ലക്ക്നൗ: സമാജ് വാദി പാര്‍ട്ടി എംഎല്‍എയ്ക്കെതിരേ ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ട മാദ്ധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതായി ആരോപണം. ഉത്തര്‍പ്രദേശിലെ ഷാജെഹാന്പൂരിലാണ് സംഭവം. സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്ന മാദ്ധ്യമപ്രവര്ത്തകന് ജഗേന്ദ്ര സിംഗ് ആണ് കൊല്ലപ്പെട്ടത്.
സമാജ് വാദി പാര്‍ട്ടി എംഎല്‍എ രാം മൂര്‍ത്തി ബലം പ്രയോഗിച്ച് ഭൂമി കൈവശപ്പെടുത്തിയതും അനധികൃത ഖനനം നടത്തുന്നതുമുള്പ്പെടെയുള്ള റിപ്പോര്‍ട്ടുകളാണ് ജഗേന്ദ്ര സിംഗ് പുറത്തുവിട്ടത്. ഇതിന്റെ പ്രതികാരമായിട്ടാണ് കൊലപാതകം.
കള്ളക്കേസില്‍ കുടുക്കി ജഗേന്ദ്ര സിംഗിനെ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുകയായിരുന്നെന്നും ഇതിന് ശേഷം തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ജഗേന്ദ്ര സിംഗിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോഴേക്കും അദ്ദേഹം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് നല്കുന്ന വിശദീകരണം.
ഫെയ്സ് ബുക്ക് ഉള്‍പ്പെടെയുളള സോഷ്യല്‍ മീഡിയകളില്‍ സജീവമായിരുന്ന മാദ്ധ്യമപ്രവര്‍ത്തകനാണ് ജഗേന്ദ്ര സിംഗ്. അതുകൊണ്ട് തന്നെ ജഗേന്ദ്ര സിംഗിന്റെ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയകളിലും സജീവ ചര്‍ച്ചയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: