കോട്ട: യോഗയ്ക്കെതിരേ സ്വന്തം സമുദായ ത്തില്‍നിന്ന് പ്രതിഷേധം ഉയരുമ്പോള്‍ രാജസ്ഥാനിലെ ഒരു വിഭാഗം മുസ്ലിം പണ്ഡിതര്‍ക്ക് അനുകൂല നിലപാട്. യോഗ ശാരീരിക-മാനസിക ആരോഗ്യത്തിന് ഏറെ ഉത്തമമെന്ന് ബുണ്ടി, കോട്ട പ്രദേശങ്ങളിലെ ഖാസിമാര്‍.
യോഗ ആരോഗ്യത്തിന് ഏറെ പ്രയോജനകരമാണെന്നും, അത് ഏതെങ്കിലും മതത്തോടോ, രാഷ്ട്രീയത്തോടോ ചേര്‍ക്കുന്നത് നീതിയല്ലെന്നും ബുണ്ടി നഗരത്തിലെ ഖാസി അബ്ദുള്‍ ഷാകുര്‍. യോഗ അനുഷ്ഠിക്കാന്‍ മുസ്ലീം സമുദായത്തിലേതുള്പ്പെടെ ഏല്ലാവരോടും നിര്‍ദേശിക്കും. യോഗ ദിനാചരണത്തില്‍ പങ്കെടുക്കും- അദ്ദേഹം പറഞ്ഞു. സൃഷ്ടികളെയല്ല, പ്രപഞ്ച സൃഷ്ടാവിനെ ആരാധിക്കാനാണ് ഇസ്ലാം പറയുന്നതെന്ന് സൂര്യനമസ്കാരത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്കി.
മനുഷ്യന്റെ ആത്മീയ ഉന്നതിക്ക് യോഗ ഉത്തമമെന്ന് കോട്ട നഗരം ഖാസി അന്വാര് അഹമ്മദ്. നിസ്കരിക്കുന്നതിനു തുല്യമാണ് യോഗയിലെ ആസനങ്ങള്‍. താത്പര്യമുള്ള ആര്‍ക്കും അനുഷ്ഠിക്കാം- അദ്ദേഹം പറഞ്ഞു. കോട്ടയിലെ സര്‍ക്കാരിതര സംഘടനയുടെ അധ്യക്ഷന്‍ അന്‍വര്‍ അഹമ്മദും യോഗയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ചില രോഗങ്ങള്‍ക്ക് ഡോക്റ്റര്‍മാര്‍ നിര്‍ദേശിക്കുന്നത് യോഗ. അന്തര്‍ദേശീയ യോഗ ദിനാചരണത്തില്‍ കുടുംബത്തോടൊപ്പം പങ്കെടുക്കും. സംഭവം വിവാദമാക്കുന്നത് നിരാശാജനകമെന്നും അന്‍വര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: