Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

താമരക്കുടിയില്‍ നിക്ഷേപകരെ കബളിപ്പിച്ച് കോണ്‍ഗ്രസും സിപിഎമ്മും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2015, 07:39 pm IST
in Kollam

കൊട്ടാരക്കര: താമരക്കുടിയില്‍ ഊരാക്കുടുക്കില്‍ നിന്ന് ഊരാന്‍ സിപിഎമ്മും കോണ്‍ഗ്രസും നിക്ഷേപകരെ കബളിപ്പിക്കുന്നു. ആത്മാര്‍ത്ഥതയുണ്ടങ്കില്‍ ആഭ്യന്തരമന്ത്രിയുടെ വസതിക്ക് മുന്നില്‍ നിരാഹാരസമരം നടത്താന്‍ പാര്‍ട്ടികളെ വെല്ലുവിളിച്ച് ബിജെപി. തങ്ങളുടെ നേതാക്കളുടെ നേതൃത്വത്തിലുള്ള നടന്ന കോടികളുടെ വെട്ടിപ്പ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിരിഞ്ഞുകുത്തുമെന്ന തിരിച്ചറിവാണ് പല അന്വേഷണകമ്മീഷനുകള്‍ അന്വേഷിച്ച വിഷയം വീണ്ടും അന്വേഷിക്കാന്‍ പുതിയ ഏരിയ കമ്മറ്റിയും കമ്മീഷനെ നിയോഗിക്കാന്‍ കാരണം. ഇതോടെ മൂന്നാമത്ത് കമ്മീഷനെയാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ സിപിഎം നിയോഗിക്കുന്നത്.

പാര്‍ട്ടിയിലെ ഗ്രൂപ്പിസവും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചില മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഉയരുന്ന ആരോപണവുമാണ് സിപിഎമ്മിനെ കുഴക്കുന്നത്. കൊടിക്കുന്നില്‍ സുരേഷാകട്ടെ ബാങ്ക് സെക്രട്ടറിയുടെ അറസ്റ്റിനുശേഷം ഭരണക്കാരായ സിപിഎം നേതാക്കളിലേക്ക് അറസ്റ്റ് എത്തിയപ്പോള്‍ പോലീസിനെ വിലക്കുകയാണുണ്ടായത്. ഭരണത്തില്‍ സ്വാധീനമുള്ള കൊടിക്കുന്നില്‍ നിക്ഷേപകര്‍ക്ക് സഹകരണ വകൂപ്പില്‍ നിന്ന് തുക വാങ്ങി നല്‍കാന്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിക്ഷേപത്തുക വാങ്ങി നല്‍കാന്‍ ശ്രമിക്കാതെ സിബിഐ അന്വേഷണമാണ് കൊടിക്കുന്നില്‍ ആവശ്യപ്പെടുന്നത്. നിക്ഷേപകര്‍ക്ക് തങ്ങളുടെ തുക മടക്കിക്കിട്ടുകയെന്നതാണ് അടിയന്തര ആവശ്യം.

പി. അയിഷ പോറ്റി എംഎല്‍എ 13 കോടിയലധികം രൂപയുടെ തട്ടിപ്പ് സ്വന്തം മണ്ഡലത്തില്‍ നടത്തിയത് ഇതുവരെ അറിഞ്ഞിട്ടുപോലുമില്ല. എംഎല്‍എയുടെ ബന്ധുക്കള്‍ ഉള്‍പ്പടെ നിക്ഷേപത്തുകയ്‌ക്കായി നിരാഹാരത്തിലാണെങ്കിലും നിയമസഭയില്‍ ഈ വിഷയം ഇതുവരെ ഉന്നയിക്കാന്‍ എംഎല്‍എ തയ്യാറായിട്ടില്ല. പത്ത് വര്‍ഷമായി നടക്കുന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ പുതിയ കമ്മീഷനെവെച്ചത് ജനങ്ങളുടെ മുന്നില്‍ അപഹാസ്യത്തിന് കാരണമാകുമെന്ന് കമ്മറ്റിയില്‍ ഒരു മുതിര്‍ന്ന നേതാവ് തുറന്നടിച്ചു. ബാങ്ക് അഴിമതിയില്‍ പങ്കില്ലെന്ന് പ്രഖ്യാപിച്ച് മൈലം പഞ്ചായത്തില്‍ കാല്‍നടയാത്ര നടത്താന്‍ ഏരിയാകമ്മിറ്റി തീരുമാനിച്ചങ്കിലും ജാഥയുമായി സഹകരിക്കില്ലെന്ന് സിപിഐ നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. മൈലം പഞ്ചായത്തിലെ സിപിഎമ്മിന്റെ ഒരു വിഭാഗവും ഈ ജാഥയെ എതിര്‍ത്തിരിക്കുകയാണ്.

2012-13 വര്‍ഷത്തെ ഓഡിറ്റ് പ്രകാരം പതിമൂന്നു കോടിയോളം രൂപയുടെ ക്രമക്കേടുകളാണ് ബാങ്കില്‍ നടന്നിട്ടുള്ളത്. എട്ടുകോടിയോളം രൂപയുടെ നിക്ഷേപശോഷണം സംഭവിച്ച ബാങ്കില്‍ അഞ്ചുകോടിയോളം രൂപ തിരിച്ചടവ് കുടിശികയുമുള്ളതായി ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. ആറു പേരുടെ പരാതികളിലായി 80ലക്ഷം രൂപ നല്‍കാന്‍ സഹകരണ ഓംബുഡ്‌സ്മാന്‍ വിധിച്ചെങ്കിലും നിലവിലെ ഭാരവാഹികള്‍ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങിയിരിക്കുകയാണ്. അടുത്തിടെ കൊല്ലത്തു നടന്ന സിറ്റിങ്ങില്‍ മൂന്നു പേരുടെ പരാതിയില്‍ അമ്പത് ലക്ഷം രൂപ നല്‍കാനും ഓംബുഡ്‌സ്മാന്‍ വിധിച്ചിരുന്നു. ഉപഭോക്തൃ കോടതിയില്‍ പരിഗണിച്ച പരാതിയില്‍ മൂന്നുലക്ഷം രൂപ നല്‍കാനും വിധിയായിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ഇതുവരെ പണം ലഭിച്ചിട്ടുമില്ല. കൊട്ടാരക്കരയില്‍ നടന്ന ദേശീയ അദാലത്തില്‍ അറുപതോളം പേര്‍ പരാതി നല്‍കിയിരുന്നെങ്കിലും താമരക്കുടി ബാങ്കിലെ പരാതികള്‍ കേള്‍ക്കാന്‍ മാത്രമായി പ്രത്യേക അദാലത്ത് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ക്രമക്കേടുകള്‍ക്ക് മുമ്പുണ്ടായിരുന്ന ഭരണസമിതിയിലെ എല്ലാ അംഗങ്ങളും ഉത്തരവാദികളാണെന്ന് കണ്ടെത്തിയെങ്കിലും സെക്രട്ടറിയെ അറസ്റ്റുചെയ്തതല്ലാതെ മറ്റുള്ളവര്‍ക്കെതിരെ നടപടികളൊന്നും ഉണ്ടായില്ല. കോടതി സംവിധാനങ്ങള്‍ വിധിച്ചിട്ടുപോലും പണം തിരികെ ലഭിക്കാത്ത അവസ്ഥയാണുള്ളതെന്ന് നിക്ഷേപകര്‍ പരിതപിക്കുന്നു. വിധി നടപ്പാക്കിക്കിട്ടാന്‍ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണിവര്‍. ബാങ്കിലെ നിക്ഷേപകരിലേറെയും സാധാരണക്കാരാണ്. ജീവിതത്തിലെ വിവിധ ആവശ്യങ്ങള്‍ക്കായി സമ്പാദിച്ച തുകയാണ് നാട്ടിന്‍പുറത്തെ ബാങ്കില്‍ നിക്ഷേപിച്ചത്. യഥാസമയം പണം ലഭിക്കാത്തതു മൂലം ചികിത്സയും ശസ്ത്രക്രിയകളും മുടങ്ങിയവരും പെണ്‍മക്കളുടെ വിവാഹം മുടങ്ങിയവരും ഏറെയാണ്. ബാങ്കില്‍ ഉദ്യോഗസ്ഥരെത്തുമ്പോഴെല്ലാം പരാതികളുമായി പണം നഷ്ടപ്പെട്ടവര്‍ ഓടിക്കൂടുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു
Varadyam

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

Kerala

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

Kerala

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

Kerala

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

Kerala

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

പുതിയ വാര്‍ത്തകള്‍

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.