്നത് ഇതുതന്നെയായിരുന്നു. ഇന്നത്തെ മുതിര്‍ന്നവര്‍ക്ക് ഓര്‍മപുതുക്കാനും പുതിയ കുട്ടികള്‍ക്ക് വായിച്ചുരസിച്ച് ഗുണപാഠം ഉള്‍ക്കൊള്ളാനും കഴിയുന്ന വിധത്തിലായിരുന്നു മാഷ് പുസ്തകങ്ങള്‍ രൂപകല്‍പ്പന ചെയ്തത്. അക്ഷരക്കളികള്‍, എല്ലാം നല്ലതിനാണ്, വാക്കുകളുണ്ടാക്കി കളിക്കാം, കളിച്ചു പഠിക്കാം മലയാളം, മൂക്കിച്ചെന്നു കേറുറുമ്പേ, ശരി ശരി വളരെ ശരി തുടങ്ങിയ പുസ്തകങ്ങള്‍ക്ക് അഞ്ചിലധികം പതിപ്പുകള്‍ ഉണ്ടായതും ഇതുകൊണ്ടാവണം.

2012 ലെ പുസ്തകോത്സവത്തിനു മുന്നോടിയായി കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി നടത്തിയ തകഴി സ്മൃതി യാത്രയില്‍ നായകരായിരുന്നത് സുകുമാരന്‍ മാഷും വെണ്ണല മോഹനനുമായിരുന്നു. ഒട്ടേറെ സാംസ്‌കാരിക പൈതൃകകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച മുപ്പതോളം സംഘാംഗങ്ങളുണ്ടായിരുന്ന ആ യാത്രയെ തികച്ചും സര്‍ഗാത്മകമാക്കിത്തീര്‍ത്തു സുകുമാരന്‍ മാഷുടെ കാവ്യ വ്യക്തിത്വം. 2013 ല്‍ നടത്തിയ ഗുരുവന്ദന യാത്രയുടെ മുമ്പില്‍ സുകുമാരന്‍ മാഷ് സ്വതസിദ്ധമായ ശൈലിയില്‍ ചിരിച്ച് തോളത്തുതട്ടി പ്രോത്സാഹിപ്പിച്ച് യാത്ര ഉഷാറാക്കി.

നമ്മുടെ സാംസ്‌കാരിക കേന്ദ്രങ്ങളുടെ ജീര്‍ണതകണ്ട് ആ ഹൃദയം നോവുന്നത് അരികെ  കണ്ടുനിന്നും കണ്ണീരോടെ മാഷ് ഒരുദിനം സ്വകാര്യ സംഭാഷണത്തില്‍ വിങ്ങിപ്പൊട്ടിയതുമോര്‍ക്കുന്നു.അധികാരികളുടെ ഭാഗത്തുനിന്നുമുള്ള അപഹാസ്യമായ പെരുമാറ്റം ആ മനസ്സിനെ വല്ലാതെ നോവിച്ചിരുന്നു.എന്നും ഭാരതീയ പൈതൃകത്തെയും അതില്‍നിന്നു രൂപംകൊണ്ട ചിന്താധാരകളെയും അങ്ങേയറ്റം ബഹുമാനിക്കുകയും അതിലേക്ക് തന്നാലാവുംവിധം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്ത സാഹിത്യകാരനായിരുന്നു കാഞ്ഞിരമറ്റം സുകുമാരന്‍.

ജന്മഭൂമിയില്‍  പ്രസിദ്ധീകരിച്ച ‘മഹാഭാരത പ്രശ്‌നോത്തരി’ മാഷിന് ഏറെ പ്രശംസ നേടിക്കൊടുത്തതായിരുന്നു.കുരുക്ഷേത്ര ബുക്‌സുമായും അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതിയുമായും അഭേദ്യമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു മാഷ്. കുരുക്ഷേത്രയില്‍ മാഷ് വരുമ്പോള്‍ നല്ല മലയാളം കേള്‍ക്കാന്‍ ഞങ്ങള്‍ ചുറ്റിനും വിസ്മയഭരിതരായി  കൂടുമായിരുന്നു. മാഷുതന്നിട്ടുപോയ വാക്കുകള്‍ മരണമേല്‍ക്കാതെ നിലനില്‍ക്കെ മാഷ് അമരത്വം വരിക്കുന്നു. ആ ധന്യജീവിതത്തിന് പ്രണാമമര്‍പ്പിക്കട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.