വെല്ലിംഗ്ടണ്‍: ഫിഫ അണ്ടര്‍ 20 ലോകകപ്പ് ഫുട്ബോളില്‍ കരുത്തരായ ഘാനയെ അട്ടിമറിച്ച് മാലി ക്വാര്‍ട്ടറിലെത്തി. പ്രീ ക്വാര്‍ട്ടറില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു മാലി ഘാനയെ തകര്‍ത്തുവിട്ടത്. അധികസമയത്തേക്ക് നീണ്ട മറ്റൊരു മത്സരത്തില്‍ സെര്‍ബിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഹംഗറിയെ കീഴടക്കി.
നിശ്ചിതസമയത്ത് ഇരുടീമുകളും 1-1ന് സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി എക്സ്ട്രാ സമയത്തേക്ക് നീണ്ടത്. തുടര്‍ന്ന് അധികസമയത്തിന്റെ 28-ാം മിനിറ്റില്‍ ഹംഗേറിയന്‍ താരം ആറ്റില ടലബേര് സമ്മാനിച്ച സെല്‍ഫ് ഗോളിലൂടെയാണ് സെര്‍ബിയ അവസാന എട്ടിലേക്ക് നീങ്ങിയത്. കൊളംബിയയെ 1-0ന് പരാജയപ്പെടുത്തി അമേരിക്കയും ക്വാര്‍ട്ടറിലെത്തി.
ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മറ്റൊരു കളിയില്‍ ഉക്രെയിനെ തകര്‍ത്ത് സെനഗല്‍ അവസാന എട്ടിലെത്തി. ഷൂട്ടൗട്ടില്‍ മൂന്ന് കിക്കുകള്‍ തടുത്തിട്ട ഗോള്‍കീപ്പര്‍ ഇബ്രാഹിം സെയാണ് സെനഗലിന്റെ വിജയശില്പി. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1 സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: