Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ചുവര്‍ചിത്രങ്ങള്‍ക്ക് പുനര്‍ജനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2015, 04:03 pm IST
inVaradyam

ചരിത്രസ്മൃതികളുണര്‍ത്തുന്ന മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ രണ്ട് നൂറ്റാണ്ട് പഴക്കമുള്ള ചുവര്‍ചിത്രങ്ങള്‍ക്ക് പുതുജീവന്‍. അജ്ഞാതരായ ഓവിയന്മാര്‍ തഞ്ചാവൂര്‍ ശൈലിയില്‍ കോറിയിട്ട വര്‍ണചിത്രങ്ങളുടെ പഴമയും തനിമയും നിലനിര്‍ത്തിക്കൊണ്ടാണ് പുതുക്കിവരച്ചത്. ചുവര്‍ചിത്രകലാചാര്യന്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടിനായരുടെ ആദ്യകാലശിഷ്യരില്‍ പ്രമുഖനായ ജി. അഴീക്കോടിന്റെ നേതൃത്വത്തിലായിരുന്നു നവീകരണം.

കിഴക്കുദര്‍ശനമുള്ള ചതുര ശ്രീകോവിലിന്റെ പുറംഭിത്തിയില്‍ തെക്കുപടിഞ്ഞാറും വടക്കും ചുവരില്‍ 85 ചതുരശ്രഅടി സ്ഥലത്താണ് ചിത്രങ്ങള്‍. ദശാവതാരത്തിലെ മത്സ്യം, കൂര്‍മം, വരാഹം, നരസിംഹം, വാമനന്‍, ബലരാമന്‍ എന്നീ വലിയ ചിത്രങ്ങളും ശ്രീരാമന്റെ ചെറിയ ചിത്രവും താരതമ്യേന വ്യക്തമാണ്. തെക്കുംപടിഞ്ഞാറും ചുവരിലെ ചെറിയ രണ്ട് ചിത്രങ്ങള്‍ പൂര്‍ണമായും നശിച്ചുപോകാന്‍ തുടങ്ങിയിരുന്നു. തെക്ക് മഹാവിഷ്ണുവിന്റെ അംശാവതാരമായ ധന്വന്തരിമൂര്‍ത്തിയും പടിഞ്ഞാറ് അനന്തതല്‍പ്പത്തില്‍ ഉപവിഷ്ടനായ മഹാവിഷ്ണുവുമാണെന്ന് പഴമക്കാരുടെ നിഗമനത്തില്‍ ശൈലീസാമ്യത്തോടെ പുതിയ ചിത്രങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

പാരമ്പര്യത്തിന്റെ തിരുശേഷിപ്പുകളായ ചിത്രപാനലുകളൊഴികെയുള്ള ചുവര്‍ പ്രതലങ്ങളില്‍ കേരളീയ പരമ്പരാഗത ശൈലിയില്‍ നിബിഡാലങ്കാരം ബാധകമാക്കിയിട്ടുണ്ട്. വിഷ്ണുധര്‍മ്മോത്തരപുരാണത്തിലെ ചിത്രസൂത്രം അനുശാസിക്കുന്ന പ്രകാരം മൃഗശാല, ചിത്രമാല, വനമാല, പക്ഷിമാല എന്ന ക്രമത്തിലാണ് ആവിഷ്‌കാരം. പഞ്ചരപ്പടികളില്‍ വ്യാളിയും ചുറ്റും നാമപത്മാലങ്കാരങ്ങളും വ്യത്യസ്തങ്ങളായ അഷ്ടദള പുഷ്പാലങ്കാരങ്ങളും മഷിപ്പൂക്കളും പഞ്ചവര്‍ണ്ണങ്ങളില്‍ സുന്ദരമായ കലാനുഭവമാണ്.

പ്രകൃതിദത്തവര്‍ണങ്ങള്‍ വേപ്പിന്‍പശയില്‍ ചാലിച്ച് ഇയ്യാംപുല്‍ തൂലികകൊണ്ട് ചുണ്ണാമ്പ് പ്രതലത്തിലെഴുതുന്ന കേരളീയ പരമ്പരാഗത സാങ്കേതിക രീതിയിലാണ് ചിത്രരചന. കാവിച്ചുവപ്പ്, മഞ്ഞക്കാവി, ഹരിതനീലം, ഇലപ്പച്ച, കരിമഷി എന്നീ പഞ്ചവര്‍ണങ്ങളാണ് വര്‍ണ്ണക്കൂട്ട്.

ഗുരുവായൂര്‍ കോട്ടപ്പടി ഭാഗത്തുനിന്നും ശേഖരിച്ച സവിശേഷമായ ഒരിനം ചുവപ്പ് കല്ല് സംസ്‌കരിച്ചുണ്ടാക്കിയതാണ് കാവിച്ചുവപ്പ് നിറം. കൊല്ലൂരിലെ സൗപര്‍ണികാ നദിയോരത്തുനിന്ന് ശേഖരിച്ച ഒരിനം കല്ലില്‍നിന്നും സംസ്‌കരിച്ചെടുത്തതാണ് മഞ്ഞക്കാവി നിറം. നീല അമരിയില്‍നിന്നും നീലനിറവും അതില്‍ ഇരവിക്കറ ചേര്‍ത്ത് പച്ചയും നെയ്‌ത്തിരി കത്തിച്ച് കറുപ്പുനിറവും നിര്‍മിക്കുന്നു. പത്ത്: ഒന്ന് (10:1)എന്ന അനുപാതത്തില്‍ വര്‍ണ്ണപ്പൊടിയും വേപ്പ്പശയും ചിരട്ടക്കിണ്ണത്തിലെടുത്ത് ശുദ്ധജലവും ചേര്‍ത്ത് മര്‍ദ്ദിച്ചുണ്ടാക്കുന്നതാണ് ചുവര്‍ചിത്രവര്‍ണ്ണക്കൂട്ട്.

ആചാരാനുഷ്ഠാനങ്ങളില്‍ വിഭിന്നമായ ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളില്‍ സ്ത്രീകള്‍ക്കു പ്രവേശനമില്ല. അക്കാരണത്താല്‍ ക്ഷേത്രശ്രീകോവിലിന്റെ പുറംഭിത്തിയില്‍ പുതുക്കിവരച്ച ചിത്രങ്ങളുടെ നൈസര്‍ഗിക ഭംഗി ആസ്വദിക്കാന്‍ സ്ത്രീകള്‍ക്കു കഴിയുന്നില്ല. ഇതിനൊരു പരിഹാരമായി കേരളീയ പരമ്പരാഗത ശൈലിയില്‍ ഗുരുവായൂരപ്പന്റെ ഒരു ചിത്രം ക്ഷേത്ര കവാടഗോപുരത്തിന്റെ ചുവരില്‍ ശ്യാമളകുമാരി പൂര്‍ത്തിയാക്കി.

പ്രശസ്ത ഗ്രന്ഥകാരനും ചുവര്‍ ചിത്രകാരനുമായ ജി. അഴീക്കോടിന്റെ സഹധര്‍മ്മിണിയാണ് ശ്യാമളകുമാരി. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഇളയരാജയുടെ അനുവാദത്തോടെ ക്ഷേത്രച്ചുവരില്‍ വരച്ച പ്രഥമ ചിത്രകാരിയാണ് ശ്യാമളകുമാരി.

ക്ഷേത്രോപദേശക സമിതിയാണ് നാശോന്മുഖമായ അമൂല്യചിത്രങ്ങളെ സംരക്ഷിക്കാനുള്ള കര്‍മ്മപരിപാടികള്‍ക്ക് സാരഥ്യം വഹിച്ചത്. ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസര്‍ അജി കുമാറിന്റേയും മേല്‍ശാന്തി കെ. ഗോവിന്ദന്‍ പോറ്റിയുടേയും സേവനകാലപരിധിക്കുള്ളില്‍ ഇവിടുത്തെ അമൂല്യചിത്രങ്ങള്‍ പുതുക്കിവരച്ചുകാണാനുള്ള ആഗ്രഹമാണ് ഈ ഉദ്യമത്തിനു പ്രചോദനം.

നിറം മങ്ങാത്തതിന്റെ രഹസ്യം

പ്രകൃതിദത്തവര്‍ണങ്ങള്‍ വേപ്പ് പശയില്‍ ചാലിച്ച് ചുണ്ണാമ്പ് പ്രതലത്തിലെഴുതുന്ന ചുവര്‍ചിത്രങ്ങളുടെ നിറം നൂറ്റാണ്ടുകളായി മങ്ങാതെ തനിമയോടെ നിലനില്‍ക്കുന്നതിന്റെ രഹസ്യം ശാസ്ത്രീയ അടിസ്ഥാനത്തിലുള്ളതാണ്. നമ്മുടെ നഗ്നനേത്രങ്ങള്‍ക്ക് അദൃശ്യമായ രാസപ്രവര്‍ത്തനത്തിലൂടെയാണ് കുമ്മായത്തിന് പുറത്ത് വര്‍ണപിഗ്‌മെന്റിനെ ഉറപ്പിച്ചുനിര്‍ത്തുന്നത്. ഓട്ടോ ഡോണര്‍ എന്ന ശാസ്ത്രജ്ഞനാണ് ഈ രഹസ്യം ആദ്യമായി കണ്ടുപിടിച്ചത്.

പച്ച കക്ക നീറ്റുമ്പോള്‍ അതിലുള്ള കാര്‍ബണ്‍ഡയോക്‌സൈഡ് പൂര്‍ണമായും പുറത്ത് ഗമിച്ച് കുമ്മായമാകുന്നു. കുമ്മായക്കൂട്ടിന് വേണ്ടി ശുദ്ധജലം ചേര്‍ക്കുമ്പോള്‍ അത് ഹൈഡ്രേറ്റ് ഓഫ് ലൈം എന്ന ഒരിനം പശയായി രൂപാന്തരപ്പെടുന്നു. കുമ്മായത്തിനു പുറത്ത് തേയ്‌ക്കുന്ന വര്‍ണപ്പൊടിയെ ഹൈഡ്രേറ്റ് ഓഫ് ലൈം ഉപരിതലത്തില്‍നിന്നും ഉള്ളിലേക്ക് വലിക്കുന്നു. ഈ സമയപരിധിക്കുള്ളില്‍ നേരത്തെ നഷ്ടമായ കാര്‍ബണ്‍ഡയോക്‌സൈഡിനെ ഈ ദ്രാവകം വായുവില്‍നിന്നും വലിച്ചെടുത്ത് കാര്‍ബണേറ്റ് ഓഫ് ലൈം ആക്കി രൂപാന്തരപ്പെടുത്തുന്നു.

രണ്ടായിരം വര്‍ഷത്തോളം പുരാതനമായ അജന്താ ചുവര്‍ ചിത്രങ്ങള്‍ക്ക് നിറഭേദമുണ്ടാകാത്തതും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കേരളീയ ചുവര്‍ചിത്രങ്ങള്‍ നിറംമങ്ങാതെ നിലനില്‍ക്കുന്നതിന്റെയും രഹസ്യം ഇതാണ്. പ്രകൃതിദത്ത വര്‍ണങ്ങളായതിനാല്‍ രാസപ്രവര്‍ത്തനഫലമായും നിറം മങ്ങുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

Kerala

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.