നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് മെയ്് 26ന് ഒരുവര്‍ഷം പൂര്‍ത്തീകരിക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഭാരതത്തിന്റെ ചരിത്രത്തില്‍ തന്നെ നാഴികക്കല്ലാകുന്ന പദ്ധതികള്‍ക്കാണ് ഈ സര്‍ക്കാര്‍ രുപം കൊടുത്തിട്ടുള്ളത്. നിക്ഷേപം വര്‍ധിപ്പിച്ച് രാജ്യത്തിന് സുസ്ഥിരവളര്‍ച്ച കൈവരിക്കാന്‍ ഉതകുന്നവിധത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രാധാന്യം നല്കിയിക്കുന്നത്.
രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയെന്നതായിരുന്നു മോദി സര്‍ക്കരിന്റെ പ്രധാന ലക്ഷ്യം. 5.9 ശതമാനം ആയിരുന്ന ജിഡിപി ഏഴ് ശതമാനത്തിലെത്തിക്കാന്‍ ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ കേന്ദ്രസര്‍ക്കാരിനു സാധിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടക്കത്തിലേയ്ക്കെത്തിയ്ക്കുകയെന്നതിനാണ് അടുത്തതായി ഊന്നല്‍ നല്‍കുന്നത്. കൂടാതെ സാമൂഹ്യ സുരക്ഷ സ്ത്രീ സുരക്ഷ എന്നിവയ്ക്കായും കേന്ദ്രം നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
ജമ്മുകശ്മീര്‍ യുവാക്കള്‍ക്കായി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു
ജമ്മുകശ്മീരിലെ 17000 യുവാക്കള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ തൊഴിലവസരം സൃഷ്ടിച്ചു. ഇവരില്‍ വിദ്യാസമ്പന്നരായ 57 ശതമാനം യുവാക്കള്‍ക്ക് പ്രതിമാസം 15000 രൂപ വേതനം ലഭിക്കുന്ന വിധത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലാണ് തൊഴില്‍ നല്‍കിയത്. കൂടാതെ എച്ച്സിഎല്‍, വിപ്രൊ, ടിസിഎസ് തുടങ്ങിയ കമ്പനികളുമായി സഹകരിച്ച് 61,000 പേര്‍ക്കു കൂടി തൊഴിലവസരം നല്‍കുന്നതാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തൊഴില്‍ പരിശീലന കേന്ദ്രങ്ങളും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
ഗംഗാ ശുചീകരണം
പുണ്യ നദിയായി കരുതപ്പെടുന്ന ഗംഗയെ മാലിന്യം ഇല്ലാതാക്കി ശുദ്ധീകരിക്കുന്നതിനായി എന്‍ഡിഎ സര്‍ക്കാര്‍ പ്രത്യേകം ഒരു മന്ത്രാലയത്തിനു തന്നെ രൂപം നല്‍കിയിട്ടുണ്ട്. എന്‍ഡിഎ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രമുഖമായ ഒന്നാണിത്. 20000 കോടി തുകയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഇതിനായി പ്രത്യേക ആക്ഷന്‍ കൗണ്‍സിലിനും കേന്ദ്രം രൂപം കൊടുത്തിട്ടുണ്ട്. ഗംഗയെ പുനരുജ്ജീവിപ്പിച്ച് ഗാര്‍ഹികാവശ്യങ്ങള്‍ക്കും, കൃഷിക്കും അനുയോജ്യമാവും വിധത്തില്‍ മാറ്റിയെടുക്കുക. ഇതിന്റെ തീരങ്ങള്‍ സംരക്ഷിച്ച് വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്ന വിധത്തില്‍ ബൃഹത് പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഗംഗയോടൊപ്പം രാജ്യത്തെ മറ്റുനദികളും മാലിന്യമുക്തമാക്കുന്നതാണ്. പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
ജിഎസ്ടി ബില്‍
രാജ്യമൊട്ടാകെ ഏകീകൃത ചരക്കു നികുതി ലഭ്യമാക്കുന്ന ബില്‍ എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്നു. ഇത് നടപ്പിലാകുന്നതോടെ 15ഓളം നികുതികളും എക്സൈസ് തീരുവ ഉള്‍പ്പടെയുള്ളവയും ഇല്ലാതാകും. ചരക്കുകള്‍ സംസ്ഥാനാതിര്‍ത്തിയില്‍ പ്രവേശിക്കുമ്പോള്‍ അതാത് സര്‍ക്കാരുകള്‍ ചുമത്തുന്ന ഒക്ട്രോയിയും ആഡംബര വസ്തുക്കള്ക്കുമേലുമുള്ള നികുതിയും ഇല്ലാതാകും. ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ സാധന വിലയും നികുതി ഭാരവും കുറയും. കടപ്പത്രങ്ങള്‍, നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കൈമാറ്റം ചെയ്യുമ്പോള്‍ ചുമത്തുന്ന സെന്‍ട്രല്‍ സെക്യൂരിറ്റി ട്രാന്ഫറബിള് ടാക്സ് തുടങ്ങിയവയില്‍ മാറ്റം വരുത്തുന്നതാണ് ജിഎസ്ടി ബില്‍.
തത്കാല്‍ തീവണ്ടി
തിരക്ക് കൂടുതലുള്ള സീസണുകളില്‍ യാത്രക്കാര്‍ക്കായി പ്രത്യേകം തത്ക്കാല്‍ തീവണ്ടികള്‍ അനുവദിക്കും തത്കാല്‍ തീവണ്ടികളില്‍ യാത്ര ചെയ്യുന്നതിന് 60 ദിവസം മുവമ്പെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം.
യമന്‍ രക്ഷാ പ്രവര്‍ത്തനം
യമനിലെ കലാപഭൂമിയില്‍ നി്ന്നും ജനങ്ങളെ സുരക്ഷിതരായി നാട്ടില്‍ തിരിച്ചെത്തിയ്ക്കുന്നതിന് മുഖ്യ പങ്ക് വഹിച്ചു. യമന്‍ തലസ്ഥാനത്തേയ്ക്ക് വിമാനം പറത്താന്‍ അനുമതി ലഭിച്ചത് ഭാരതത്തിനുമാത്രമാണ്. രാജ്യാതിര്‍ത്തി നോക്കാതെ യുദ്ധ ഭൂമിയില്‍ നിന്നും നിരവധിയാളുകളെ സുരക്ഷിതമായി ഭാരതത്തിലെത്തിച്ചു.മുന്‍ കരസേനാ മേധാവിയും കേന്ദ്ര മന്ത്രിയുമായ വികെ സിംഗാണ് ഇതിന് ചുക്കാന്‍ പിടിച്ചത്.
നേപ്പാള്‍ ഭൂകമ്പത്തില്‍ സഹായവുമായി ആദ്യമെത്തിയത് ഭാരതമാണ്. ഇതിനായി ദേശീയ ദുരന്ത നിവാരണ സേനാ മേധാവി ഒ.പി. സിംങ്ങിനെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി നേപ്പാളിലേക്കയച്ചു. സൈനികരും, 13 വ്യോമസേനാ വിമാനങ്ങളും 35 ബസ്സുകളുമാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നവരെ രക്ഷപെടുത്താനായി ഭാരതം അയച്ചത്. കൂടാതെ 34 പേരടങ്ങുന്ന ചികിത്സാ വിദഗ്ധരേയും 50 ടണ്‍ അവശ്യ വസ്തുക്കളും ഭാരതം നേപ്പാളിനും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: